ന്യൂഡൽഹി: കാര്‍ഷിക ബില്ലിന്റെ പേരിൽ ബിജെപിയുമായി തെറ്റി എൻഡിഎ വിട്ട ശിരോമണി അകാലി ദള്‍ ബിജെപി സര്‍ക്കാരിനും പ്രധാനമന്ത്രി മോദിയ്ക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്ത്. 'എൻഡിഎ പേരിനു മാത്രം' ഉള്ള മുന്നണിയാണെന്നും മുന്നണി യോഗങ്ങള്‍ വിളിക്കാറില്ലെന്നും പാര്‍ട്ടി അധ്യക്ഷൻ സുഖ്ബിര്‍ സിങ് ബാദൽ ആരോപിച്ചു.
"കഴിഞ്ഞ ഏഴോ എട്ടോ പത്തോ വര്‍ഷമായി എൻഡിഎ പേരിനു മാത്രമാണുള്ളത്. എൻഡിഎ എന്ന പേരിൽ ഒന്നുമില്ല. ഒരു ചര്‍ച്ചയുമില്ല, ഒരു ആലോചനയുമില്ല." ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസിനു നല്കിയ അഭിമുഖത്തിൽ സുഖ്ബിര്‍ സിങ് ബാദൽ ആരോപിച്ചു. "കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒരു ദിവസം പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎ യോഗത്തിനോ ഉച്ചഭക്ഷണത്തിനോ വിളിക്കുകയോ അവരുടെ മനസ്സിലുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയോ ചെയ്തതായി ഞാൻ ഓര്‍ക്കുന്നില്ല. സഖ്യങ്ങള്‍ കടലാസിൽ മാത്രം ഉണ്ടായാൽ പോരാ." അദ്ദേഹം ആരോപിച്ചതായി വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. തന്റെ പിതാവാണ് എൻഡിഎയുടെ ഒരു സഹസ്ഥാപകൻ എന്നും എ ബി വാജ്പേയിയുടെ കാലത്ത് ശരിയായ ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും സുഖ്ബിര്‍ സിങ് കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ ഏറ്റവും പഴക്കമുള്ള സഖ്യകക്ഷിയായിരുന്നു അകാലി ദള്‍.
Also Read: പ്രതിഷേധം വിലപ്പോയില്ല; കാർഷിക ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം
പഞ്ചാബിലേയ്ക്ക് ബിജെപിയെ എത്തിച്ചത് അകാലിദള്‍ ആണെന്ന് സുഖ്ബിര്‍ സിങ് പറഞ്ഞു. മുന്നണി നടത്തുന്നതിൽ പിതാവ് പര്‍കാഷ് സിങ് ബാദൽ ആയിരുന്നു മാതൃകയെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഓരോ തീരുമാനത്തിനു മുൻപും അദ്ദേഹം ബിജെപയുമായി സംസാരിക്കുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. "എപ്പോഴെല്ലാം അദ്ദേഹം ഗവര്‍ണര്‍ക്ക് ഒരു നിവേദനം കൊടുക്കാനായി പോയിട്ടുണ്ടോ, അപ്പോഴെല്ലാം ബിജെപി ഒപ്പമുണ്ടായിരുന്നു. സംസ്ഥാനത്ത് ഞങ്ങളാണ് ഭൂരിപക്ഷ പങ്കാളികള്‍, അവരാണ് ന്യൂനപക്ഷം. എന്നാൽ അതു വകവെക്കാതെ അവരെ എല്ലാ കാര്യത്തിലും ഞങ്ങള്‍ വിശ്വാസത്തിലെടുത്തിരുന്നു." സുഖ്ബിര്‍ സിങ് ബാദൽ പറഞ്ഞു. ബിജെപി ബന്ധം ഒഴിയുന്നതായി പ്രഖ്യാപിച്ച് ഒരു ദിവസത്തിനു ശേഷമാണ് അകാലി ദള്‍ അധ്യക്ഷൻ്റെ കടുത്ത ആരോപണങ്ങള്‍.
Also Read: ശിവസേനയും അകാലിദളും ഇല്ലാത്ത സഖ്യത്തെ എൻഡിഎയായി കാണാനാകില്ല; ബിജെപിക്കെതിരെ സഞ്ജയ് റാവത്ത്
തങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നും അവരെ വെച്ച് കളിക്കാനില്ലെന്നും സുഖ്ബിര്‍ സിങ് വ്യക്തമാക്കി. തങ്ങള്‍ക്ക് ശരിയെന്നു തോന്നുന്നത് കോൺഗ്രസ് ചെയ്തില്ലെങ്കിൽ അകാലിദള്‍ അധികാരത്തിൽ വരുമ്പോള്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എൻഡിഎയിലുണ്ടായ പൊട്ടിത്തെറിയ്ക്കു പിന്നാലെ മുന്നണി സംവിധാനത്തിനെതിരെ മുൻ സഖ്യകക്ഷിയായ ശിവസേനയുടെ നേതാവ് സഞ്ജയ് റാവത്തും രംഗത്തെത്തിയിരുന്നു. ശിവസേനയും അകാലിദളും ഇല്ലാതെ എൻഡിഎ ഇല്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആരോപണം.
"കഴിഞ്ഞ ഏഴോ എട്ടോ പത്തോ വര്‍ഷമായി എൻഡിഎ പേരിനു മാത്രമാണുള്ളത്. എൻഡിഎ എന്ന പേരിൽ ഒന്നുമില്ല. ഒരു ചര്‍ച്ചയുമില്ല, ഒരു ആലോചനയുമില്ല." ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസിനു നല്കിയ അഭിമുഖത്തിൽ സുഖ്ബിര്‍ സിങ് ബാദൽ ആരോപിച്ചു. "കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒരു ദിവസം പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎ യോഗത്തിനോ ഉച്ചഭക്ഷണത്തിനോ വിളിക്കുകയോ അവരുടെ മനസ്സിലുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയോ ചെയ്തതായി ഞാൻ ഓര്‍ക്കുന്നില്ല. സഖ്യങ്ങള്‍ കടലാസിൽ മാത്രം ഉണ്ടായാൽ പോരാ." അദ്ദേഹം ആരോപിച്ചതായി വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. തന്റെ പിതാവാണ് എൻഡിഎയുടെ ഒരു സഹസ്ഥാപകൻ എന്നും എ ബി വാജ്പേയിയുടെ കാലത്ത് ശരിയായ ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും സുഖ്ബിര്‍ സിങ് കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ ഏറ്റവും പഴക്കമുള്ള സഖ്യകക്ഷിയായിരുന്നു അകാലി ദള്‍.
Also Read: പ്രതിഷേധം വിലപ്പോയില്ല; കാർഷിക ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം
പഞ്ചാബിലേയ്ക്ക് ബിജെപിയെ എത്തിച്ചത് അകാലിദള്‍ ആണെന്ന് സുഖ്ബിര്‍ സിങ് പറഞ്ഞു. മുന്നണി നടത്തുന്നതിൽ പിതാവ് പര്‍കാഷ് സിങ് ബാദൽ ആയിരുന്നു മാതൃകയെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഓരോ തീരുമാനത്തിനു മുൻപും അദ്ദേഹം ബിജെപയുമായി സംസാരിക്കുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. "എപ്പോഴെല്ലാം അദ്ദേഹം ഗവര്‍ണര്‍ക്ക് ഒരു നിവേദനം കൊടുക്കാനായി പോയിട്ടുണ്ടോ, അപ്പോഴെല്ലാം ബിജെപി ഒപ്പമുണ്ടായിരുന്നു. സംസ്ഥാനത്ത് ഞങ്ങളാണ് ഭൂരിപക്ഷ പങ്കാളികള്‍, അവരാണ് ന്യൂനപക്ഷം. എന്നാൽ അതു വകവെക്കാതെ അവരെ എല്ലാ കാര്യത്തിലും ഞങ്ങള്‍ വിശ്വാസത്തിലെടുത്തിരുന്നു." സുഖ്ബിര്‍ സിങ് ബാദൽ പറഞ്ഞു. ബിജെപി ബന്ധം ഒഴിയുന്നതായി പ്രഖ്യാപിച്ച് ഒരു ദിവസത്തിനു ശേഷമാണ് അകാലി ദള്‍ അധ്യക്ഷൻ്റെ കടുത്ത ആരോപണങ്ങള്‍.
Also Read: ശിവസേനയും അകാലിദളും ഇല്ലാത്ത സഖ്യത്തെ എൻഡിഎയായി കാണാനാകില്ല; ബിജെപിക്കെതിരെ സഞ്ജയ് റാവത്ത്
തങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നും അവരെ വെച്ച് കളിക്കാനില്ലെന്നും സുഖ്ബിര്‍ സിങ് വ്യക്തമാക്കി. തങ്ങള്‍ക്ക് ശരിയെന്നു തോന്നുന്നത് കോൺഗ്രസ് ചെയ്തില്ലെങ്കിൽ അകാലിദള്‍ അധികാരത്തിൽ വരുമ്പോള്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എൻഡിഎയിലുണ്ടായ പൊട്ടിത്തെറിയ്ക്കു പിന്നാലെ മുന്നണി സംവിധാനത്തിനെതിരെ മുൻ സഖ്യകക്ഷിയായ ശിവസേനയുടെ നേതാവ് സഞ്ജയ് റാവത്തും രംഗത്തെത്തിയിരുന്നു. ശിവസേനയും അകാലിദളും ഇല്ലാതെ എൻഡിഎ ഇല്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആരോപണം.