ആപ്പ്ജില്ല

ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചനവുമായി പ്രധാനമന്ത്രി; വിയോഗം വല്ലാതെ വേദനിപ്പിച്ചു

ഊട്ടിക്ക് സമീപം കുനൂരിൽ ജനറൽ ബിപിൻ റാവത്തും ഭാര്യയും അടക്കം 14 പേർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെടുകയായിരുന്നു. നാല് പതിറ്റാണ്ടു പിന്നിട്ട സൈനിക ജീവിതത്തിന് അന്ത്യം.

Samayam Malayalam 8 Dec 2021, 8:14 pm
ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും പത്നിയുടേയും വിയോഗത്തിൽ ആദരാഞ്ജലിയർപ്പിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരാണ് സൈനിക മേധാവിയുടേയും സംഘത്തിന്റെയും വിയോഗത്തിൽ അനുശോചനം അറിയിച്ചിരിക്കുന്നത്.
Samayam Malayalam narendra modi
നരേന്ദ്ര മോദി


"മികച്ചൊരു സൈനികനായിരുന്നു ബിപിൻ റാവത്ത്. യഥാർത്ഥ രാജ്യസ്നേഹി, നമ്മുടെ സായുധ സേനയേയും സുരക്ഷാ ഉപകരണങ്ങളേയും ആധുനീകരിക്കുന്നതിൽ സംഭാവനകൾ നൽകി. തന്ത്രപരമായ കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഓംശാന്തി" പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

ആരാണ് ജനറൽ ബിപിൻ റാവത്ത്?
"ജനറൽ ബിപിൻ റാവത്തിന്റേയും പത്നി മധുലിക റാവത്തിന്റേയും ആകസ്മിക വിയോഗത്തിലുള്ള ഞെട്ടലിലാണ് ഞാൻ. രാജ്യത്തിന് ധീരനായ പുത്രനെ നഷ്ടപ്പെട്ടു. മാതൃരാജ്യത്തിനു വേണ്ടിയുള്ള നാല് പതിറ്റാണ്ടു നീണ്ട അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനം അസാധാരണമായ ധീരതകൊണ്ട് അദ്ദേഹം അടയാളപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുകയാണ്." രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.

"രാജ്യത്തിന് സംയുക്ത സേനാ മേധാവിയെ നഷ്ടപ്പെട്ട സങ്കടകരമായ ദിനം. രാജ്യത്തിനു വേണ്ടി സ്വയം അർപ്പിച്ച് സേവനം ചെയ്ത ധീരരായ സൈനികരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സംഭാവനകളും രാജ്യത്തോടുള്ള പ്രതിബദ്ധതയും വാക്കുകളിൽ വിവരിക്കാനാവില്ല. ഞാൻ അഗാധമായി വേദനിക്കുന്നു." ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
"ജനറൽ ബിപിൻ റാവത്തിന്റെയും അദ്ദേഹത്തിന്റെ പത്നിയുടേയും കുടുംബത്തെ അനുശോചനം അറിയിക്കുന്നു. അങ്ങേയറ്റം ഞെട്ടിക്കുന്ന ദുരന്തമാണിത്. ഈ പരീക്ഷണ വേളയിൽ ഞങ്ങളുടെ മനസ് അവരുടെ കുടുംബത്തൊടൊപ്പമാണ്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ഹൃദയംഗമമായ അനുശോചനം. ഈ ദുഃഖത്തിൽ ഇന്ത്യ ഒറ്റക്കെട്ടായി നിലനിൽക്കും." രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

"കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും കര - വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അത്യന്തം വേദനാജനകമാണ് അപകടവാർത്ത. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ജനറൽ റാവത്തിന്റെയും ഒപ്പം ജീവൻ പൊലിഞ്ഞവരുടെയും കുടുംബാംഗങ്ങളെയും പ്രതിരോധ സേനാംഗങ്ങളെ ആകെയും അനുശോചനം അറിയിക്കുന്നു." മുഖ്യമന്ത്രി പിറണായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്