പട്ന: പുൽവാമ ഭീകരാക്രമണത്തിൽ ജനങ്ങളുടെ മനസിൽ കത്തുന്ന അതേ തീ തൻ്റെ മനസിലും കത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ജനങ്ങള്‍ രോഷാകുലരാണെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിലെ ബരൗനിയിലെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട ബീഹാറിൽ നിന്നുള്ള സൈനികര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. ബീഹാറിലെ വിവിധ പദ്ധതികള്‍ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ഫെബ്രുവരി 14 നാണ് പുൽവാമ ജില്ലയിൽ സൈനികരുടെ വാഹന വ്യൂഹത്തിനു നേരെ ആക്രമണം ഉണ്ടായത്. ഇതിൽ 40 സൈനികരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൻ്റെ പൂര്‍ണ ഉത്തരവാദിത്തം പാകിസ്ഥാൻ ഭീകരസംഘനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ആക്രമണത്തെ തുടര്‍ന്ന് തിരിച്ചടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആവര്‍ത്തിച്ചിട്ടുണ്ട്. ഇന്നലെ നടന്ന സര്‍വ്വ കക്ഷിയോഗത്തിൽ എല്ലാ പാര്‍ട്ടികളും കേന്ദ്ര സര്‍ക്കാരിന് പിന്തുണയും അറിയിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 14 നാണ് പുൽവാമ ജില്ലയിൽ സൈനികരുടെ വാഹന വ്യൂഹത്തിനു നേരെ ആക്രമണം ഉണ്ടായത്. ഇതിൽ 40 സൈനികരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൻ്റെ പൂര്‍ണ ഉത്തരവാദിത്തം പാകിസ്ഥാൻ ഭീകരസംഘനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ആക്രമണത്തെ തുടര്‍ന്ന് തിരിച്ചടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആവര്‍ത്തിച്ചിട്ടുണ്ട്. ഇന്നലെ നടന്ന സര്‍വ്വ കക്ഷിയോഗത്തിൽ എല്ലാ പാര്‍ട്ടികളും കേന്ദ്ര സര്‍ക്കാരിന് പിന്തുണയും അറിയിച്ചിരുന്നു.