മതനേതാക്കളെയും മറ്റും ഉപയോഗിക്കാം
വാക്സിന്റെ പ്രചരണത്തിന് വേണ്ടി മതനേതാക്കളെയും യുവജന സംഘടനകളേയും അണിനിരത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി നാഷണൽ കേഡറ്റ് കോർപ്സ്, നാഷണൽ സർവീസ് സ്കീം തുടങ്ങിയയെ ഉദാഹരണമായി അദ്ദേഹം പറഞ്ഞു.
ആവശ്യവുമായി സംസ്ഥാനങ്ങള്‍
മഹാരാഷ്ട്ര അടക്കമുള്ള നിരവധി സംസ്ഥാനങ്ങള്‍ വീട്ടിലെത്തിയുള്ള വാക്സിനേഷൻ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രത്യേകിച്ച് രോഗബാധിതരോ അല്ലെങ്കിൽ വാക്സിനേഷൻ കേന്ദ്രങ്ങളിലോ എത്താൻ കഴിയാത്തതോ ആയ ആളുകൾക്ക് വേണ്ടിയാണ് സംസ്ഥാനങ്ങള്‍ ആവശ്യമുന്നയിച്ചത്.
രാജ്യത്തെ നാൽപതിലധികം ജില്ലകളില്‍ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 50 ശതമാനത്തിന് താഴെയാണ്. നൂറു കോടി വാക്സിനേഷൻ എന്ന ചരിത്രനേട്ടം കൈവരിച്ചെങ്കിലും ലക്ഷ്യത്തിലേക്ക് കടമ്പകള്‍ ഏറെയാണെന്ന് അദ്ദേഹം പറഞ്ഞു.
വീടുകളില്‍ എത്തിക്കണം
സൗജന്യ വാക്സിന്‍ കാമ്പയിന്റെ ഭാഗമായി നിലവിൽ 2.5 കോടി ഡോസ് വാക്സിനുകളാണ് ദിവസേന നൽകുന്നത്. ഇത് രാജ്യത്തിന്റെ പ്രാപ്തിയെയാണ് കാണിക്കുന്നത്. ഇത്രയും കാലം ആളുകളെ വാക്സീന്‍ കേന്ദ്രങ്ങളിലെത്തിക്കാനാണ് പ്രവര്‍ത്തിച്ചത്. ഇനി വാക്സീന്‍ വീടുകളിലെത്തിക്കാനാണ് ശ്രമിക്കേണ്ടത്. എല്ലാ വീട്ടിലും വാക്സിന്, വീടുകള്‍ തോറും വാക്സിൻ എന്നതാണ് പുതിയ സന്ദേശമെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു.
എല്ലാ വീടുകളിലും എത്തിചേരണം
നമുക്ക് എല്ലാവരുടേയും വീടുകളില്‍ എത്തിച്ചേരേണ്ടതുണ്ട്. എല്ലാ ഗ്രാമങ്ങളും എല്ലാ നഗരങ്ങളും കേന്ദ്രീകരിച്ചായിരിക്കും വാക്സിനേഷൻ നടപ്പാക്കുക. ഇതിന് വേണ്ടി ഏത് വഴിയും സ്വീകരിക്കാം. ആവശ്യമെങ്കിൽ 25 പേരടങ്ങുന്ന ടീമാക്കി തിരിക്കാം എൻസിസിയുടേയും എൻഎസ്എസ് വോളണ്ടിയര്‍മാരുടേയും സേവനങ്ങളും സ്വീകരിക്കാം. കൂടുതൽ പേരെ നമുക്ക് ബോധവാന്മാരാക്കേണ്ടതുണ്ട്. പ്രധാനമന്ത്രി പറഞ്ഞു.