ആപ്പ്ജില്ല

സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം ഉയര്‍ത്തുന്നു? തീരുമാനം ഉടനെന്ന് പ്രധാനമന്ത്രി

രാജ്യത്തെ സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് ഉയര്‍ത്തുന്നതു സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

Samayam Malayalam 16 Oct 2020, 5:15 pm
ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം ഉടൻ പുതുക്കി നിശ്ചയിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബന്ധപ്പെട്ട സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറയ്ക്ക് 'രാജ്യത്തെ പെൺമക്കളുടെ ശരിയായ വിവാഹപ്രായം' ഉടൻ നിശ്ചയിക്കുമെന്നാണ് പ്രധാനമന്ത്രി മോദിയുടെ വാക്കുകള്‍. ഇക്കാര്യത്തിഥ യര്‍ച്ചകള്‍ നടക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Samayam Malayalam modi
പ്രധാനമന്ത്രി നരേന്ദ്ര മോദി. Photo: The Times of India/File


"നമ്മുടെ പെൺമക്കളുടെ ശരിയായ വിവാഹപ്രായം തീരുമാനിക്കാനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതുവരെ ബന്ധപ്പെട്ട സമിതി എന്തുകൊണ്ടാണ് തീരുമാനം അറിയിക്കാത്തതെന്ന് രാജ്യമെമ്പാടുമുള്ള പെൺകുട്ടികള്‍ എന്നോട് കത്തുകളിലൂടെ ചോദിക്കുന്നു. ഞാൻ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു, ഈ റിപ്പോര്‍ട്ട് വരുന്ന ഉടൻ തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തിൽ തീരുമാനമെടുക്കും." പ്രധാനമന്ത്രി പറഞ്ഞതായി വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്തു. കാര്‍ഷികമേഖലയുമായുള്ള രാജ്യത്തിൻ്റെ സുദീര്‍ഘബന്ധത്തിൻ്റെ 750ാം വാര്‍ഷികത്തോടനുബന്ധിച്ച് 75 രൂപയുടെ നാണയം പുറത്തിറക്കിക്കൊണ്ട് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Also Read: അയോഗ്യരാക്കാതിരിക്കാൻ കാരണം കാണിക്കണം; പിജെ ജോസഫിനും മോൻസ് ജോസഫിനും സ്പീക്കറുടെ നോട്ടീസ്

പുരുഷന്മാര്‍ക്ക് 21 വയസ്സും സ്ത്രീകള്‍ക്ക് 18 വയസ്സുമാണ് രാജ്യത്ത് നിയമപ്രകാരം വിവാഹിതരാകാൻ അനുവദിച്ചിരിക്കുന്ന പ്രായം. ഇതിൽ സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് ഉയര്‍ത്തിയേക്കുമെന്ന് മുൻപ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ജൽ ജീവൻ പദ്ധതി പ്രകാരം രാജ്യത്തെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ ലഭ്യമാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Also Read: 'സിബിഐയ്ക്കെതിരെ കോടതിയെ സമീപിച്ചു'; മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കടത്തു ബന്ധമെന്ന് വി മുരളീധരൻ

വിവാഹപ്രായവും സ്ത്രീകള്‍ അമ്മയാകുന്ന പ്രായവും തമ്മിലുള്ള ബന്ധം പരിശോധിക്കാനായി ടാസ്ക് ഫോഴ്സിനെ നിയോഗിച്ചതായി കേന്ദ്രസര്‍ക്കാര്‍ സെപ്റ്റംബര്‍ 22ന് അറിയിച്ചിരുന്നു. ഇതിനു പുറമെ അമ്മയുടെയും കുഞ്ഞിൻ്റെയും ആരോഗ്യം, ശിശുമരണനിരക്ക്, ഗര്‍ഭകാലത്തെ പോഷകാഹാര ലഭ്യത, സ്ത്രീപുരുഷ അനുപാതം, തുടങ്ങിയ കാര്യങ്ങളും ടാസ്ക് ഫോഴ്സ് പരിശോധിക്കുമെന്ന് കേന്ദ്ര വനിതാ ശിശുവികസന മന്ത്രി സ്മൃതി ഇറാനി പാര്‍ലമെൻ്റിനെ അറിയിച്ചിരുന്നു. പെൺകുട്ടികളുടെ വിവാഹപ്രായം 18 എന്നത് പുനഃപരിശോധിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന രാജ്യസഭാ എംപി സുശീൽ കുമാര്‍ ഗുപ്തയുടെ ചോദ്യത്തിനായിരുന്നു മറുപടി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്