ആപ്പ്ജില്ല

നോട്ടുനിരോധനത്തിന്റെ നാലാം വാര്‍ഷികം; രാജ്യത്തെ കള്ളപ്പണം കുറച്ചെന്ന് നരേന്ദ്ര മോദി

2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് 1000, 500 കറന്‍സികള്‍ റദ്ദാക്കിയത്.

Samayam Malayalam 8 Nov 2020, 5:43 pm
ന്യൂഡല്‍ഹി: നോട്ടുനിരോധനം കൊണ്ട് രാജ്യത്തെ കള്ളപ്പണം കുറയ്ക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികത്തില്‍ മുന്‍ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ടാണ് മോദിയുടെ പ്രസ്താവന.
Samayam Malayalam Narendra Modi
പ്രധാനമന്ത്രി നരേന്ദ്ര മോദി


Also Read: കുപ്‌വാരയിൽ ഭീകരാക്രമണം; നാല് ജവാന്മാർ കൊല്ലപ്പെട്ടു

'നോട്ടു നിരോധനത്തിലൂടെ കള്ളപ്പണം കുറയ്ക്കാനായി. നികുതി കൃത്യമായി അടയ്ക്കുകയും സുതാര്യത കൈവരികയും ചെയ്തു. ഇത് രാജ്യത്തിന്റെ പപുരോഗതിയെ ഗുണപരമായി ബാധിച്ചു', മോദി ട്വിറ്ററില്‍ കുറിച്ചു.


2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് 1000, 500 കറന്‍സികള്‍ റദ്ദാക്കിയത്. കള്ളപ്പണം നിര്‍ത്തലാക്കുക, ക്യാഷ്‌ലെസ് സമ്പദ് വ്യവസ്ഥ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് രാജ്യത്ത് മോദി നോട്ടുനിരോധനം നടപ്പാക്കിയത്. ഒറ്റരാത്രി കൊണ്ട് 15.41 ലക്ഷം കോടിയുടെ നോട്ടുകളാണ്. 2019 ഫെബ്രുവരി വരെ 1.3 ലക്ഷം കോടി കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്.

Also Read: ആരാധനാലയങ്ങളും സ്കൂളും ഉടൻ തുറക്കും; ദീപാവലിക്ക് ശേഷം പ്രവർത്തനനിർദേശം പുറത്തിറക്കുമെന്ന് ഉദ്ധവ് താക്കറെ

2016 ല്‍ 6.32 ലക്ഷം കള്ള നോട്ടുകളാണ് പിടിച്ചെടുത്തതെങ്കില്‍ അടുത്ത നാല് വര്‍ഷങ്ങളില്‍ 18.87 ലക്ഷം കള്ള നോട്ടുകളും പിടിച്ചെടുത്തു. 2019- 20 ല്‍ മൊത്തം കള്ളനോട്ടുകളില്‍ ബാങ്കുകളില്‍ കണ്ടെത്തിയത് 95.4 ശതമാനമാണ്.

"ഇന്ത്യയെ അഴിമതിയില്‍ നിന്ന് മോചിപ്പിക്കുമെന്ന വാഗ്ദാനം നിറവേറ്റുന്നതിനായി മോദി സര്‍ക്കാര്‍ 4 വര്‍ഷം മുമ്പ് നോട്ട് നിരോധനം നടപ്പാക്കി. കള്ളപ്പണത്തിനെതിരായ ഈ നീക്കം നികുതി പാലിക്കലിനും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള വലിയ മുന്നേറ്റത്തിനും കാരണമായെന്ന്" കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്