ആപ്പ്ജില്ല

ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികള്‍ക്ക് പേര് നിര്‍ദേശിക്കാം, രാജ്യ സംസ്‌കാരത്തോട് ചേര്‍ന്നു നില്‍ക്കുന്നതായിരിക്കണമെന്ന് മോദി

ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്റൈന് ശേഷമായിരിക്കും ചീറ്റകളെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് വിടുക. അതിനുശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Samayam Malayalam 28 Sept 2022, 9:00 am

ഹൈലൈറ്റ്:

  • ചീറ്റപ്പുലികളുടെ ചിത്രങ്ങള്‍ അദ്ദേഹം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു
  • മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളില്‍ ആയിരുന്നു വിമാനയാത്ര
  • മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ പറ്റിയും നിര്‍ദേശങ്ങള്‍ നല്‍കാം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
ന്യഡല്‍ഹി: ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികള്‍ക്ക് പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സംസ്‌കാരത്തോട് ചേര്‍ന്നു നില്‍ക്കുന്ന പേരായിരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കീബാത്തിലൂടെയാണ് മോദി ഇക്കാര്യം പറഞ്ഞത്.
Also Read: ഇഖാമ നഷ്ടപ്പെട്ടാല്‍ ഇക്കാര്യം ശ്രദ്ധിക്കുക; വന്‍തുക പിഴ, പകരം ഇഖാമയ്ക്കും ഫീസ്

മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ പറ്റിയും നിര്‍ദേശങ്ങള്‍ നല്‍കാം. മൃഗങ്ങളെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്നും മോദി പറഞ്ഞു. എട്ട് ചീറ്റപ്പുലികളെയാണ് നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ ജന്മദിനമായിരുന്ന സെപ്തംബര്‍ 17 ന് തുറന്നുവിട്ടത്.

ചീറ്റപ്പുലികളുടെ ചിത്രങ്ങള്‍ അദ്ദേഹം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്റൈന് ശേഷമായിരിക്കും ചീറ്റകളെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് വിടുക. അതിനുശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

നമീബിയയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് എട്ട് ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം ഗ്വാളിയാര്‍ വിമാനത്താവളത്തിലെത്തിയത്. ടെറ ഏവിയ എന്ന മൊള്‍ഡോവന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ് 747 വിമാനത്തിലാണ് ചീറ്റകള്‍ ഇന്ത്യയിലേക്ക് എത്തിയത്.

Also Read: കുഞ്ഞാലി വധക്കേസില്‍ ജയില്‍വാസം, കുറ്റവിമുക്തനായി, 'കൊന്നത് താനല്ല'; ആര്യാടന്‍ അന്ന് പറഞ്ഞത്

മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളില്‍ ആയിരുന്നു വിമാനയാത്ര. ഡോക്ടമാര്‍ അടക്കം വിദഗ്ധ സംഘവും കൂടെ ഉണ്ടായിരുന്നു. അഞ്ച് പെണ്‍ ചീറ്റപ്പുലികളും മൂന്ന് ആണ്‍ ചീറ്റപ്പുലികളുമാണ് ഇന്ത്യയിലെത്തിയത്. രണ്ട് വയസ് മുതല്‍ ആറ് വയസ് വരെ പ്രായമുള്ള ചീറ്റകളാണിവ. ആണ്‍ ചീറ്റകളില്‍ രണ്ട് പേര്‍ സഹോദരങ്ങളാണ്. ഒത്ജിവരോംഗോ റിസര്‍വില്‍ നിന്നാണ് ഇവരെ പിടിച്ചത്. ഒറ്റ പ്രസവത്തില്‍ ജനിക്കുന്ന ആണ്‍ ചീറ്റകള്‍ ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ജീവിക്കും.

Read Latest National News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്