ആപ്പ്ജില്ല

കള്ളപ്പണത്തിന്‍റെ വിവരങ്ങള്‍ തരാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

അന്വേഷണത്തെ ബാധിക്കുമെന്ന് വിശദീകരണം

Samayam Malayalam 26 Nov 2018, 7:54 am
ന്യൂഡൽഹി: വിദേശത്തു നിന്ന് രാജ്യത്ത് തിരിച്ചുകൊണ്ടുവന്ന കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാൻ വീണ്ടും വ്യക്തമാക്കി പ്രധാനമന്ത്രിയുടെ ഓഫീസ്. വിദേശത്തു നിന്ന് കൊണ്ടുവന്ന കള്ളപ്പണം സംബന്ധിച്ച് 15 ദിവസത്തിനകം വിവരങ്ങള്‍ നല്‍കണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ നിര്‍ദേശം പിഎംഓ തള്ളി.അന്വേഷണത്തെ ബാധിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ കൈമാറേണ്ടെന്ന വിവരാവകാശ നിയമത്തിലെ വ്യവസ്ഥ ഉദ്ധരിച്ചാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ നടപടി.
Samayam Malayalam modi_650_011315040558


2014 ജൂൺ ഒന്ന് മുതൽ ഇതുവരെ വിദേശത്ത് നിന്ന് തിരികെയെത്തിച്ച കള്ളപ്പണത്തിന്‍റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനും ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനുമായ സഞ്ജീവ് ചതുര്‍വേദിയാണ് അപേക്ഷ നല്‍കിയത്.വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽപ്പെടാത്ത കാര്യമാണെന്ന് കാണിച്ച് ഒരു തവണ അപേക്ഷ തള്ളിയെങ്കിലും സഞ്ജീവ് ചതുര്‍വേദി കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഒക്ടോബര്‍ 16ന് കള്ളപ്പണം സംബന്ധിച്ച മുഴുവൻ വിവരങ്ങളും 15 ദിവസത്തിനകം സഞ്ജീവിന് നല്‍കണമെന്ന് വിവരാവകാശ കമ്മീഷൻ നിര്‍ദേശിക്കുകയായിരുന്നു.

എന്നാൽ കള്ളപ്പണത്തെക്കുറിച്ച് പ്രത്യേക അന്വേണസംഘം അന്വേഷിച്ചുവരികയാണെന്നും ഈ ഘട്ടത്തിൽ വിവരങ്ങള്‍ കൈമാറുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ മറുപടി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്