ആപ്പ്ജില്ല

ഭാരത് ബന്ദ്: കെകെ രാഗേഷും കൃഷ്ണപ്രസാദും കസ്റ്റഡിയിൽ; ചന്ദ്രശേഖർ ആസാദിനെതിരെയും നടപടി

ഭാരത് ബന്ദിനിടെയാണ് സിപിഎം നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബിലാസ്പൂരിൽ വെച്ചാണ് കെകെ രാഗേഷ് എംപി, പി കൃഷ്ണപ്രസാദ് എന്നിവർക്കെതിരായ നടപടിയെന്നാണ് റിപ്പോർട്ടുകൾ

Samayam Malayalam 8 Dec 2020, 5:29 pm
ന്യൂഡൽഹി: കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ ഇടത് നേതാക്കൾ കസ്റ്റഡിയിൽ. കെകെ രാഗേഷ് എംപി, പി കൃഷ്ണപ്രസാദ് എന്നിവരെ ബിലാസ്പൂരിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. സുഭാഷിണി അലി വീട്ടുതടങ്കലിലാണന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു.
Samayam Malayalam bharat bandh
ഇടത് പാർട്ടികളുടെ പ്രതിഷേധത്തിൽ നിന്ന്. PHOTO: CPIM/Facebook


സിപിഎം നേതാവ് മറിയം ധാവ്ലേ, വിക്രം സിങ്, തുടങ്ങിയ നേതാക്കക്കെതിരെ പോലീസ് നടപടിയെടുത്തെന്ന് സിപിഐഎം ഫേസ്ബുക്ക് പേജിലൂടെയും അറിയിച്ചു. കർഷക സംഘടനകളുടെ ഭാരത് ബന്ദിനിടെയാണ് ഇടത് നേതാക്കൾക്കെതിരായ നടപടി. വിവിധ സംസ്ഥാനങ്ങളിലും ഇടത് നേതാക്കൾ അറസ്റ്റിലായിട്ടുണ്ട്.


Also Read : 'കര്‍ഷക സമരത്തിൽ പങ്കെടുത്തതിന് പിന്നാലെ അരവിന്ദ് കെജ്രിവാൾ വീട്ടുതടങ്കലിൽ' ആരോപണവുമായി എഎപി

കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ കസ്റ്റഡിയിലെടുത്തതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. സമരത്തിൽ പങ്കെടുക്കാനായി യുപിയിലെ വീട്ടിൽനിന്നും പുറപ്പെടവേയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.


Also Read : അടിയന്തര ഉപയോഗത്തിന് കൊവിഡ് വാക്സിൻ; 3 കമ്പനികളുടെ അപേക്ഷ നാളെ പരിഗണിക്കും

കർഷകസമരത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ള എല്ലാ നേതാക്കളുടെയും വീടുകൾക്കും ഓഫീസുകൾക്കും ചുറ്റും പോലീസ് നിലയുറപ്പിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്നാരോപിച്ച് ആം ആദ്മി പാർട്ടി രംഗത്തെത്തിയിട്ടുണ്ട്. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കർഷകസമരനേതാക്കളെ കാണാൻ പോയി തിരികെ എത്തിയതിന് പിന്നാലെ വീട്ടുതടങ്കലിൽ വെച്ചിരിക്കുന്നതെന്നാണ് ആംആദ്മിയുടെ ആരോപണം.

കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഓട്ടോ, ടാക്സി ഡ്രൈവർമാർ സർവ്വീസ് നിർത്തിവെച്ചിരിക്കുകയാണ്. ബന്ദിന് ഐക്യദാർഢ്യം അറിയിച്ച് ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ കർഷകർ ഡൽഹിയുടെ അതിർത്തികളിലേക്കെത്തുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്