ലക്നൗ: സിദ്ധി ലഭിക്കാനായി ആറടി താഴ്ചയുള്ള കുഴിയിലിരുന്ന യുവാവിനെ പോലീസ് പിടികൂടി. ഉത്തർപ്രദേശിലെ ഉന്നാവ് ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം. പുരോഹിതരുടെ നിർദേശ പ്രകാരം ശുഭം ഗോസ്വാമി എന്ന യുവാവാണ് ആറടി താഴ്ചയുള്ള കുഴി കുഴിച്ച് അതിലിരുന്നത്. സംഭവത്തിൽ യുവാവിനെയും ഇയാളെ ഇതിനു പ്രേരിപ്പിച്ച പുരോഹിതരായ മുന്നാലാൽ, ശിവേകേശ് ദീക്ഷിത് എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തു.
താജ്പൂരിൽ നിന്നുള്ള മൂന്നു പുരോഹിതരാണ് ഭൂസമാധിയ്ക്കായി യുവാവിനെ പ്രേരിപ്പിച്ചത്. നവരാത്രി ഉത്സവവേളയിൽ വഴിപാടുകളിലൂടെ പണം ലഭിക്കുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഭൂസമാധി ചെയ്യാൻ നിർദേശിച്ചത്. നവരാത്രിക്കു മുന്നോടിയായി ഭൂമാധി ചെയ്താൽ സിദ്ധി ലഭിക്കുമെന്നു മുന്നാലാൽ, ശിവേകേശ് ദീക്ഷിത് എന്നിവർ യുവാവിനെ വിശ്വസിപ്പിച്ചു. ഇതു കേട്ട ശുഭം ഗോസ്വാമി ഞായറാഴ്ച വൈകീട്ടു ആറടി താഴ്ചയുള്ള കുഴിയിലേക്ക് ഇറങ്ങി ഭൂസമാധി ആരംഭിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ വിവരം പോലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഘം യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ കുഴി എടുക്കാനായി പിതാവും സഹായിച്ചതായി ശുഭം ഗോസ്വാമി മൊഴി നൽകി. ശുഭം ഗോസ്വാമിയുടെയും രണ്ടു പുരോഹിതരുടെയും അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ പങ്കുള്ള മറ്റുള്ളവർ ഒളിവിലാണ്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.
Read Latest National News and Malayalam News
താജ്പൂരിൽ നിന്നുള്ള മൂന്നു പുരോഹിതരാണ് ഭൂസമാധിയ്ക്കായി യുവാവിനെ പ്രേരിപ്പിച്ചത്. നവരാത്രി ഉത്സവവേളയിൽ വഴിപാടുകളിലൂടെ പണം ലഭിക്കുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഭൂസമാധി ചെയ്യാൻ നിർദേശിച്ചത്. നവരാത്രിക്കു മുന്നോടിയായി ഭൂമാധി ചെയ്താൽ സിദ്ധി ലഭിക്കുമെന്നു മുന്നാലാൽ, ശിവേകേശ് ദീക്ഷിത് എന്നിവർ യുവാവിനെ വിശ്വസിപ്പിച്ചു. ഇതു കേട്ട ശുഭം ഗോസ്വാമി ഞായറാഴ്ച വൈകീട്ടു ആറടി താഴ്ചയുള്ള കുഴിയിലേക്ക് ഇറങ്ങി ഭൂസമാധി ആരംഭിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ വിവരം പോലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഘം യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ കുഴി എടുക്കാനായി പിതാവും സഹായിച്ചതായി ശുഭം ഗോസ്വാമി മൊഴി നൽകി. ശുഭം ഗോസ്വാമിയുടെയും രണ്ടു പുരോഹിതരുടെയും അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ പങ്കുള്ള മറ്റുള്ളവർ ഒളിവിലാണ്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.
Read Latest National News and Malayalam News