ആപ്പ്ജില്ല

ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകൻ അറസ്റ്റിൽ

ഇന്ന് അജിത് ജോഗിയുടെ വസതിയിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ബിജെപി നേതാവിൻ്റെ പരാതിയിലാണ് അറസ്റ്റ്.

Samayam Malayalam 3 Sept 2019, 12:26 pm
ഡൽഹി: ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകൻ അമിത് ജോഗിയെ വ്യാജരേഖാ കേസിൽ അറസ്റ്റ് ചെയ്തു. ബിലാസ്‍പൂരിലെ വസതിയിൽ വച്ചാണ് 42 കാരനായ അമിത് ജോഗിയെ പോലീസ് അറസ്റ്റ് ചെയ്തത്. ബിജെപി നേതാവ് സമീറ പൈക്രയുടെ പരാതിയിലാണ് അറസ്റ്റ്.
Samayam Malayalam Amit Jogi




2013 ൽ മാര്‍വാഹി മണ്ഡലത്തിലെ അമിത് ജോഗിയുടെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്നു സമീറ പൈക്ര. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ അമിത് ജോഗി വ്യാജ ജനനതീയതിയും ജനനസ്ഥലം നൽകിയെന്നും ചൂണ്ടിക്കാട്ടി ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ സമീറ പൈക്ര പരാതി നൽകിയിരുന്നു. എന്നാൽ അസംബ്ലിയുടെ കാലാവധി കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി കോടതി പരാതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് സമീറ പൈക്ര പോലീസിൽ വീണ്ടും പരാതി നൽകുകയായിരുന്നു.

സത്യവാങ്മൂലത്തിൽ അമിത് ജോഗി ജനിച്ച വര്‍ഷം 1978 ഉം, ജനനസ്ഥലം ഛത്തീസ്ഗഡിലെ സര്‍ബേഹെറ ഗൗരേലയാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ യഥാര്‍ത്ഥ വര്‍ഷം 1977 ഉം, സ്ഥലം ടെക്സാസും ആണെന്നും ബിജെപി നേതാവ് ആരോപിക്കുന്നു.

അമിത് ജോഗിയെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ബിലാസ്പൂർ എസ്പി സഞ്ജയ് കുമാർ ധ്രുവ് അറിയിച്ചു. അജിത് ജോഗി സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ ജനനസ്ഥലം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്