ഭോപ്പാൽ: കുത്തിവെയ്പ്പ് എടുത്ത മരുന്ന് മാറി നൽകിയതിനെ തുടര്‍ന്ന രോഗി മരിച്ചെന്ന കേസിൽ ഡോക്ടര്‍ അറസ്റ്റിൽ. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ഒരു ഹോമിയോ ഡോക്ടറാണ് കേസിൽ അറസ്റ്റിലായിട്ടുള്ളതെന്നാണ് പോലീസ് അറിയിച്ചത്. മധ്യപ്രദേശിലെ ഖാണ്ഡ്വയിലായിരുന്നു സംഭവം നടന്നത്. സിന്ധി കോളനിയിൽ ഹോമിയോ ക്ലിനിക്ക് നടത്തുകയായിരുന്ന ദീപക് വിശ്വകര്‍മ എന്നയാളാണ് അറസ്റ്റിലായത്. ഹോമിയോ ഡോക്ടറായ പ്രതി രോഗിയായെത്തിയ യുവാവിന് കുത്തിവെയ്പ്പ് മാറി നൽകുകയായിരുന്നുവെന്നും ഇയാള്‍ക്കെതിരെ ഐപിസിയിലെ വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പോലീസ് പരഞ്ഞു. മധ്യപ്രദേശ് ആയുര്‍വിജ്ഞാൻ പരിഷദ് അധിനിയം അനുസരിച്ചുള്ള വകുപ്പുകളും പ്രതിയ്ക്കെതിരെ ചുമത്തിയതായി എസ്പി ലളിത് ഗാഥ്രേ അറിയിച്ചു. പരാതിയെത്തുടര്‍ന്ന് ഡോക്ടറുടെ ക്ലിനിക്കും പോലീസ് സീൽ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.
Also Read: ഗൂഢാലോചനക്കേസ്: ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി; ചോദ്യം ചെയ്യലിന് അനുമതി
നാലു മാസം മുൻപായിരുന്നു ഹോമിയോ ഡോക്ടര്‍ ഒരു രോഗിയ്ക്ക് മരുന്നു മാറി കുത്തിവെച്ചത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവാവ് രണ്ട് ദിവസത്തിനു ശേഷം മരിക്കുകയായിരുന്നു. ദീപക് ആര്‍ത്താനി എന്നയാളാണ് ചികിത്സാപ്പിഴവിനെ തുടര്‍ന്ന് മരിച്ചത്. പ്രതി ഹോമിയോ ഡോക്ടറായിരുന്നെങ്കിലും ഇയാള്‍ രോഗികള്‍ക്ക് അലോപ്പതി മരുന്നുകള്‍ നൽകിയിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. ഇത്തരത്തിൽ അനധികൃതമായി നടത്തിയ സങ്കര ചികിത്സയാണ് യുവാവിൻ്റെ മരണത്തിൽ കലാശിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
Also Read: ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് മോശം സന്ദേശം; മുഖ്യമന്ത്രി ഛന്നി തൻ്റെ കാലുപിടിച്ചെന്ന് അമരീന്ദർ
തെറ്റായ കുത്തിവെയ്പ്പിനെ തുടര്‍ന്ന് രോഗിയ്ക്ക് ഇൻഫെക്ഷൻ ഉണ്ടായെന്നും രണ്ട് ദിവസത്തിനു ശേഷം ഇയാള്‍ മരിച്ചെന്നും പോലീസ് പറഞ്ഞു.
Also Read: ഗൂഢാലോചനക്കേസ്: ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി; ചോദ്യം ചെയ്യലിന് അനുമതി
നാലു മാസം മുൻപായിരുന്നു ഹോമിയോ ഡോക്ടര്‍ ഒരു രോഗിയ്ക്ക് മരുന്നു മാറി കുത്തിവെച്ചത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവാവ് രണ്ട് ദിവസത്തിനു ശേഷം മരിക്കുകയായിരുന്നു. ദീപക് ആര്‍ത്താനി എന്നയാളാണ് ചികിത്സാപ്പിഴവിനെ തുടര്‍ന്ന് മരിച്ചത്. പ്രതി ഹോമിയോ ഡോക്ടറായിരുന്നെങ്കിലും ഇയാള്‍ രോഗികള്‍ക്ക് അലോപ്പതി മരുന്നുകള്‍ നൽകിയിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. ഇത്തരത്തിൽ അനധികൃതമായി നടത്തിയ സങ്കര ചികിത്സയാണ് യുവാവിൻ്റെ മരണത്തിൽ കലാശിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
Also Read: ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് മോശം സന്ദേശം; മുഖ്യമന്ത്രി ഛന്നി തൻ്റെ കാലുപിടിച്ചെന്ന് അമരീന്ദർ
തെറ്റായ കുത്തിവെയ്പ്പിനെ തുടര്‍ന്ന് രോഗിയ്ക്ക് ഇൻഫെക്ഷൻ ഉണ്ടായെന്നും രണ്ട് ദിവസത്തിനു ശേഷം ഇയാള്‍ മരിച്ചെന്നും പോലീസ് പറഞ്ഞു.