ആപ്പ്ജില്ല

നഗ്നതയുടെ പേരിൽ പൂനത്തിനും മിലിങിനും ഇരട്ട നീതിയോ? ഒടുവിൽ താരത്തിനെതിരെ കേസ്, നടപടി വിവാദങ്ങൾക്ക് പിന്നാലെ

കഴിഞ്ഞ ബുധനാഴ്‌ചയാണ് മിലിങ് സോമൻ ഗോവയിലെ കടൽതീരത്ത് കൂടി നഗ്നായി ഓടിയത്. ഇതിന് പിന്നാലെയാണ് സർക്കാർ സ്ഥലത്ത് അതിക്രമിച്ച് കയറി ഷൂട്ട് ചെയ്‌തെന്ന് ആരോപിച്ച് പൂനത്തിനെതിരെ നടപടിയുണ്ടായത്

Samayam Malayalam 7 Nov 2020, 12:20 am
മുംബൈ: പിറന്നാൾ ദിനത്തിൽ കടൽതീരത്ത് കൂടി നഗ്നനായി ഓടിയ സംഭവത്തിൽ നടനും മോഡലുമായ മിലിങ് സോമനെതിരെ കേസെടുത്തു. ഐപിസി 294, 67 വകുപ്പുകൾ ചുമത്തിയാണ് പോലീസ് നടപടി. കേസെടുത്ത നടപടിയൊട് പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായില്ല.
Samayam Malayalam മിലിങ് സോമനും പൂനം പാണ്ഡെയും. Photo: social media
മിലിങ് സോമനും പൂനം പാണ്ഡെയും. Photo: social media


Also Read: റാലിക്കിടെ പോലീസുകാരൻ്റെ മുഖത്ത് തുപ്പിയ ഇന്ത്യൻ വംശജ യുഎസിൽ അറസ്‌റ്റിൽ; ദൃശ്യങ്ങൾ പുറത്തുവിട്ടു

കഴിഞ്ഞ ബുധനാഴ്‌ചയാണ് 55മത് ജന്മദിനത്തിൽ മിലിങ് സോമൻ ഗോവയിലെ കടൽതീരത്ത് കൂടി നഗ്നായി ഓടിയത്. പൂർണ നഗ്നനായി കടൽക്കരയിലൂടെ ഓടുന്ന ചിത്രം അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്‌തിരുന്നു. 55 ആന്റ് റണ്ണിങ്, ഹാപ്പി ബെർത്ത് ഡേ ടു മീ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്‌തിരുന്നത്. മിലിന്ദിന്റെ ഭാര്യ അങ്കിത കോൻവാറാണ് ഫോട്ടോ എടുത്തതെന്നാണ് റിപ്പോട്ട്.


മിലിങ് നഗ്നനായി ഓടുന്ന ചിത്രത്തെ പിന്തുണച്ചും തള്ളിപ്പറഞ്ഞും നിരവധിയാളുകൾ രംഗത്ത് എത്തിയിരുന്നു. ഇതിനിടെ ഗോവയിലെ കാനകോണ ടൗണിലെ അടച്ചിട്ടിരുന്ന ചാപോളി ഡാമിൽ അതിക്രമിച്ച് കയറി ഷൂട്ട് ചെയ്‌തെന്ന് ആരോപിച്ച് നടി പൂനം പാണ്ഡെയെയും സുഹൃത്തുക്കളെയും പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. സംസ്ഥാന ജലവിഭവവകുപ്പ് പരാതി നൽകിയതിനെത്തുടർന്നാണ് പോലീസ് നടപടി.

Also Read: കൊവിഡ് വാക്‌സിൻ സ്വീകരിക്കൻ കൂടുതൽ താൽപര്യം ഇന്ത്യക്കാർക്ക്; ആശങ്കയുണ്ടാക്കുന്നത് ഇക്കാര്യങ്ങൾ മാത്രം

പൂനത്തിനെതിരെ കേസെടുത്ത പോലീസ് മിലിങിനെ ഒഴിവാക്കിയെന്ന ആരോപണം ഇതോടെ ശക്തമായി. നിരവധിയാളുകൾ സമാനമായ അഭിപ്രായവുമായി രംഗത്തുവന്നു. സ്‌ത്രീക്കും പുരുഷനും രണ്ട് നീതിയോ എന്ന ചോദ്യത്തോടെ ട്വിറ്ററിൽ ചർച്ച രൂക്ഷമായതിന് പിന്നാലെയാണ് വിവിധ വകുപ്പുകൾ ചേർത്ത് മിലിങ് സോമനെതിരെ നടപടി സ്വീകരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്