ആപ്പ്ജില്ല

ജലപീരങ്കിയുടെ മുകളിൽ കയറി പമ്പിങ് നിര്‍ത്തി; വിദ്യാർഥിയ്ക്കെതിരെ വധശ്രമത്തിന് കേസ്

ഡൽഹിയിലെ തണുപ്പിൽ പ്രതിഷേധക്കാര്‍ക്കു നേര്‍ക്ക് ജലപീരങ്കി പ്രയോഗിച്ച പോലീസ് നടപടിയ്ക്കെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് പുതിയ കേസ്

Samayam Malayalam 28 Nov 2020, 9:48 am
ന്യൂഡൽഹി: കര്‍ഷകര സമരത്തിനിടെ പോലീസിൻ്റെ ജലപീരങ്കിയുടെ മുകളിൽ കയറി ഓഫ് ചെയ്ത വൈറൽ വീഡിയോയിലെ വിദ്യാര്‍ഥിയ്ക്കെതിരെ വധശ്രമത്തിന് കേസ്. ഹരിയാനയിലെ അംബാലയിൽ കര്‍ഷക റാലിയ്ക്ക് നേര്‍ക്ക് പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോഴായിരുന്നു സംഭവം നടന്നത്. എന്നാൽ പോലീസിൻ്റെ ജലപീരങ്കിയുടെ പമ്പിങ് നിര്‍ത്തിയ 26കാരനായ നവദീപ് സിങിനെതിരെ വധശ്രമത്തിന് കേസെടുത്തതായാണ് പുതിയ റിപ്പോര്‍ട്ട്.
Samayam Malayalam water cannon
ജലപീരങ്കി ഓഫ് ചെയ്യുന്ന നവദീപിൻ്റെ ദൃശ്യങ്ങൾ Photo Credit: Twitter


ഒരു കര്‍ഷക സംഘടനയുടെ നേതാവായ ജയ് സിങിൻ്റെ മകനാണ് നവദീപ് സിങ്. ശീതക്കാറ്റ് മൂലം കടുത്ത തണുപ്പു നേരിടുന്ന ഡൽഹി അതിര്‍ത്തിയിൽ സമരം ചെയ്യുന്ന കര്‍ഷകരുടെ നേര്‍ക്ക് പോലീസ് ജലപീരങ്കി പ്രയോഗിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാൽ ഡൽഹി പോലീസിൻ്റെ നീല നിറത്തിലുള്ള ജലപീരങ്കിയുടെ മുകളിൽ കയറി പമ്പിങ് നിര്‍ത്തിയ ശേഷം ചാടിയിറങ്ങുന്ന നവദീപിൻ്റെ ദൃശ്യങ്ങള്‍ ട്വിറ്ററിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വൈറലാകുകയായിരുന്നു.

Also Read: പ്രതിഷേധം ശക്തം; ഡൽഹിയിലേക്ക് കൂടുതൽ കര്‍ഷക സംഖടനകൾ, ഡിസംബര്‍ മൂന്നിന് ചര്‍ച്ച ചെയ്യാമെന്ന് കൃഷി മന്ത്രി


എന്നാൽ വധശ്രമക്കേസിലും കൂടാതെ കൊവിഡ് 19 നിയന്ത്രണങ്ങള്‍ ലംഘിച്ചതിനുമാണ് നവദീപ് സിങിനെതിരെ കേസെടുത്തിരിക്കുന്നത്. പരമാവധി ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെയുള്ളത്.

"എന്‍റെ പഠനത്തിനു ശേഷം കര്‍ഷക സംഘ നേതാവായ പിതാവിനൊപ്പം ഞാൻ കൃഷിയിലേയ്ക്കിറങ്ങി. ഞാൻ ഒരിക്കലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെട്ടിട്ടില്ല. സമരം ചെയ്യുന്ന കര്‍ഷകര്‍ക്കുള്ള പിന്തുണയിൽ നിന്നാണ് എനിക്ക് ധാര്യം കിട്ടിയത്. ജലപീരങ്കി അവരെ വേദനിപ്പിക്കുന്നതു കൊണ്ട് ഞാൻ വാഹനത്തിനു മുകളിൽ കയറി ടാപ് ഓഫ് ചെയ്യുകയായിരുന്നു." നവദീപ് സിങ് ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.

Also Read: രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യവസ്തുക്കൾ കെട്ടിക്കിടന്ന് പുഴുവരിച്ചു; അന്വേഷണം ആരംഭിച്ചതോടെ കോണ്‍ഗ്രസ് നിലമ്പൂർ മുനിസിപ്പൽ പ്രസിഡന്‍റ് രാജി വെച്ചു

"സമാധാനപരമായി പ്രതിഷേധിക്കുന്ന ഞങ്ങള്‍ക്ക് ‍ഡൽഹിയിലേയ്ക്ക് കടക്കണമെന്നതായിരുന്നു ആവശ്യം. എന്നാൽ പോലീസ് ഞങ്ങളുടെ വഴി തടഞ്ഞു. ജനവിരുദ്ധ നിയമങ്ങള്‍ പാസാക്കിയാൽ സര്‍ക്കാരിനെ ചോദ്യം ചെയ്യാനും പ്രതിഷേധിക്കാനുമുള്ള അവകാശം നമുക്കെല്ലാമുണ്ട്." അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ മിനിമം താങ്ങുവില സമ്പ്രദായത്തെ തകര്‍ക്കുന്നതാണെന്നും സര്‍ക്കാര്‍ നീക്കം കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്നുമാണ് ആരോപണം. നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ സമരത്തെ ശക്തമായി നേരിടുന്ന ഹരിയാന പോലീസിൻ്റെയും ഡൽഹി പോലീസിൻ്അറെയും നടപടികള്‍ക്കെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് പുതിയ കേസ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്