ആപ്പ്ജില്ല

കർഷകരുടെ ലോങ്ങ് മാർച്ച്: അനുമതി നിഷേധിച്ച് പോലീസ്

അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി അജിത് നാവലെയെയാണ് ഇക്കാര്യം കമ്മീഷണർ അറിയിച്ചത്. സ്വാമിനാഥൻ റിപ്പോർട്ട് കമ്മിറ്റി നടപ്പാക്കുക, കാർഷിക കടം എഴുതി തള്ളുക, വനാവകാശ നിയമം നടപ്പാക്കുക എന്നിവയാണ് കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ.

Samayam Malayalam 20 Feb 2019, 8:07 pm

ഹൈലൈറ്റ്:

  • ഇന്ന് വൈകുന്നേരത്തോടെയാണ് മാർച്ച് തുടങ്ങാനിരുന്നത്
  • നാസിക്കിൽ നിന്നാണ് വൈകുന്നേരത്തോടെ മാർച്ച് തുടങ്ങാനിരുന്നത്
  • പലയിടങ്ങളിലും പോലീസ് കർഷകരെ തടഞ്ഞു

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam long march
മുംബൈ: അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ നടക്കുന്ന കർഷകരുടെ ലോങ്ങ് മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചു. ഇന്ന് വൈകുന്നേരം നാസിക്കിൽ നിന്ന് മാർച്ച് ആരംഭിക്കാനായിരുന്നു പദ്ധതി. എന്നാൽ മാർച്ചിന് അനുമതി നൽകില്ലെന്ന് നാസിക് സിറ്റി പോലീസ് കമ്മീഷണർ രവീന്ദർകുമാർ സിംഗാൾ അറിയിച്ചു.
അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി അജിത് നാവലെയെയാണ് ഇക്കാര്യം കമ്മീഷണർ അറിയിച്ചത്. സ്വാമിനാഥൻ റിപ്പോർട്ട് കമ്മിറ്റി നടപ്പാക്കുക, കാർഷിക കടം എഴുതി തള്ളുക, വനാവകാശ നിയമം നടപ്പാക്കുക എന്നിവയാണ് കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ. 27ന് മുംബൈയിൽ മാർച്ച് അവസാനിക്കുമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്.

കർഷകർക്ക് നാസിക്കിൽ ഒത്തുകൂടാമെന്നും പ്രതിഷേധിക്കാമെന്നും നാവലെക്ക് നൽകിയ കത്തിൽ പറയുന്നു. സമരക്കാരുമായി മന്ത്രി ഗിരീഷ് മഹാജൻ ചർച്ച നടത്തും. എന്നാൽ നാസിക്കിലേക്ക് വരുന്ന കർഷകരെ പോലീസ് തടയുന്നുണ്ട്. ധുലെയിൽ നിന്ന് നാസിക്കിലേക്ക് കഴിഞ്ഞ ദിവസം യാത്ര തുടങ്ങാനിരുന്ന കർഷകരെ പോലീസ് തടഞ്ഞത് വലിയ സംഘർഷത്തിന് ഇടയാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്