ആപ്പ്ജില്ല

ഡോക്ടർ പ്രചരിപ്പിച്ചത് കാമുകിയുടെയും അമ്മയുടെയും നഗ്നചിത്രങ്ങൾ; 'സ്ത്രീ'യാണെന്ന് കാണിക്കാൻ ശ്രമം, കൊലകേസിൽ നിർണായക കണ്ടെത്തൽ

ഡോ. വികാഷ് രാജൻ വധക്കേസിൽ വഴിത്തിരിവ്. ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന് മുന്നിൽ താൻ പെണ്ണാണെന്ന് കാണിക്കാൻ വേണ്ടി വികാഷ് പ്രതിശ്രുതവധുവായ ആർക്കിടെക്ട് പ്രതിഭയുടെ നഗ്നചിത്രങ്ങൾ ഉപയോഗിച്ചെന്നാണ് പോലീസ് കണ്ടെത്തൽ. വികാഷിനെ പ്രതിഭയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

Contributed byNilin Mathews | Samayam Malayalam 22 Sept 2022, 7:26 pm
ബെംഗളൂരു: തന്റെ ചിത്രങ്ങൾ വികാഷ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ടെന്ന് മനസിലാക്കിയതിനെ തുടർന്നാണ് പ്രതിഭയും സുഹൃത്തുക്കളും ചേർന്ന് ഇയാളെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ.
Samayam Malayalam police finds out vital information in doctor vikash rajan case
ഡോക്ടർ പ്രചരിപ്പിച്ചത് കാമുകിയുടെയും അമ്മയുടെയും നഗ്നചിത്രങ്ങൾ; 'സ്ത്രീ'യാണെന്ന് കാണിക്കാൻ ശ്രമം, കൊലകേസിൽ നിർണായക കണ്ടെത്തൽ


​പരിചയം ഡേറ്റിങ് ആപ്പിലൂടെ

കേസിൽ പ്രതിഭ ഉൾപ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡേറ്റിങ് ആപ്പിലൂടെയാണ് വികാഷും പ്രതിഭയും പരിചയപ്പെട്ടതും അടുപ്പത്തിലായതും. ഉക്രൈനിൽ നിന്ന് മെഡിക്കൽ പഠനം പൂർത്തിയാക്കി എത്തിയ വികാഷ് ചെന്നൈയിൽ ജോലി ചെയ്തിരുന്നു. അതിന് ശേഷമാണ് ബെംഗളൂരുവിൽ എത്തിയത്. ഇവരുടെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചതിനെ തുടർന്ന് ഇവർ ഒന്നിച്ച് താമസിക്കാൻ തുടങ്ങിയിരുന്നു.

​ഒന്നിച്ചുള്ള താമസം വഴിത്തിരിവായി

ഒന്നിച്ചുള്ള താമസത്തിനിടെയാണ് വികാഷ് സ്ത്രീകളുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യജ പ്രൊഫൈലുകൾ ഉണ്ടാക്കി അവയിലൂടെ ലൈംഗികച്ചുവയുള്ള സംഭാഷണങ്ങൾ നടത്തുന്നതായി പ്രതിഭ കണ്ടെത്തിയത്. താൻ സ്ത്രീ ആണെന്ന് മറ്റുള്ളവരെ ധരിപ്പിക്കാൻ വികാഷ് തന്‍റേത് ഉൾപ്പടെയുള്ള നഗ്ന ചിത്രങ്ങൾ ഉപയോഗിക്കുന്നതായും പ്രതിഭ കണ്ടെത്തി. തുടർന്ന് പ്രതിഭ ഈ വിവരം സുഹൃത്തുക്കളോട് പറഞ്ഞു. വികാഷിന്‍റെ സഹോദരൻ വിജയ് ആണ് പ്രതിഭക്കും സുഹൃത്തുക്കൾക്കുമെതിരെ പരാതി നൽകിയത്. എംഡി എൻട്രൻസ് പരീക്ഷക്ക് വേണ്ടി പഠിക്കുകയായിരുന്ന വികാഷിന്‍റെ ചെലവുകൾ എല്ലാം പ്രതിഭയായിരുന്നു വഹിച്ചിരുന്നത്.

​രമ്യ എന്ന വ്യാജ പ്രൊഫൈൽ

വികാഷ് പഠനത്തിനായി ജോലി ഉപേക്ഷിച്ചിരുന്നു. രമ്യ എന്ന വികാഷ് ഉണ്ടാക്കിയ വ്യാജ പ്രൊഫൈലിലൂടെയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. 772 ഫോളോവേഴ്‌സാണ് ഈ പ്രൊഫൈലിന് ഉണ്ടായിരുന്നത്. പ്രതിഭയുടെ അമ്മയുടെ ചിത്രങ്ങളും ഈ അകൗണ്ടിലൂടെ വികാഷ് പ്രചരിപ്പിച്ചിരുന്നു. പ്രതിഭ ഇത് ചോദ്യം ചെയ്തപ്പോൾ തമാശക്ക് ചെയ്തതാണ് എന്നായിരുന്നു വികാഷ് നൽകിയ മറുപടി. ഇതിന് പിന്നാലെ ഇപ്പോൾ അറസ്റ്റിലായ പ്രതികളിൽ ഒരാളായ സുശീലിന്‍റെ വീട്ടിലേക്ക് വികാഷിനെ വിളിച്ചുവരുത്തി മർദ്ദിച്ചു. പ്രതിഭയുടെ സുഹൃത്തുക്കളാണ് വികാഷിനെ മർദ്ദിച്ചത്. മർദ്ദനമേറ്റ് അബോധാവസ്ഥയിലായ വികാഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുനെന്നാണ് റിപ്പോർട്ട്. വികാഷ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പ്രതിഭയുടെ ചിത്രങ്ങൾ ഡിലിറ്റ് ചെയ്തിട്ടുണ്ടെന്നും കൊലപ്പെടുത്തുക എന്ന ഉദ്ദേശം പ്രതികൾക്ക് ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും അന്വേഷണ സംഘത്തിലുള്ള ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഓതറിനെ കുറിച്ച്
Nilin Mathews

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്