ആപ്പ്ജില്ല

മദ്രസിയിൽ പെണ്‍കുട്ടികള്‍ക്ക് പീഡനം; 51 കുട്ടികളെ മോചിപ്പിച്ചു

റെയ്ഡിൽ മദ്രസ നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്തു

TNN 31 Dec 2017, 9:02 am
ലഖ്നൗ: പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന പരാതിയിൽ യുപിയിലെ ലഖ്നൗവിൽ പോലീസ് നടത്തിയ റെയ്ഡിൽ 51 പെണ്‍കുട്ടികളെ മോചിപ്പിച്ചു. ഓള്‍ഡ് ലഖ്നൗ ഷഹദാദ്ഗഞ്ചിലെ ഒരു മദ്രസയിലായിരുന്നു റെയ്‍ഡ്. മദ്രസയുടെ നടത്തിപ്പുകാരൻ കുട്ടികളെ ഉപദ്രവിക്കുന്നതായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്തു.
Samayam Malayalam police frees 51 girls raiding madrasa in lucknow
മദ്രസിയിൽ പെണ്‍കുട്ടികള്‍ക്ക് പീഡനം; 51 കുട്ടികളെ മോചിപ്പിച്ചു


പെണ്‍കുട്ടികളെ ബന്ദികളാക്കി പീഡിപ്പിച്ചുവെന്നാണ് രക്ഷിതാക്കള്‍ പോലീസിനോട് പരാതിപ്പെട്ടത്. കൂടുതൽ പേര്‍ക്ക് സംഭവവുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ മദ്രസ ഡയറക്ടര്‍ ഖാസി മുഹമ്മദ് തയീബ് സിയയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മദ്രസയ്ക്ക് രജിസ്ട്രേഷനുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്നും ലഖ്നൗ വെസ്റ്റ് എസ്എസ്പി ദീപക് കുമാര്‍ പറഞ്ഞു.

മദ്രസ നടത്തിപ്പുകാരൻ തങ്ങളെ സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നും നിര്‍ബന്ധിച്ച് നൃത്തം ചെയ്യിക്കുമായിരുന്നുവെന്നും പെണ്‍കുട്ടികള്‍ പോലീസിന് മൊഴി നല്‍കി. നൃത്തം ചെയ്യാൻ വിസമ്മതിക്കുന്ന കുട്ടികളെ ഇയാള്‍ മര്‍ദിക്കുമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത 125ലധികം പെണ്‍കുട്ടികളാണ് മദ്രസയിൽ പഠനം നടത്തുന്നത്. റെയ്ഡ് നടക്കുമ്പോള്‍ ഉണ്ടായിരുന്ന 51 കുട്ടികളെയും പോലീസ് മോചിപ്പിച്ച് മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. മദ്രസയിൽ നടക്കുന്ന പീഡനങ്ങളെപ്പറ്റി പെണ്‍കുട്ടികള്‍ കടലാസിൽ എഴുതി ചുരുട്ടിക്കൂട്ടി സമീപത്തെ വീട്ടിലേയ്ക്ക് എറിയുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. തുടര്‍ന്നാണ് ഇവര്‍ പോലീസിനെ വിവരമറിയിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്