ആപ്പ്ജില്ല

18 കോടിയുടെ അഴിമതി കേസ്; ബിജെപി നേതാവ് ജി ജനാർദ്ദന റെഡ്ഡി ഒളിവിൽ

സാമ്പത്തിക തട്ടിപ്പുകേസിൽ ആരോപണം നേരിടുന്ന കമ്പനിയെ സഹായിക്കാൻ കോഴവാങ്ങിയെന്നതാണ് കേസ്.

Samayam Malayalam 8 Nov 2018, 10:19 am
ബംഗളുരു: മന്ത്രിയായിരിക്കെ ധനകാര്യ സ്ഥാപനത്തിൽനിന്നും 18 കോടി രൂപ കോഴപ്പണം വാങ്ങിയെന്ന കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന ബെല്ലാരിയിലെ ഖനി രാജാവും മുൻ ബിജെപി നേതാവുമായ ജി ജനാർദ്ദന റെഡ്ഡി (49) ഒളിവിൽ. റെഡ്ഡിയേയും കൂട്ടാളിയേയും കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘം ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചു. റെഡ്ഡിയുടേയും കൂട്ടാളി അലി ഖാന്റെയും ബംഗളുരുവിലെ വീടുകളിൽ അന്വേഷണ സംഘം പരിശോധന നടത്തിയതായും ബംഗളുരു സിറ്റി പൊലീസ് കമ്മീഷ്ണർ ചി സുനിൽ കുമാർ പറഞ്ഞു.
Samayam Malayalam police look out notice for gali janardhana reddy
18 കോടിയുടെ അഴിമതി കേസ്; ബിജെപി നേതാവ് ജി ജനാർദ്ദന റെഡ്ഡി ഒളിവിൽ


സാമ്പത്തിക തട്ടിപ്പ് കേസിൽനിന്നും ആമ്പിഡന്റ് ഗ്രൂപ്പിനെ ഒഴിവാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെ സ്വാധീനിക്കാൻ ജനാർദ്ദന റെഡ്ഡി ഒരു കോടി രൂപ കോഴ നൽകിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപകരിഷനിന്നും 600 കോടി രൂപ തട്ടിച്ചെടുത്തെന്ന് ആരോപണം നേരിടുന്ന കമ്പനിയാണ് ആമ്പഡന്റ് ഗ്രൂപ്പ്. കേന്ദ്രസർക്കാരിൽ സ്വാധീനം ചെലുത്തി കേസിൽനിന്നും ഒഴിവാകാൻ കമ്പനി ഉടമ സയിദ് അഹമ്മദ് മന്ത്രിയായിരുന്ന ജനാർദ്ദന റെഡ്ഡിയെ സമീപിച്ചുവെന്നതാണ് കേസ്. ബംഗളുരുവിലെ ഹോട്ടലിൽവെച്ച് റെഡ്ഡിയെ താൻ കണ്ടുവെന്ന് ഫരീദ് പൊലീസിനോട് പറഞ്ഞു. കേസിൽനിന്ന് ഒഴിവാക്കിത്തരാമെന്നുപറഞ്ഞ് 18 കോടി രൂപ റെഡ്ഡി കോഴപ്പണം ആവശ്യപ്പെട്ടുവെന്നാണ് ഫരീദ് പറയുന്നത്.

റെഡ്ഡി ആവശ്യപ്പെട്ട പണം ഓഹരി ദല്ലാളായ രമേഷ് കോത്താരിക്ക് നൽകി. ഇയാൾ പണം ജുവല്ലറി ഉടമയ്ക്ക് നൽകുകയും തുക 57 കിലോഗ്രാം സ്വർണ്ണമാക്കി മാറ്റുകയും ചെയ്തു. ഈ സ്വർണ്ണം റെഡ്ഡിയുടെ അടുത്ത സുഹൃത്തായ അലി ഖാന് കൈമാറിയെന്നും ഫരീദിന്റെ മൊഴിയിൽ പറയുന്നു.

ബി എസ് യെദ്യൂരപ്പ മന്ത്രിസഭയിൽ അംഗമായിരുന്ന ജനാർദ്ദന റെഡ്ഡി പാർടി നേതൃത്വവുമായും സുഷമാ സ്വരാജുമായും അടുപ്പത്തിലായിരുന്നു. ജനാർദ്ദന റെഡ്ഡിയുടെ സഹോദരങ്ങളായ സോമശേഖര റെഡ്ഡിയും കരുണാകര റെഡ്ഡിയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിലും തോൽവി നേരിടേണ്ടിവന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്