ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ സ്പെഷ്യൽ പോലീസ് ഓഫീസറെയും ഭാര്യയും തീവ്രവാദികൾ വെടിവച്ച് കൊന്നു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്. പോലീസ് ഉദ്യോഗസ്ഥനായ ഫയാസ് അഹ്മദും ഭാര്യ രാജ ബീഗവുമാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ മകളെ ശ്രീനഗറിലെ ആശുപത്രിയിൽ കഴിയുകയാണ്.
മൂന്നംഗ സംഘമാണ് പോലീസ് ഉദ്യോഗസ്ഥൻ്റെ അവന്തിപ്പൂരിലെ വീട്ടിലെത്തി തുടർച്ചയായി വെടിയുതിർത്തതെന്ന് സമീപവാസികൾ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിയേറ്റ ഫായാസിനെയും ഭാര്യയെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആക്രമണം നടത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. സ്പെഷ്യൽ പോലീസ് ഓഫീസറായി ജോലി ചെയ്തിരുന്ന ഫയാസ് ഭീകരസംഘടനകളുടെ വിവരങ്ങൾ ശേഖരിക്കുന്ന ഉദ്യോഗസ്ഥനാണെന്നാണ് റിപ്പോർട്ട്. ഗ്രാമീണരുമായി ബന്ധം സ്ഥാപിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനാണ് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയോഗിക്കുന്നത്.
ജമ്മു കശ്മീരിൽ ഞായറാഴ്ച പുലര്‍ച്ചെ നടന്ന സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥനെയും ഭാര്യയും കൊല്ലപ്പെട്ടത്. . ജമ്മു വിമാനത്താവളത്തിൻ്റെ ടെക്സിനക്കൽ ഏരിയയിൽ നടന്ന സ്ഫോടനം ഭീകരാക്രമണമാണെന്നും സംഭവത്തിൽ അന്വഷണം തുടരുകയാണെന്നും ഡിജിപി ദിൽബാഗ് സിങ് അറിയിച്ചു. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിൽ പുലര്‍ച്ചെ ഒന്നരയോടെയാൈണ് സ്ഫോടനം നടന്നത്. അഞ്ച് മിനിട്ട് ഇടവേളയിൽ രണ്ട് സ്ഫോടനശബ്ദങ്ങളായിരുന്നു പരിസരത്ത് മുഴങ്ങിയത്.
വ്യോമസേനാ താവളത്തിൽ രണ്ട് ഡ്രോണുകള്‍ തകര്‍ന്നു വീണിട്ടുണ്ടെന്നും ഇവയിലാണ് ബോംബുകള്‍ ഉണ്ടായിരുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് സൈനികര്‍ക്ക് ആക്രമണത്തിൽ നേരിയ പരിക്കേറ്റിട്ടുമുണ്ട്. നിലവിൽ ലഡാഖിലുള്ള പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.
മൂന്നംഗ സംഘമാണ് പോലീസ് ഉദ്യോഗസ്ഥൻ്റെ അവന്തിപ്പൂരിലെ വീട്ടിലെത്തി തുടർച്ചയായി വെടിയുതിർത്തതെന്ന് സമീപവാസികൾ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിയേറ്റ ഫായാസിനെയും ഭാര്യയെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആക്രമണം നടത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. സ്പെഷ്യൽ പോലീസ് ഓഫീസറായി ജോലി ചെയ്തിരുന്ന ഫയാസ് ഭീകരസംഘടനകളുടെ വിവരങ്ങൾ ശേഖരിക്കുന്ന ഉദ്യോഗസ്ഥനാണെന്നാണ് റിപ്പോർട്ട്. ഗ്രാമീണരുമായി ബന്ധം സ്ഥാപിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനാണ് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയോഗിക്കുന്നത്.
ജമ്മു കശ്മീരിൽ ഞായറാഴ്ച പുലര്‍ച്ചെ നടന്ന സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥനെയും ഭാര്യയും കൊല്ലപ്പെട്ടത്. . ജമ്മു വിമാനത്താവളത്തിൻ്റെ ടെക്സിനക്കൽ ഏരിയയിൽ നടന്ന സ്ഫോടനം ഭീകരാക്രമണമാണെന്നും സംഭവത്തിൽ അന്വഷണം തുടരുകയാണെന്നും ഡിജിപി ദിൽബാഗ് സിങ് അറിയിച്ചു. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിൽ പുലര്‍ച്ചെ ഒന്നരയോടെയാൈണ് സ്ഫോടനം നടന്നത്. അഞ്ച് മിനിട്ട് ഇടവേളയിൽ രണ്ട് സ്ഫോടനശബ്ദങ്ങളായിരുന്നു പരിസരത്ത് മുഴങ്ങിയത്.
വ്യോമസേനാ താവളത്തിൽ രണ്ട് ഡ്രോണുകള്‍ തകര്‍ന്നു വീണിട്ടുണ്ടെന്നും ഇവയിലാണ് ബോംബുകള്‍ ഉണ്ടായിരുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് സൈനികര്‍ക്ക് ആക്രമണത്തിൽ നേരിയ പരിക്കേറ്റിട്ടുമുണ്ട്. നിലവിൽ ലഡാഖിലുള്ള പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.