റാഞ്ചി: ജാർഖണ്ഡിൽ അഞ്ച് പോലീസുകാർ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ജാർഖണ്ഡിലെ ജംഷഡ്പൂരിലാണ് സംഭവം. പശ്ചിമ ബംഗാൾ-ജാർഖണ്ഡ് അതിർത്തിയിലാണ് സംഭവം നടന്നിരിക്കുന്നത്.
ജംഷ്ഡ്പൂരിൽനിന്നും 60 കിലോമീറ്റർ അകലെടുള്ള സരൈകേല ജില്ലയിലെ കച്ചവട കേന്ദ്രത്തിലാണ് ആക്രമണം നടന്നത്. പോലീസ് പട്രോളിങ്ങിനിടയിലായിരുന്നു ആക്രമണം. രണ്ട് മാവോയിസ്റ്റുകൾ ചേർന്നാണ് അക്രമം നടത്തിയതെന്നാണ് സൂചന.
അഞ്ച് പോലീസുകാരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പോലീസുകാരുടെ ആയുധങ്ങൾ മാവോയിസ്റ്റുകൾ തട്ടിയെടുത്തതായാണ് റിപ്പോർട്ട്. രണ്ട് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരും മൂന്ന് കോൺസ്റ്റബിൾമാരുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് സംഭവത്തിൽ അനുശോചിച്ചു.
ജംഷ്ഡ്പൂരിൽനിന്നും 60 കിലോമീറ്റർ അകലെടുള്ള സരൈകേല ജില്ലയിലെ കച്ചവട കേന്ദ്രത്തിലാണ് ആക്രമണം നടന്നത്. പോലീസ് പട്രോളിങ്ങിനിടയിലായിരുന്നു ആക്രമണം. രണ്ട് മാവോയിസ്റ്റുകൾ ചേർന്നാണ് അക്രമം നടത്തിയതെന്നാണ് സൂചന.
അഞ്ച് പോലീസുകാരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പോലീസുകാരുടെ ആയുധങ്ങൾ മാവോയിസ്റ്റുകൾ തട്ടിയെടുത്തതായാണ് റിപ്പോർട്ട്. രണ്ട് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരും മൂന്ന് കോൺസ്റ്റബിൾമാരുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് സംഭവത്തിൽ അനുശോചിച്ചു.