ഛണ്ഡീഗഡ്: ഛണ്ഡീഗഡ് സർവകലാശാലയിലെ വീഡിയോ വിവാദത്തിൽ വഴിത്തിരിവ്. വിദ്യാർഥിനി കാമുകന് അയച്ചത് സ്വന്തം സ്വകാര്യ ദൃശ്യങ്ങളാണെന്നും മറ്റു വിദ്യാർഥിനികളുടെ ദൃശ്യങ്ങൾ അയച്ചതായി കണ്ടെത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമായിരുന്നു പോലീസിൻ്റെ പ്രതികരണം. പ്രതിയായ ഒന്നാം വർഷ എംബിഎ വിദ്യാർഥിനിയെ പോലീസ് അറസ്റ്റു ചെയ്തു. വിദ്യാർഥിനിയുടെ കാമുകനും അറസ്റ്റിലായി. വിദ്യാർഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ വെച്ച് സ്വന്തം ദൃശ്യങ്ങൾ പകർത്തിയത് മറ്റു വിദ്യാർഥിനികൾ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. മറ്റു പെൺകുട്ടികളുടെയും വീഡിയോ ഇത്തരത്തിൽ പ്രചരിപ്പിച്ചുവെന്ന ആരോപണം ഉയർന്നതിനു പിന്നാലെ വ്യാപക പ്രതിഷേധത്തിനാണ് ലുധിയാന-
ഛണ്ഡീഗഡ് റോഡിനു സമീപം സ്ഥിതി ചെയ്യുന്ന ക്യാമ്പസ് വേദിയായത്. പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങിയതോടെ പോലീസ് ലാത്തിവീശി. ഇതിനിടെ, ചില പെൺകുട്ടികൾ ആത്മഹത്യാശ്രമം നടത്തിയെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാൽ ആത്മഹത്യാശ്രമം നടന്നുവെന്ന റിപ്പോർട്ട് പോലീസ് തള്ളി. ബോധരഹിതരായ പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും മണിക്കൂറുകൾക്ക് ശേഷം ഇവരെ ഡിസ്ചാർജ് ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി.
വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ എഡിജിപി, ഡിഐജി, എസ്എസ്പി, മൊഹാലി ഡെപ്യൂട്ടി കമ്മീഷ്ണർ തുടങ്ങിയവർ ഉൾപ്പെട്ട സംഘം ക്യാമ്പസിൽ എത്തിയിരുന്നു. വിദ്യാർഥിനിയുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി കൈമാറിയെന്ന് എഡിജിപി അറിയിച്ചു.
വിദ്യാർഥി സ്വന്തം വീഡിയോയാണ് ഷിംല സ്വദേശിയായ കാമുകന് അയച്ചു നൽകിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലെന്ന് എഡിജിപി പറയുന്നു. ഐപിസി 354 സി വകുപ്പും ഐടി വകുപ്പും ചുമത്തിയാണ് കേസെടുത്തത്. വിദ്യാർഥിനിയെ അറസ്റ്റു ചെയ്തു. വീഡിയോ വെബ് സൈറ്റുകളിൽ അപ്ലോഡ് ചെയ്തിട്ടില്ല. മൂന്നുപേരിലേക്ക് വീഡിയോ എത്തി. രണ്ടുപേരിൽ നിന്ന് വീഡിയോ നീക്കം ചെയ്തു. മൂന്നാമനിൽ നിന്നു വീഡിയോ വൈകാതെ നീക്കം ചെയ്യുമെന്നും എഡിജിപി വ്യക്തമാക്കി.
ഹോസ്റ്റലിൽ 4000 വിദ്യാർഥിനികളാണ് താമസിക്കുന്നത്. ഭൂരിഭാഗവും 20 ദിവസം മുമ്പു പുതിയതായി എത്തിയവരാണ്. സംഭവം അറിഞ്ഞതോടെ ഇവർ പരിഭ്രാന്തിയിലായിലിരുന്നു. വിദ്യാർഥികൾ ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്ന റിപ്പോർട്ടു ഛണ്ഡീഗഡ് സർവകലാശാല പ്രോ വൈസ് ചാൻസലർ ആർ എസ് ബാവയും തള്ളി. മറ്റ് വിദ്യാർഥിനികളുടെ വീഡിയോ പ്രചരിക്കുന്നുവെന്ന ആരോപണവും പ്രോ വൈസ് ചാൻസലർ വാർത്താക്കുറിപ്പിലൂടെ നിഷേധിച്ചു.
പ്രതിഷേധം ഉയർന്നതിനു പിന്നാലെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമന്ന് ദേശീയ വനിതാ കമ്മീഷൻ രേഖ ശർമ്മ ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുമെന്നും വിദ്യാർഥികൾ ശാന്തരാകണമെന്നും മുഖ്യമന്ത്രി ഭഗവന്ത് മാനും വിദ്യാഭ്യാസ മന്ത്രി ഹർജോത് സിങ് ബെയിനും ആവശ്യപ്പെട്ടു. അതേസമയം രണ്ടു ദിവസത്തേക്ക് സർവകലാശാല അടച്ചിടാൻ അധികൃതർ തീരുമാനിച്ചു.
Read Latest National News and Malayalam News
ഛണ്ഡീഗഡ് റോഡിനു സമീപം സ്ഥിതി ചെയ്യുന്ന ക്യാമ്പസ് വേദിയായത്. പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങിയതോടെ പോലീസ് ലാത്തിവീശി. ഇതിനിടെ, ചില പെൺകുട്ടികൾ ആത്മഹത്യാശ്രമം നടത്തിയെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാൽ ആത്മഹത്യാശ്രമം നടന്നുവെന്ന റിപ്പോർട്ട് പോലീസ് തള്ളി. ബോധരഹിതരായ പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും മണിക്കൂറുകൾക്ക് ശേഷം ഇവരെ ഡിസ്ചാർജ് ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി.
വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ എഡിജിപി, ഡിഐജി, എസ്എസ്പി, മൊഹാലി ഡെപ്യൂട്ടി കമ്മീഷ്ണർ തുടങ്ങിയവർ ഉൾപ്പെട്ട സംഘം ക്യാമ്പസിൽ എത്തിയിരുന്നു. വിദ്യാർഥിനിയുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി കൈമാറിയെന്ന് എഡിജിപി അറിയിച്ചു.
വിദ്യാർഥി സ്വന്തം വീഡിയോയാണ് ഷിംല സ്വദേശിയായ കാമുകന് അയച്ചു നൽകിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലെന്ന് എഡിജിപി പറയുന്നു. ഐപിസി 354 സി വകുപ്പും ഐടി വകുപ്പും ചുമത്തിയാണ് കേസെടുത്തത്. വിദ്യാർഥിനിയെ അറസ്റ്റു ചെയ്തു. വീഡിയോ വെബ് സൈറ്റുകളിൽ അപ്ലോഡ് ചെയ്തിട്ടില്ല. മൂന്നുപേരിലേക്ക് വീഡിയോ എത്തി. രണ്ടുപേരിൽ നിന്ന് വീഡിയോ നീക്കം ചെയ്തു. മൂന്നാമനിൽ നിന്നു വീഡിയോ വൈകാതെ നീക്കം ചെയ്യുമെന്നും എഡിജിപി വ്യക്തമാക്കി.
ഹോസ്റ്റലിൽ 4000 വിദ്യാർഥിനികളാണ് താമസിക്കുന്നത്. ഭൂരിഭാഗവും 20 ദിവസം മുമ്പു പുതിയതായി എത്തിയവരാണ്. സംഭവം അറിഞ്ഞതോടെ ഇവർ പരിഭ്രാന്തിയിലായിലിരുന്നു. വിദ്യാർഥികൾ ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്ന റിപ്പോർട്ടു ഛണ്ഡീഗഡ് സർവകലാശാല പ്രോ വൈസ് ചാൻസലർ ആർ എസ് ബാവയും തള്ളി. മറ്റ് വിദ്യാർഥിനികളുടെ വീഡിയോ പ്രചരിക്കുന്നുവെന്ന ആരോപണവും പ്രോ വൈസ് ചാൻസലർ വാർത്താക്കുറിപ്പിലൂടെ നിഷേധിച്ചു.
പ്രതിഷേധം ഉയർന്നതിനു പിന്നാലെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമന്ന് ദേശീയ വനിതാ കമ്മീഷൻ രേഖ ശർമ്മ ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുമെന്നും വിദ്യാർഥികൾ ശാന്തരാകണമെന്നും മുഖ്യമന്ത്രി ഭഗവന്ത് മാനും വിദ്യാഭ്യാസ മന്ത്രി ഹർജോത് സിങ് ബെയിനും ആവശ്യപ്പെട്ടു. അതേസമയം രണ്ടു ദിവസത്തേക്ക് സർവകലാശാല അടച്ചിടാൻ അധികൃതർ തീരുമാനിച്ചു.
Read Latest National News and Malayalam News