ഇന്‍ഡോര്‍: മുസ്ലീം വ്യാപാരികള്‍ക്ക് പ്രവേശനമില്ലെന്ന് എഴുതി ഗ്രാമവാസികള്‍ ഒപ്പിട്ട് പതിച്ച പോസ്റ്റര്‍ ആണ് വിവാദത്തിലായപ്പോള്‍ പോലീസെത്തി നീക്കം ചെയ്തത്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. ശനിയാഴ്ചയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സംഭവം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ പോലീസ് പോസ്റ്റര്‍ നശിപ്പിച്ചു. പതിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഇന്‍ഡോര്‍ ഡിഐജി ഹരിനാരായണാചാരി പറഞ്ഞു.
Also Read: COVID- 19 LIVE: രാജ്യത്തെ ഡബിളിങ്ങ് റേറ്റ് 12 ദിവസത്തിൽ എത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രി
എന്നാല്‍ ഇത്തരത്തിലുള്ള വര്‍ഗീയ പോസ്റ്റുകള്‍ രാജ്യതാല്‍പര്യത്തിനെതിരാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്
നേതാവ് ദിഗ്‍വിജയ് സിംഗ് പറഞ്ഞു. സംസ്ഥാനത്തെ മുതിര്‍ന്ന പോലീസുക്കാര്‍ക്കെതിരേയും
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെയും വിഷയത്തില്‍ ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തികൊണ്ട് ദിഗ്‍വിജയ് സിംഗ് ട്വീറ്റ് ചെയ്തു.
ഉത്തര്‍പ്രദേശില്‍ നിന്നും കഴിഞ്ഞ ദിവസം സമാനമായ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ബിജെപി എംഎല്‍എ മുസ്ലീം വ്യാപാരികള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയതായിരുന്നു വിവാദമായത്. മുസ്ലിം വ്യാപരികളില്‍ നിന്ന് ആരും പച്ചക്കറി വാങ്ങരുതെന്നായിരുന്നു അദ്ദേഹത്തിന്‍റ വിവാദ പരാമര്‍ശം. സംഭവത്തില്‍ നിരവധിപേര്‍ കഴിഞ്ഞ ദിവസം പ്രതിക്ഷേധവുമായി രംഗത്തെത്തിയിരുന്നു.
Also Read: COVID- 19 LIVE: രാജ്യത്തെ ഡബിളിങ്ങ് റേറ്റ് 12 ദിവസത്തിൽ എത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രി
എന്നാല്‍ ഇത്തരത്തിലുള്ള വര്‍ഗീയ പോസ്റ്റുകള്‍ രാജ്യതാല്‍പര്യത്തിനെതിരാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്
നേതാവ് ദിഗ്‍വിജയ് സിംഗ് പറഞ്ഞു. സംസ്ഥാനത്തെ മുതിര്‍ന്ന പോലീസുക്കാര്‍ക്കെതിരേയും
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെയും വിഷയത്തില്‍ ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തികൊണ്ട് ദിഗ്‍വിജയ് സിംഗ് ട്വീറ്റ് ചെയ്തു.
ഉത്തര്‍പ്രദേശില്‍ നിന്നും കഴിഞ്ഞ ദിവസം സമാനമായ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ബിജെപി എംഎല്‍എ മുസ്ലീം വ്യാപാരികള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയതായിരുന്നു വിവാദമായത്. മുസ്ലിം വ്യാപരികളില്‍ നിന്ന് ആരും പച്ചക്കറി വാങ്ങരുതെന്നായിരുന്നു അദ്ദേഹത്തിന്‍റ വിവാദ പരാമര്‍ശം. സംഭവത്തില്‍ നിരവധിപേര്‍ കഴിഞ്ഞ ദിവസം പ്രതിക്ഷേധവുമായി രംഗത്തെത്തിയിരുന്നു.