ആപ്പ്ജില്ല

ഭാരത് ബന്ദ്: അക്രമങ്ങളുടെ സൂത്രധാരൻ ബിഎസ്‍‍പി എംഎൽയെന്ന് പോലീസ്

ഹസ്തിൻപുര്‍ എംഎൽഎയാണ് യോഗേഷ് വര്‍മ

Samayam Malayalam 3 Apr 2018, 12:02 pm
ന്യൂഡൽഹി: ദളിത് സംഘടനകളുടെ ഭരത് ബന്ദിനിടെ ഉത്തര്‍ പ്രദേശിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ അക്രമങ്ങളുടെ സൂത്രധരൻ ബിഎസ്പിയുടെ എംഎൽഎ യോഗേഷ് വര്‍മയാണെന്ന് പോലീസ്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മീററ്റിൽ നിന്നുള്ള എസ്എസ്‍പി മൻസിൽ സൈനി എഎൻഐയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹസ്തിൻപുര്‍ എംഎൽഎയാണ് യോഗേഷ്.
Samayam Malayalam image (17)


ബന്ദിനിടെ ഉണ്ടായ അക്രമങ്ങലിൽ രണ്ടുപേര്‍ കൊല്ല പ്പെടുകയും75ലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ 45 പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.


ഉത്തരേന്ത്യയിലെ പല കേന്ദ്രങ്ങളിലും പോലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. മീററ്റിൽ മാത്രം 200 ദ്രുതകര്‍മ സേനാംഗങ്ങളെയാണ് വിന്യസിച്ചിരുന്നത്. ഇതോടൊപ്പം ആഗ്രയിലേയ്ക്കും ഹാപുറിലേയ്ക്കും ധ്രുതകര്‍മസേനാംഗങ്ങളെ അയച്ചു. അക്രമങ്ങളുമായി ബന്ധപ്പെട്ട് യോഗേഷ് ഉള്‍പ്പെടെ 200 പേരെയാണ്പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവര്‍ക്കെതിരെ ദേശീയ സുരക്ഷാനിയമപ്രകാരം കേസെടുക്കുമെന്ന് സൈനി അറിയിച്ചു.

പട്ടികജാതി - പട്ടികവര്‍ഗ പീഡനനിരോധനനിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ച സുപ്രീം കോടതി വിധിയ്ക്കെതിരെ നടത്തിയ ഭാരത് ബന്ദിനിടെ 9 പേരാണ് കൊല്ലപ്പെട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്