ന്യൂഡൽഹി: പാക് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള യാത്രാവിമാനക്കമ്പനിയുടെ പേരെഴുതിയ ബലൂൺ വിമാനം ജമ്മു കശ്മീരിൽ നിലത്തു വീണു. കാറ്റു നിറച്ചു പറപ്പിക്കുന്ന തരത്തിലുള്ള കളിപ്പാട്ട വിമാനമാണ് ജമ്മു കശ്മീരിലെ ഹിരാനഗറിൽ തകര്‍ന്നു വീണത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. പാകിസ്ഥാൻ ഇൻ്റര്‍നാഷണൽ എയര്‍ലൈൻസ് എന്നതിൻ്റെ ചുരുക്കപ്പേരായ പിഐഎ എന്നെഴുതിയ ബലൂണാണ് സോത്ര ചാക് ഗ്രാമത്തിനു സമീപം നിലത്തു വീണത്. വിമാനത്തിൻ്റെ രൂപമുള്ള ബലൂണിന് വെളുപ്പും പച്ചയുമാണ് നിറം. പരിശോധനയ്ക്കായി ബലൂൺ കസ്റ്റഡിയിലെടുത്തതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചതായി എഎൻഐ റിപ്പോര്‍ട്ട് ചെയ്തു.
Also Read: സീറ്റ് തര്‍ക്കം: അകത്തേയ്ക്കും പുറത്തേയ്ക്കും ആരെല്ലാം? കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക നാളെ
ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ ഉള്‍പ്പെട്ട പ്രദേശമാണ് ഹിരാനഗര്‍. ഇന്ത്യ, പാക് സൈന്യങ്ങള്‍ തമ്മിൽ നിരന്തരം ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശങ്ങളിലൊന്നാണിത്. നിയന്ത്രണരേഖയിൽ നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെയാണ് ഈ പ്രദേശം. അതേസമയം, ഈ ബലൂൺ ആരാണ് പറത്തി വിട്ടതെന്നോ എങ്ങനെയാണ് ഇവിടെയെത്തിയതെന്നോ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല.
Also Read: വടകര എൽഡിഎഫിന് നൂൽപ്പാലം? കെകെ രമയെങ്കിൽ പിന്തുണയ്ക്കുമെന്ന് യുഡിഎഫ്
ബലൂൺ കണ്ട പ്രദേശവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. തുടര്‍ന്ന് ലാൽബാഗ് പോലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തി ബലൂൺ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Also Read: സീറ്റ് തര്‍ക്കം: അകത്തേയ്ക്കും പുറത്തേയ്ക്കും ആരെല്ലാം? കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക നാളെ
ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ ഉള്‍പ്പെട്ട പ്രദേശമാണ് ഹിരാനഗര്‍. ഇന്ത്യ, പാക് സൈന്യങ്ങള്‍ തമ്മിൽ നിരന്തരം ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശങ്ങളിലൊന്നാണിത്. നിയന്ത്രണരേഖയിൽ നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെയാണ് ഈ പ്രദേശം. അതേസമയം, ഈ ബലൂൺ ആരാണ് പറത്തി വിട്ടതെന്നോ എങ്ങനെയാണ് ഇവിടെയെത്തിയതെന്നോ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല.
Also Read: വടകര എൽഡിഎഫിന് നൂൽപ്പാലം? കെകെ രമയെങ്കിൽ പിന്തുണയ്ക്കുമെന്ന് യുഡിഎഫ്
ബലൂൺ കണ്ട പ്രദേശവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. തുടര്‍ന്ന് ലാൽബാഗ് പോലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തി ബലൂൺ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.