ന്യൂഡൽഹി: രാഷ്ട്രീയതന്ത്രജ്ഞൻ പ്രശാന്ത് കിഷോറിൻ്റെ കോൺഗ്രസ് പ്രവേശനത്തിനു മുന്നോടിയായി പാര്‍ട്ടി നേതൃത്വവുമായുള്ള അവസാനവട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പുകളിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനു പരമാവധി വിജയം നേടാനുള്ള ഫോര്‍മുലയുമായാണ് പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കരുതെന്നും ഗാന്ധി കുടുംബത്തിനു പുറത്തു നിന്നൊരാള്‍ കോൺഗ്രസിൻ്റെ തലപ്പത്ത് എത്തണമെന്നുമാണ് പ്രശാന്ത് കിഷോറിൻ്റെ നിര്‍ദേശം. മുൻപ് കോൺഗ്രസിൽ ഉണ്ടായിരുന്ന പാര്‍ലമെന്ററി ബോര്‍ഡ് പുനരസ്ഥാപിക്കാനും രാഹുൽ ഗാന്ധിയ്ക്ക് ഇതിൻ്റെ ചുമതല നല്‍കണമെന്നുമാണ് നിര്‍ദേശം. മുൻപ് രാഹുലിൻ്റെ പിതാവ് രാജീവ് ഗാന്ധിയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയും വഹിച്ച പദവിയാണിത്. പാര്‍ലമെന്റിന് അകത്തും പുറത്തും ബിജെപിയ്ക്കെതിരെ രാഹുൽ ഗാന്ധി ശക്തമായ പോരാട്ടം അഴിച്ചു വിടണമെന്നും ബിജെപി വിരുദ്ധ കക്ഷികളുടെ നേതൃസ്ഥാനത്തേയ്ക്ക് കോൺഗ്രസ് ഉയരണമെന്നുമാണ് പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ ഉള്ളതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു.
Also Read: 'ഇന്ത്യ ഒരു രാജ്യത്തിനും ഭീഷണി ഉയർത്തിയിട്ടില്ല': ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
പാര്‍ട്ടി ദേശീയ അധ്യക്ഷനും ദേശീയതലത്തിൽ പാര്‍ട്ടിയുടെ മുഖവും ഒരാള്‍ തന്നെ വേണ്ടെന്നാണ് പ്രശാന്ത് കിഷോര്‍ നിര്‍ദേശിക്കുന്നത്. പാര്‍ട്ടി പ്രസിഡൻ്റ് സംഘടനാപരമായ കാര്യങ്ങള്‍ നേരിടുമ്പോള്‍ രാഹുൽ ഗാന്ധി രാഷ്ട്രീയപരമായ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കണം. സോണിയ ഗാന്ധി അധ്യക്ഷസ്ഥാനം ഒഴിഞ്ഞാലും രാഹുൽ ഗാന്ധിയെ ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കരുതെന്നും ഗാന്ധികുടുംബത്തിനു പുറത്തു നിന്ന് ഒരാളെ കൊണ്ടുവരണമെന്നുമാണ് നിര്‍ദേശം. സോണിയ ഗാന്ധി സ്ഥാനത്തു തുടര്‍ന്നാൽ വൈസ് പ്രസിഡൻ്റ് സ്ഥാനമോ വര്‍ക്കിങ് പ്രസിഡൻ്റ് സ്ഥാനമോ നൽകി പുതിയൊരാളെ നിയമിക്കണമെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞാലും സോണിയ ഗാന്ധി യുപിഎ അധ്യക്ഷസ്ഥാനത്തു തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രശാന്ത് കിഷോർ മുന്നോട്ടു വെക്കുന്ന പുതിയ സംവിധാനം അനുസരിച്ച് പാർട്ടി ദേശീയ നേതൃത്വത്തിന് നാലു തലങ്ങളാണ് ഉണ്ടാകേണ്ടത്. പാർട്ടി അധ്യക്ഷയ്ക്ക് താഴെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി, പ്രവർത്തക സമിതി, പാർലമെൻ്ററി ബോർഡ് എന്നിവി. ഇതിനു താഴെ ആവശ്യമെങ്കിൽ വൈസ് പ്രസിഡൻറ് സ്ഥാനം. ഇതിനും താഴെയായയി സംഘടന ഏകോപനത്തിനും പ്രവർത്തനത്തിനും പോഷകസംഘടനകൾക്കുമായി ജനറൽ സെക്രട്ടറിമാർ.
Also Read: കോൺഗ്രസിൽ തിരക്കിട്ട ചർച്ചകൾ; സച്ചിൻ പൈലറ്റ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി, ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം
പ്രിയങ്ക ഗാന്ധി യുപിയുടെ ചുമതല ഒഴിയണമെന്നും ദേശീയ ഏകോപന ചുമതല ഏറ്റെടുക്കണമെന്നും പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചു. ഇതിനായി പുതിയ പദവി സൃഷ്ടിക്കണം. താഴേത്തട്ടിലുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതും തെരഞ്ഞെടുപ്പ് നടത്തിപ്പുമായിരിക്കും പ്രിയങ്കയുടെ ചുമതലകള്‍. ഇക്കാര്യങ്ങള്‍ അടക്കമുള്ള സുപ്രധാന നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനും ഏതെല്ലാം തീരുമാനങ്ങള്‍ നടപ്പാക്കാൻ കഴിയുമെന്ന് തിരുമാനിക്കാനും സോണിയ ഗാന്ധി പ്രത്യേക സമിതിയ്ക്ക് രൂപം നല്കി. ഇതിനു ശേഷമായിരിക്കും പ്രശാന്ത് കിഷോറിൻ്റെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
Also Read: 'ഇന്ത്യ ഒരു രാജ്യത്തിനും ഭീഷണി ഉയർത്തിയിട്ടില്ല': ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
പാര്‍ട്ടി ദേശീയ അധ്യക്ഷനും ദേശീയതലത്തിൽ പാര്‍ട്ടിയുടെ മുഖവും ഒരാള്‍ തന്നെ വേണ്ടെന്നാണ് പ്രശാന്ത് കിഷോര്‍ നിര്‍ദേശിക്കുന്നത്. പാര്‍ട്ടി പ്രസിഡൻ്റ് സംഘടനാപരമായ കാര്യങ്ങള്‍ നേരിടുമ്പോള്‍ രാഹുൽ ഗാന്ധി രാഷ്ട്രീയപരമായ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കണം. സോണിയ ഗാന്ധി അധ്യക്ഷസ്ഥാനം ഒഴിഞ്ഞാലും രാഹുൽ ഗാന്ധിയെ ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കരുതെന്നും ഗാന്ധികുടുംബത്തിനു പുറത്തു നിന്ന് ഒരാളെ കൊണ്ടുവരണമെന്നുമാണ് നിര്‍ദേശം. സോണിയ ഗാന്ധി സ്ഥാനത്തു തുടര്‍ന്നാൽ വൈസ് പ്രസിഡൻ്റ് സ്ഥാനമോ വര്‍ക്കിങ് പ്രസിഡൻ്റ് സ്ഥാനമോ നൽകി പുതിയൊരാളെ നിയമിക്കണമെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞാലും സോണിയ ഗാന്ധി യുപിഎ അധ്യക്ഷസ്ഥാനത്തു തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രശാന്ത് കിഷോർ മുന്നോട്ടു വെക്കുന്ന പുതിയ സംവിധാനം അനുസരിച്ച് പാർട്ടി ദേശീയ നേതൃത്വത്തിന് നാലു തലങ്ങളാണ് ഉണ്ടാകേണ്ടത്. പാർട്ടി അധ്യക്ഷയ്ക്ക് താഴെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി, പ്രവർത്തക സമിതി, പാർലമെൻ്ററി ബോർഡ് എന്നിവി. ഇതിനു താഴെ ആവശ്യമെങ്കിൽ വൈസ് പ്രസിഡൻറ് സ്ഥാനം. ഇതിനും താഴെയായയി സംഘടന ഏകോപനത്തിനും പ്രവർത്തനത്തിനും പോഷകസംഘടനകൾക്കുമായി ജനറൽ സെക്രട്ടറിമാർ.
Also Read: കോൺഗ്രസിൽ തിരക്കിട്ട ചർച്ചകൾ; സച്ചിൻ പൈലറ്റ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി, ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം
പ്രിയങ്ക ഗാന്ധി യുപിയുടെ ചുമതല ഒഴിയണമെന്നും ദേശീയ ഏകോപന ചുമതല ഏറ്റെടുക്കണമെന്നും പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചു. ഇതിനായി പുതിയ പദവി സൃഷ്ടിക്കണം. താഴേത്തട്ടിലുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതും തെരഞ്ഞെടുപ്പ് നടത്തിപ്പുമായിരിക്കും പ്രിയങ്കയുടെ ചുമതലകള്‍. ഇക്കാര്യങ്ങള്‍ അടക്കമുള്ള സുപ്രധാന നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനും ഏതെല്ലാം തീരുമാനങ്ങള്‍ നടപ്പാക്കാൻ കഴിയുമെന്ന് തിരുമാനിക്കാനും സോണിയ ഗാന്ധി പ്രത്യേക സമിതിയ്ക്ക് രൂപം നല്കി. ഇതിനു ശേഷമായിരിക്കും പ്രശാന്ത് കിഷോറിൻ്റെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.