ന്യൂഡൽഹി: റിപബ്ലിക് ദിനത്തിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കിസാൻ ഏകതാ മോര്‍ച്ചയുടെയും കാരവൻ മാസികയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് വിലക്ക്. റിപബ്ലിക് ദിനത്തിലെ കാര്‍ഷിക റാലി സംഘര്‍ഷത്തിൽ കലാശിച്ചതിനു പിന്നാലെ ചെങ്കോട്ടയിൽ ഒരു സംഘം സിഖ് പതാക ഉയര്‍ത്തിയ സംഭവം വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വ്യജവാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് ട്വിറ്റര്‍ ഹാൻഡിലുകള്‍ക്ക് വിലക്ക്. Also Read: ലീഗിനെ വർഗീയ പാർട്ടി എന്ന് ആക്ഷേപിക്കുന്നത് ശരിയല്ല; വിമർശനങ്ങൾക്ക് എതിരെ ഗീവർഗീസ് മാർ കൂറിലോസ്
നിയമപ്രകാരമുള്ള നടപടികളുടെ ഭാഗമായി അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നുവെന്നാണ് രണ്ട് ഹാൻഡിലുകളുടെയും വാളിൽ വ്യക്തമാക്കിയിരിക്കുന്നത്. വിലക്ക് സ്ഥിരമാണോ എന്നത് അടക്കമുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. റിപബ്ലിക് ദിനത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് കാരവൻ മാസികയ്ക്കും ജീവനക്കാര്‍ക്കുമെതിരെ കേസെടുത്തതിനു പിന്നാലെയാണ് നടപടി.
Also Read: ആരോഗ്യ മേഖല, കാര്‍ഷിക മേഖല, എംഎസ്എംഇ; പ്രധാന മേഖലകളിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്
റിപബ്ലിക് ദിനത്തിൽ കര്‍ഷകര്‍ ഡൽഹി നഗരത്തിലേയ്ക്ക നടത്തിയ മാര്‍ച്ചിനിടെ ഐടിഓയ്ക്ക് സമീപത്തു വെച്ച് പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലിനിടെ ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു യുവകര്ഷകൻ മരിക്കുകയും ചെയ്തിരുന്നു. ട്രാക്ടര്‍ മറിഞ്ഞാണ് കര്ഷകൻ മരിച്ചതെന്നാണ് പോലീസ് നിലപാടെങ്കിലും പോലീസ് വെടിവെയ്പ്പിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് കര്‍ഷകരുടെ ആരോപണം. ആന്ധ്രാ എജ്യൂക്കേഷൻ സൊസൈറ്റിയുടെ ഗ്രില്ലിനു പിന്നിൽ നിന്ന് പോലീസ് വെടിവെയ്ക്കുന്നത് കണ്ടെന്ന് ഒരു ദൃക്സാക്ഷിയെ ഉദ്ധരിച്ച് കാരവൻ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ കര്ഷകൻ ഓടിച്ചിരുന്ന നീല നിറത്തിലുള്ള ട്രാക്ടര്‍ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളിൽ കയറി മറിയുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടിരുന്നു. സംഭവത്തിൽ വിവാദം തുടരുന്നതിനിടെയാണ് ട്വിറ്ററിലെ നിരോധനം.
നിയമപ്രകാരമുള്ള നടപടികളുടെ ഭാഗമായി അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നുവെന്നാണ് രണ്ട് ഹാൻഡിലുകളുടെയും വാളിൽ വ്യക്തമാക്കിയിരിക്കുന്നത്. വിലക്ക് സ്ഥിരമാണോ എന്നത് അടക്കമുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. റിപബ്ലിക് ദിനത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് കാരവൻ മാസികയ്ക്കും ജീവനക്കാര്‍ക്കുമെതിരെ കേസെടുത്തതിനു പിന്നാലെയാണ് നടപടി.
Also Read: ആരോഗ്യ മേഖല, കാര്‍ഷിക മേഖല, എംഎസ്എംഇ; പ്രധാന മേഖലകളിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്
റിപബ്ലിക് ദിനത്തിൽ കര്‍ഷകര്‍ ഡൽഹി നഗരത്തിലേയ്ക്ക നടത്തിയ മാര്‍ച്ചിനിടെ ഐടിഓയ്ക്ക് സമീപത്തു വെച്ച് പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലിനിടെ ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു യുവകര്ഷകൻ മരിക്കുകയും ചെയ്തിരുന്നു. ട്രാക്ടര്‍ മറിഞ്ഞാണ് കര്ഷകൻ മരിച്ചതെന്നാണ് പോലീസ് നിലപാടെങ്കിലും പോലീസ് വെടിവെയ്പ്പിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് കര്‍ഷകരുടെ ആരോപണം. ആന്ധ്രാ എജ്യൂക്കേഷൻ സൊസൈറ്റിയുടെ ഗ്രില്ലിനു പിന്നിൽ നിന്ന് പോലീസ് വെടിവെയ്ക്കുന്നത് കണ്ടെന്ന് ഒരു ദൃക്സാക്ഷിയെ ഉദ്ധരിച്ച് കാരവൻ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ കര്ഷകൻ ഓടിച്ചിരുന്ന നീല നിറത്തിലുള്ള ട്രാക്ടര്‍ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളിൽ കയറി മറിയുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടിരുന്നു. സംഭവത്തിൽ വിവാദം തുടരുന്നതിനിടെയാണ് ട്വിറ്ററിലെ നിരോധനം.