കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും ജര്‍മ്മൻ ഏകാധിപതിയായ അഡോള്‍ഫ് ഹിറ്റലറോട് ഉപമിച്ച് തൃണമൂൽ, ബിജെപി പ്രവര്‍ത്തകര്‍. മോദി ഭാരതം ഉപേക്ഷിക്കുക എന്ന പോസ്റ്ററുമായാണ് തൃണമൂൽ പ്രവര്‍ത്തകര്‍ കൊൽക്കത്തയിൽ വിവിധ റാലികള്‍ നടത്തുന്നത്.
ഉത്തര്‍പ്രദേശ് ബിജെപിയാണ് മമത ബാനര്‍ജിയെ ഹിറ്റ്‍ലറോട് ഉപമിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഹിറ്റ്ലര്‍ ദീദി എന്ന് മമതയെ ബിജെപി ട്വീറ്റിലൂടെ പരിഹസിക്കുന്നുണ്ട്. മഹാസഖ്യം എന്ന തട്ടിപ്പ് ജനം കാണുകയാണെന്നും അടുത്ത തിരഞ്ഞെടുപ്പിൽ ഇതിനുള്ള താക്കീത് ലഭിക്കുമെന്നും ബിജെപി ട്വീറ്റിൽ പറയുന്നു.
അതേസമയം കൊൽക്കത്തിയിലെ ഭോവാനിപോര്‍ മേഖലയിലെ ബിജെപി ഓഫീസ് തൃണമൂൽ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
ഇന്നലെ രാത്രിയാണ് സിബിഐ സംഘം പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ വസതി റെയ്ഡ് ചെയ്യാൻ എത്തിയത്. ഇതേ തുടര്‍ന്ന് ബംഗാൾ പോലീസ് സിബിഐ സംഘത്തെ തടയുകയായിരുന്നു. പിന്നാലെ മമത ബാനര്‍ജി കൊൽക്കത്ത മെട്രോ ചാനലിൽ സത്യഗ്രഹം ആരംഭിക്കുയായിരുന്നു.
സത്യാഗ്രഹം സിബിഐയ്‍ക്കെതിരല്ലെന്നും മോദി സര്‍ക്കാരിനെതിരാണെന്നും മമത തുറന്നടിച്ചിരുന്നു. മമത്യ്ക്ക് പിന്തുണയുമായി നിരവധി പ്രതിപക്ഷ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്‍റെ നടപടിയിൽ സിബിഐ സുപ്രീംകോടതി സമീപിച്ചിരുന്നു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന സിബിഐയുടെ ആവശ്യം തള്ളുകയും നാളെ കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അറിയിക്കുകയായിരുന്നു.
ഉത്തര്‍പ്രദേശ് ബിജെപിയാണ് മമത ബാനര്‍ജിയെ ഹിറ്റ്‍ലറോട് ഉപമിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഹിറ്റ്ലര്‍ ദീദി എന്ന് മമതയെ ബിജെപി ട്വീറ്റിലൂടെ പരിഹസിക്കുന്നുണ്ട്. മഹാസഖ്യം എന്ന തട്ടിപ്പ് ജനം കാണുകയാണെന്നും അടുത്ത തിരഞ്ഞെടുപ്പിൽ ഇതിനുള്ള താക്കീത് ലഭിക്കുമെന്നും ബിജെപി ട്വീറ്റിൽ പറയുന്നു.
അതേസമയം കൊൽക്കത്തിയിലെ ഭോവാനിപോര്‍ മേഖലയിലെ ബിജെപി ഓഫീസ് തൃണമൂൽ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
ഇന്നലെ രാത്രിയാണ് സിബിഐ സംഘം പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ വസതി റെയ്ഡ് ചെയ്യാൻ എത്തിയത്. ഇതേ തുടര്‍ന്ന് ബംഗാൾ പോലീസ് സിബിഐ സംഘത്തെ തടയുകയായിരുന്നു. പിന്നാലെ മമത ബാനര്‍ജി കൊൽക്കത്ത മെട്രോ ചാനലിൽ സത്യഗ്രഹം ആരംഭിക്കുയായിരുന്നു.
സത്യാഗ്രഹം സിബിഐയ്‍ക്കെതിരല്ലെന്നും മോദി സര്‍ക്കാരിനെതിരാണെന്നും മമത തുറന്നടിച്ചിരുന്നു. മമത്യ്ക്ക് പിന്തുണയുമായി നിരവധി പ്രതിപക്ഷ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്‍റെ നടപടിയിൽ സിബിഐ സുപ്രീംകോടതി സമീപിച്ചിരുന്നു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന സിബിഐയുടെ ആവശ്യം തള്ളുകയും നാളെ കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അറിയിക്കുകയായിരുന്നു.