ആപ്പ്ജില്ല

'വ്യക്തി ശുചിത്വം മാത്രം പോര'; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ വിവര ശുചിത്വവും ആവശ്യമാണ്, വിദഗ്ധർ പറയുന്നു

കൊവിഡ്-19 വ്യാപനം തടയുന്നതിനായി വ്യക്തി ശുചിത്വം മാത്രം പോര വിവര ശുചിത്വവും വേണമെന്നാണ് വിദഗ്ധർ പറയുന്നത്. ബെന്നറ്റ് യൂണിവേഴ്സിറ്റിയുടെ ഗ്ലോബൽ ഓൺലൈൻ കോൺഫറൻസിലാണ് ഇക്കാര്യം ചർച്ചയായത്.

Samayam Malayalam 11 Apr 2020, 1:07 pm
ന്യൂഡൽഹി: കൊവിഡ്-19 വ്യാപനം തടയുന്നതിൽ പ്രധാനപ്പെട്ട ഒരു വെല്ലുവിളി ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന തെറ്റായ പ്രചാരണങ്ങളാണെന്ന് പറയാൻ കഴിയും. ബെന്നറ്റ് യൂണിവേഴ്സിറ്റിയുടെ ഗ്ലോബൽ ഓൺലൈൻ കോൺഫറൻസിലും ഇക്കാര്യം ചർച്ചയാവുകയും ചെയ്തു. കൊറോണ വൈറസ് നമ്മുടെ കാലത്തെ ഏറ്റവും വലിയ വിവര വെല്ലുവിളിയാണോ എന്നതായിരുന്നു പകർച്ചവ്യാധിയുടെ ഫലത്തെക്കുറിച്ചുള്ള സെഷനിൽ ഉയർന്ന പ്രധാന ചോദ്യം.
Samayam Malayalam infodemic


ഒരു മണിക്കൂർ നീണ്ടുനിന്ന സെഷനിൽ, തെറ്റായ വിവരങ്ങളുടെയും വ്യാജവാർത്തകൾ പ്രചരിക്കുന്നതിന്‍റെ കാരണങ്ങളും അപകടങ്ങളുമാണ് വിദഗ്ധർ ചർച്ചചെയ്തത്. ഇതോടൊപ്പം ഇതിനെ പ്രതിരോധിക്കാനുള്ള നിർദ്ദേശങ്ങളും ഇവർ മുന്നോട്ടുവെച്ചു 'ഇൻഫോഡെമിക്' എന്നതിനെ ലോകാരോഗ്യ സംഘടന അംഗീകരിക്കാനിടയായ സാഹചര്യവും സെഷനിൽ വിദഗ്ധർ ചർച്ചയ്ക്ക് വിധേയമാക്കിയിരുന്നു.

Also Read: കൊവിഡ് ഡാറ്റ ചോർച്ച വിവാദം: രമേശ് ചെന്നിത്തലയുടെ ആരോപണത്തിന്‍റെ സാങ്കേതിക വശങ്ങൾ ഇങ്ങനെയാണ്

'ഇൻഫോഡെമിക്' എന്നതിനെ വിവരങ്ങളുടെ ധാരാളത്തിത്തെയാണ് കാണിക്കുന്നതെന്നും ചിലവ ശരിയാണെങ്കിൽ മറ്റ് ചിലത് അങ്ങിനെയുള്ളത് അല്ലെന്നും ചൂണ്ടിക്കാട്ടിയ വിദഗ്ധർ ആളുകൾക്ക് വിശ്വാസയോഗ്യമായത് കണ്ടെത്തുന്നത് പലപ്പോളും പ്രയാസകരമാവുകയാണെന്നും ചൂണ്ടിക്കാട്ടി.


'പാൻഡെമിക്സും ഇൻഫോഡെമിക്കും സമാന്തരമായാണ് പ്രവർത്തിക്കുന്നത്. അവയ്‌ക്ക് നിരവധി സാമ്യതകളുണ്ട്. ഇവ രണ്ടും നമ്മുടെ അലംഭാവം മുതലെടുക്കുകയാണ്. മിക്കപ്പോഴും, രണ്ടും കൈകാര്യം ചെയ്യുന്നതിൽ നമ്മൾ നൽകുന്ന പ്രാധാന്യമാണ് വ്യത്യാസം വരുത്തുന്നത്'. ഓൺലൈൻ വെരിഫിക്കേഷൻ വിദഗ്ധനായ ഇഗാൻ സ്വീനി പറഞ്ഞു.

Also Read: ലോക്ക് ഡൗണിനിടെ പിറന്നാളാഘോഷിച്ച് കർണാടക ബിജെപി MLA; പങ്കെടുത്തത് നൂറോളമാളുകൾ

വിദഗ്ധർ പറയുന്നതുപോലെ, പാൻഡെമിക് ആഗോള വെല്ലുവിളികളിലേക്ക് നയിച്ചതായി വ്യക്തമായതായും 'വിവര ശുചിത്വം' എല്ലാവരെയും സുരക്ഷിതമായ ഒരു ലോകത്തിലേക്ക് നയിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. 'ഈ നിമിഷത്തിൽ, വ്യക്തിഗത ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണെങ്കിലും, വിവര ശുചിത്വം പാലിക്കേണ്ടതും അതുപോലെ പ്രധാനമാണ്, അവിടെ ഞങ്ങൾ ഫോർ‌വേഡ് മെസേജുകളെ കുറിച്ചും ചിന്തിക്കുന്നു,' യുകെയിലെ റോയിട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജേണലിസം സ്റ്റഡീസ് ഡയറക്ടർ പ്രൊഫ. റാസ്മസ് ക്ലീസ് നീൽസൺ പറഞ്ഞു.

പാൻഡെമിക് കൈകാര്യം ചെയ്യുന്നതിൽ സർക്കാരിൽ നിന്നുള്ള വ്യക്തവും സുതാര്യവുമായ വിവരങ്ങൾ കൈമാറുന്ന മാർഗങ്ങളുടെ പ്രാധാന്യവും വിദഗ്ധർ ചൂണ്ടിക്കാട്ടി, ആധികാരിക വാർത്ത സാധാരണക്കാരിൽ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിൽ സാങ്കേതിക വിദഗ്ധർക്ക് വഹിക്കാവുന്ന പങ്കിനെക്കുറിച്ചും ഇവർ സംസാരിച്ചു. ഗൂഗിൾ എപി‌എസി മേഖലയിലെ ന്യൂസ് ലാബ് ലീഡ് ഐറിൻ ജെയ് ലിയു തെറ്റായ വിവരങ്ങൾ തടയുന്നതിന് ഇവർ സ്വീകരിക്കുന്ന വഴിയും ആളുകൾക്ക് മുന്നിൽ വിശദീകരിച്ചു. സെർച്ച് എഞ്ചിൻ ഫലങ്ങളിൽ ആധികാരിക ഉറവിടങ്ങളിൽ നിന്നുള്ള വസ്തുതാ പരിശോധന പാനലുകളും റേറ്റിംഗ് വാർത്താ ലേഖനങ്ങളും ശരിയായ ദിശയിലേക്കുള്ള ഘട്ടങ്ങളാണെന്നും അവർ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്