ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേകര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി കോളേജുകളിലെയും സര്‍വകലാശാലകളിലെയും സീറ്റുകള്‍ 25 ശതമാനം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സീറ്റുകളുടെ എണ്ണം സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2019-20 അധ്യയന വര്‍ഷം മുതലായിരിക്കും സാമ്പത്തിക സംവരണം നടപ്പാക്കുക. എന്നാൽ നിലവിലെ സംവരണവിഭാഗങ്ങളെ പുതിയ മാറ്റം ബാധിക്കില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. രാജ്യത്തെ സ്വകാര്യ സര്‍വകലാശാലകളും സാമ്പത്തിക സംവരണത്തോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ യുജിസി, എഐസിടിഇ, മാനവശേഷി വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രകാശ് ജാവദേകര്‍.
സാമ്പത്തിക സംവരണം നടപ്പാകുന്നതോടെ രാജ്യത്തെ നാൽപതിനായിരത്തോളം കോളേജുകളിലും 900 യൂണിവേഴ്സിറ്റികളിലും എല്ലാ കോഴ്സുകളിലും സീറ്റുകള്‍ വര്‍ധിക്കും.
സാമ്പത്തിക സംവരണം നടപ്പാകുന്നതോടെ രാജ്യത്തെ നാൽപതിനായിരത്തോളം കോളേജുകളിലും 900 യൂണിവേഴ്സിറ്റികളിലും എല്ലാ കോഴ്സുകളിലും സീറ്റുകള്‍ വര്‍ധിക്കും.