ന്യൂഡൽഹി: തലച്ചോറിലെ ശസ്ത്രക്രിയയെ തുടർന്ന് ആശുപത്രിയിലായ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നില ഗുരുതരമായി തുടരുകയാണ്. ആശുപത്രിയിൽ പ്രവേശിച്ചയുടനെ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കൊവിഡും സ്ഥിരീകരിച്ചിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവൻ നിലനിർത്തുന്നതെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്.
ഗുരുതരാവസ്ഥയിൽ കഴിയുന്ന അച്ഛന്‍റെ ആരോഗ്യ നിലയിൽ ആശങ്കയറിച്ചവർക്ക് നന്ദി പറഞ്ഞിരിക്കുകയാണ് കോൺഗ്രസ് നേതാവും പ്രണബിന്‍റെ മകളുമായ ശര്‍മ്മിഷ്ഠ മുഖർജി. കഴിഞ്ഞവർഷം ഇതേസമയത്ത് താൻ ഏറെ സന്തോഷവതിയായിരുന്നെന്നു പറഞ്ഞാണ് ശർമ്മിഷ്ഠയുടെ ട്വീറ്റ്.
Also Read: ബെംഗളൂരു കലാപത്തിനിടെ ക്ഷേത്രത്തിന് കാവൽ നിന്ന് മുസ്ലീം യുവാക്കൾ; വൈറലായി വീഡിയോ
'കഴിഞ്ഞ വർഷം ഓഗസ്റ്റ് 8നാണ് അച്ഛൻ ഭാരതരത്ന നേടിയത്. എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ ദിവസങ്ങളിൽ ഒന്നായിരുന്നു അത്. കൃത്യം ഒരു വർഷത്തിന് ശേഷം ഓഗസ്റ്റ് പത്തിന് അദ്ദേഹം ഗുരുതരാവസ്ഥയിലിയിരിക്കുന്നു. അദ്ദേഹത്തിന് മികച്ചത് എന്താണോ അത് ദൈവം ചെയ്യട്ടെ, അത് സങ്കടം ആണെങ്കിലും സന്തോഷം ആണെങ്കിലും സമചിത്തതയോടെ നേരിടാൻ എനിക്ക് കരുത്തും നൽകട്ടെ. നിങ്ങളെല്ലാവരും പ്രകടിപ്പിക്കുന്ന ഈ ആശങ്കകൾക്ക് ആത്മാർഥമായി നന്ദി പറയുന്നു' ശർമ്മിഷ്ഠ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രണബ് മുഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ശസ്‌ത്രക്രിയയുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. 2004 ൽ പ്രതിരോധമന്ത്രിയായതിനുശേഷം മുഖർജി ചികിത്സയ്ക്കായി തെരഞ്ഞെടുത്ത ആശുപത്രിയാണ് ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രി. ശസ്‌ത്രക്രിയ്‌ക്കും ഇവിടെ തന്നെയാണ് അദ്ദേഹം എത്തിയത്.
ഗുരുതരാവസ്ഥയിൽ കഴിയുന്ന അച്ഛന്‍റെ ആരോഗ്യ നിലയിൽ ആശങ്കയറിച്ചവർക്ക് നന്ദി പറഞ്ഞിരിക്കുകയാണ് കോൺഗ്രസ് നേതാവും പ്രണബിന്‍റെ മകളുമായ ശര്‍മ്മിഷ്ഠ മുഖർജി. കഴിഞ്ഞവർഷം ഇതേസമയത്ത് താൻ ഏറെ സന്തോഷവതിയായിരുന്നെന്നു പറഞ്ഞാണ് ശർമ്മിഷ്ഠയുടെ ട്വീറ്റ്.
Also Read: ബെംഗളൂരു കലാപത്തിനിടെ ക്ഷേത്രത്തിന് കാവൽ നിന്ന് മുസ്ലീം യുവാക്കൾ; വൈറലായി വീഡിയോ
'കഴിഞ്ഞ വർഷം ഓഗസ്റ്റ് 8നാണ് അച്ഛൻ ഭാരതരത്ന നേടിയത്. എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ ദിവസങ്ങളിൽ ഒന്നായിരുന്നു അത്. കൃത്യം ഒരു വർഷത്തിന് ശേഷം ഓഗസ്റ്റ് പത്തിന് അദ്ദേഹം ഗുരുതരാവസ്ഥയിലിയിരിക്കുന്നു. അദ്ദേഹത്തിന് മികച്ചത് എന്താണോ അത് ദൈവം ചെയ്യട്ടെ, അത് സങ്കടം ആണെങ്കിലും സന്തോഷം ആണെങ്കിലും സമചിത്തതയോടെ നേരിടാൻ എനിക്ക് കരുത്തും നൽകട്ടെ. നിങ്ങളെല്ലാവരും പ്രകടിപ്പിക്കുന്ന ഈ ആശങ്കകൾക്ക് ആത്മാർഥമായി നന്ദി പറയുന്നു' ശർമ്മിഷ്ഠ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രണബ് മുഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ശസ്‌ത്രക്രിയയുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. 2004 ൽ പ്രതിരോധമന്ത്രിയായതിനുശേഷം മുഖർജി ചികിത്സയ്ക്കായി തെരഞ്ഞെടുത്ത ആശുപത്രിയാണ് ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രി. ശസ്‌ത്രക്രിയ്‌ക്കും ഇവിടെ തന്നെയാണ് അദ്ദേഹം എത്തിയത്.