റാഞ്ചി: വയറുവേദനയ്‌ക്ക് ചികിൽസ തേടിയെത്തിയ യുവാക്കളോട് ഗർഭപരിശോധന നടത്താൻ നിർദേശിച്ച ഡോക്‌ടർക്കെതിരെ കേസ്. ജാർഖണ്ഡിലെ ചത്ര ജില്ലയിലാണ് സംഭവം. യുവാക്കളുടെ പരാതിയിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഗോപാൽ ഗഞ്ചു, കാമേശ്വർ ജാൻഹു എന്നിവരോടാണ് ജില്ലയിലെ സർക്കാർ ആശുപതി ഡോക്‌ടറായ മുകേഷ് കുമാർ ഗർഭപരിശോധന നടത്താൻ നിർദേശിച്ചത്. ഇത് കൂടാതെ എച്ച്ഐവി, ഹീമോഗ്ലോബിൻ എന്നിവ പരിശോധിക്കാനും ഡോക്‌ടർ പറഞ്ഞു.
മുകേഷ് കുമാറിൻ്റെ നിർദേശം ലഭിച്ചതിന് പിന്നാലെ യുവാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പൊലീസ് ഡോക്‌ടർക്കെതിരെ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി. അതേസമയം യുവാക്കളുടെ ആരോപണം തെറ്റാണെന്ന് മുകേഷ് കുമാർ വ്യക്തമാക്കി.
വയറുവേദനയ്‌ക്ക് ചികിൽസ തേടിയെത്തിയ വീട്ടമ്മയ്‌ക്ക് ഡോക്‌ടർ ഗർഭ നിരോധന ഉറകൾ വാങ്ങാൻ കുറിപ്പ് എഴുതി നൽകിയ സംഭവം വലിയ വിവാദമായിരുന്നു. കഴിഞ്ഞ ജൂലൈയിൽ ഈസ്‌റ്റ് സിംഗ്‌ഭും ജില്ലിയിലായിരുന്നു ഈ സംഭവം.
മുകേഷ് കുമാറിൻ്റെ നിർദേശം ലഭിച്ചതിന് പിന്നാലെ യുവാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പൊലീസ് ഡോക്‌ടർക്കെതിരെ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി. അതേസമയം യുവാക്കളുടെ ആരോപണം തെറ്റാണെന്ന് മുകേഷ് കുമാർ വ്യക്തമാക്കി.
വയറുവേദനയ്‌ക്ക് ചികിൽസ തേടിയെത്തിയ വീട്ടമ്മയ്‌ക്ക് ഡോക്‌ടർ ഗർഭ നിരോധന ഉറകൾ വാങ്ങാൻ കുറിപ്പ് എഴുതി നൽകിയ സംഭവം വലിയ വിവാദമായിരുന്നു. കഴിഞ്ഞ ജൂലൈയിൽ ഈസ്‌റ്റ് സിംഗ്‌ഭും ജില്ലിയിലായിരുന്നു ഈ സംഭവം.