ന്യൂഡൽഹി: നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് വീണ്ടും തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട രാജസ്ഥാൻ ഗവര്‍ണ്ണര്‍ക്കെതിരെ നടപടിയ്ക്ക് സാധ്യത. ഭരണകക്ഷിയെ പുകഴ്ത്തുന്ന ഗവര്‍ണ്ണറുടെ പ്രസ്താവന മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രപതിയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെ രാഷ്ട്രപതി ഗവര്‍ണ്ണര്‍ക്കെതിരെ നടപടികളിലേയ്ക്ക് കടന്നതായാണ് സൂചന. വിദേശപര്യടനം പൂര്‍ത്തിയാക്കി രാജ്യത്ത് തിരിച്ചെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗവര്‍ണ്ണര്‍ കല്യാൺ സിങിനെതിരെ നടപടിയ്ക്ക് ശുപാര്‍ശ ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍. നടപടിയ്ക്ക് ശുപാര്‍ശ ചെയ്യുന്ന ഫയൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ മാസമാണ് ബിജെപിയെ അനുകൂലിച്ച് രാജസ്ഥാൻ ഗവര്‍ണ്ണര്‍ സംസാരിച്ചത്. നമ്മള്‍ ബിജെപി പ്രവര്‍ത്തകരാണെന്നും തീര്‍ച്ചയായും തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കണമെന്നും കല്യാൺ സിങ് പറഞ്ഞു. മോദി ഒരിക്കൽ കൂടി പ്രധാനമന്ത്രിയാകുകയാണ് എല്ലാവരുടെയും ആഗ്രഹം. അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുക്കുന്നത് രാജ്യത്തിന് ഗുണം ചെയ്യുമെന്നും രാജസ്ഥാൻ ഗവര്‍ണ്ണര്‍ പറഞ്ഞു.
അതേസമയം, ഗവര്‍ണറുടെ പദവി വഹിക്കുന്ന കല്യാൺ സിങ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിൽ പങ്കെടുത്തതിനെതിരെ കോൺഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വരികയായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സംഭവത്തിൽ അന്വേഷണം നടത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാതൃകാ പെരുമാറ്റച്ചട്ടം ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബാധകമല്ലെങ്കിലും രാഷ്ട്രപതിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് കല്യാൺ സിങിനെതിരെ നടപടിയെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മുതിര്‍ന്ന ബിജെപി നേതാവായ കല്യാൺ സിങ് ഉത്തര്‍ പ്രദേശിന്‍റെ മുൻ മുഖ്യമന്ത്രിയുമാണ്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട കാലത്ത് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിപദം വഹിച്ചിരുന്ന കല്യാൺ സിങ് തുടര്‍ന്ന് 1999ൽ പാര്‍ട്ടി വിട്ടിരുന്നു.എന്നാൽ 2004ൽ പാര്‍ട്ടിയിൽ തിരിച്ചെത്തിയ അദ്ദേഹം 2014ലാണ് രാജസ്ഥാൻ ഗവര്‍ണറായി ചുമതലയേറ്റത്.
കഴിഞ്ഞ മാസമാണ് ബിജെപിയെ അനുകൂലിച്ച് രാജസ്ഥാൻ ഗവര്‍ണ്ണര്‍ സംസാരിച്ചത്. നമ്മള്‍ ബിജെപി പ്രവര്‍ത്തകരാണെന്നും തീര്‍ച്ചയായും തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കണമെന്നും കല്യാൺ സിങ് പറഞ്ഞു. മോദി ഒരിക്കൽ കൂടി പ്രധാനമന്ത്രിയാകുകയാണ് എല്ലാവരുടെയും ആഗ്രഹം. അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുക്കുന്നത് രാജ്യത്തിന് ഗുണം ചെയ്യുമെന്നും രാജസ്ഥാൻ ഗവര്‍ണ്ണര്‍ പറഞ്ഞു.
അതേസമയം, ഗവര്‍ണറുടെ പദവി വഹിക്കുന്ന കല്യാൺ സിങ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിൽ പങ്കെടുത്തതിനെതിരെ കോൺഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വരികയായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സംഭവത്തിൽ അന്വേഷണം നടത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാതൃകാ പെരുമാറ്റച്ചട്ടം ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബാധകമല്ലെങ്കിലും രാഷ്ട്രപതിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് കല്യാൺ സിങിനെതിരെ നടപടിയെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മുതിര്‍ന്ന ബിജെപി നേതാവായ കല്യാൺ സിങ് ഉത്തര്‍ പ്രദേശിന്‍റെ മുൻ മുഖ്യമന്ത്രിയുമാണ്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട കാലത്ത് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിപദം വഹിച്ചിരുന്ന കല്യാൺ സിങ് തുടര്‍ന്ന് 1999ൽ പാര്‍ട്ടി വിട്ടിരുന്നു.എന്നാൽ 2004ൽ പാര്‍ട്ടിയിൽ തിരിച്ചെത്തിയ അദ്ദേഹം 2014ലാണ് രാജസ്ഥാൻ ഗവര്‍ണറായി ചുമതലയേറ്റത്.