അര്‍ധരാത്രി മുതല്‍ ജമ്മു കാഷ്മീരിൽ രാഷ്ട്രപതി ഭരണം
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാതെ ഉടൻ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലേക്ക് നീങ്ങിയത് സംസ്ഥാനത്തെ രാഷ്ട്രീയ കരുനീക്കങ്ങളുടെ ഭാഗമായാണ്
Samayam Malayalam 19 Dec 2018, 11:45 pm
ഹൈലൈറ്റ്:
- ഗവര്‍ണര്‍ ഭരണം ഇന്ന് അവസാനിച്ചതോടെയാണു ഈ നടപടി ഉണ്ടായിരിക്കുന്നത്
- നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ രാഷ്ട്രപതി രാംനാഥ് കോവിന്ദാവും സംസ്ഥാനത്തിന്‍റെ ഭരണാധികാരി
- ഇതിനു മുമ്പ് 1996-ല്‍ ആണ് ജമ്മു കാഷ്മീരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിട്ടുള്ളത്
ന്യൂഡല്‍ഹി: 22 വര്‍ഷത്തിനുശേഷം ഇന്ന് അര്‍ധരാത്രി മുതല്‍ ജമ്മു കഷ്മീരില്‍ രാഷ്ട്രപതി ഭരണം ആരംഭിക്കും. ആറു മാസമായി കശ്മീരിൽ തുടരുന്ന ഗവര്‍ണര്‍ ഭരണം ഇന്ന് അവസാനിച്ചതോടെയാണു ഈ നടപടി ഉണ്ടായിരിക്കുന്നത്. ഇനി ഇവിടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ രാഷ്ട്രപതി രാംനാഥ് കോവിന്ദാവും സംസ്ഥാനത്തിന്‍റെ ഭരണാധികാരിയായിരിക്കുക. ഇതിനു മുമ്പ് 1996-ല്‍ ആണ് ജമ്മു കാഷ്മീരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനം ഗവര്‍ണര്‍ ഭരണത്തിലായത് ആറുമാസം മുമ്പ് മെഹബൂബ മുഫ്തി സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചതോടെയായിരുന്നു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാതെ ഉടൻ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലേക്ക് നീങ്ങിയത് സംസ്ഥാനത്തെ രാഷ്ട്രീയ കരുനീക്കങ്ങളുടെ ഭാഗമായാണ്.
കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ചേര്‍ന്നുകൊണ്ട് സര്‍ക്കാരുണ്ടാക്കാന്‍ ധാരണയായിരുന്നതാണ്. പക്ഷേ നിയമസഭാ ഗവര്‍ണര്‍ പിരിച്ചുവിടുകയായിരുന്നു. അതിനുശേഷം പിഡിപിയില്‍നിന്ന് ഒരു വിഭാഗത്തെ തങ്ങള്‍ക്കൊപ്പമാക്കി അധികാരും പിടിക്കാൻ ബിജെപിയുടേയും ശ്രമമുണ്ടായിരുന്നു.
കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ചേര്‍ന്നുകൊണ്ട് സര്‍ക്കാരുണ്ടാക്കാന്‍ ധാരണയായിരുന്നതാണ്. പക്ഷേ നിയമസഭാ ഗവര്‍ണര്‍ പിരിച്ചുവിടുകയായിരുന്നു. അതിനുശേഷം പിഡിപിയില്‍നിന്ന് ഒരു വിഭാഗത്തെ തങ്ങള്‍ക്കൊപ്പമാക്കി അധികാരും പിടിക്കാൻ ബിജെപിയുടേയും ശ്രമമുണ്ടായിരുന്നു.