മുംബൈ: ഗഡ്‌ചിറോളിയിൽ 16 പേർ കൊല്ലപ്പെട്ടു സ്‌ഫോടനത്തെ അപലപിച്ച് നരേന്ദ്ര മോദി. 15 സൈനികരാണ് മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സൈനികരുടെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്ന് മോദി പറഞ്ഞു.
15 സൈനികരും വാഹനം ഓടിച്ചിരുന്ന ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. കുഴി ബോംബ് സ്‌ഫോടനത്തിലാണ് സൈനികരും ഡ്രൈവറും കൊല്ലപ്പെട്ടത്. പട്രോളിങ് നടത്തിക്കൊണ്ടിരുന്ന സൈനികരുടെ വാഹനത്തിന് നേരെയാണ് ഐഇഡി സ്‌ഫോടനം നടന്നത്.
സൈനികരുടെ വാഹനത്തിൽ 16 പേരാണ് ഉണ്ടായിരുന്നത്. വാഹനം പൂർണമായും തകർന്നു. മാവോയിസ്റ്റുകൾ റോഡ് നിർമാണത്തിന് കൊണ്ട് വന്ന സാമഗ്രികൾ രാവിലെ തീയിട്ട് നശിപ്പിച്ചു. തുടർന്ന് കൂടുതൽ സൈനികരെ ഈ പ്രദേശത്ത് വിന്യസിച്ചിരുന്നു. മാവോയിസ്റ്റുകൾക്ക് ഏറെ സ്വാധീനമുള്ള മേഖലയാണ് ഗഡ്‌ചിറോളി. ഏപ്രിൽ 11ന് വോട്ടെടുപ്പിനിടെ പോളിങ് ബൂത്തിന് നേരെ മാവോയിസ്റ്റുകൾ ആക്രമണം നടത്തിയെങ്കിലും ആർക്കും അന്ന് പരിക്കേറ്റിരുന്നില്ല.
15 സൈനികരും വാഹനം ഓടിച്ചിരുന്ന ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. കുഴി ബോംബ് സ്‌ഫോടനത്തിലാണ് സൈനികരും ഡ്രൈവറും കൊല്ലപ്പെട്ടത്. പട്രോളിങ് നടത്തിക്കൊണ്ടിരുന്ന സൈനികരുടെ വാഹനത്തിന് നേരെയാണ് ഐഇഡി സ്‌ഫോടനം നടന്നത്.
സൈനികരുടെ വാഹനത്തിൽ 16 പേരാണ് ഉണ്ടായിരുന്നത്. വാഹനം പൂർണമായും തകർന്നു. മാവോയിസ്റ്റുകൾ റോഡ് നിർമാണത്തിന് കൊണ്ട് വന്ന സാമഗ്രികൾ രാവിലെ തീയിട്ട് നശിപ്പിച്ചു. തുടർന്ന് കൂടുതൽ സൈനികരെ ഈ പ്രദേശത്ത് വിന്യസിച്ചിരുന്നു. മാവോയിസ്റ്റുകൾക്ക് ഏറെ സ്വാധീനമുള്ള മേഖലയാണ് ഗഡ്‌ചിറോളി. ഏപ്രിൽ 11ന് വോട്ടെടുപ്പിനിടെ പോളിങ് ബൂത്തിന് നേരെ മാവോയിസ്റ്റുകൾ ആക്രമണം നടത്തിയെങ്കിലും ആർക്കും അന്ന് പരിക്കേറ്റിരുന്നില്ല.