യുണൈറ്റഡ് നേഷൻസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഐക്യരാഷ്ട്ര സംഘടനയുടെ പരമോന്നത പരിസ്ഥിതി അവാർഡ്. രാജ്യാന്തര സൗരോർജ സഖ്യത്തിന് മോദി നൽകിയ നേതൃത്വം ഐകരാഷ്ട്ര സംഘടന അവാർഡിനായി പരിഗണിച്ചു. നരേന്ദ്ര മോദിക്കൊപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രൊണും അവാർഡിന് അർഹനായി.
അടുത്ത നാല് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഡിസ്പോസിബിൾ പ്ലാസ്റ്റിക് പൂർണയും നിരോധിക്കാനുള്ള പദ്ധതിയും അവാർഡ് പരിഗണനയിൽ ഘടകമായി.വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഊർജ ഉപഭോഗത്തിലെ പ്രവർത്തനങ്ങൾക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളം അർഹമായി.പാരിസ്ഥിതിക രംഗത്ത് പ്രവർത്തിക്കുന്ന ലോകത്തെ ആറ് പ്രമുഖർക്കാണ് ചാമ്പ്യൻസ് ഓഫ് എർത് അവാർഡ് നൽകിയിരിക്കുന്നത്. സുപ്രധാനമായ പാരിസ്ഥിതിക മാറ്റങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെയാണ് അവാർഡിനായി പരിഗണിച്ചതെന്ന് യുഎൻ വ്യകത്മാക്കി.
അടുത്ത നാല് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഡിസ്പോസിബിൾ പ്ലാസ്റ്റിക് പൂർണയും നിരോധിക്കാനുള്ള പദ്ധതിയും അവാർഡ് പരിഗണനയിൽ ഘടകമായി.വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന ഊർജ ഉപഭോഗത്തിലെ പ്രവർത്തനങ്ങൾക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളം അർഹമായി.പാരിസ്ഥിതിക രംഗത്ത് പ്രവർത്തിക്കുന്ന ലോകത്തെ ആറ് പ്രമുഖർക്കാണ് ചാമ്പ്യൻസ് ഓഫ് എർത് അവാർഡ് നൽകിയിരിക്കുന്നത്. സുപ്രധാനമായ പാരിസ്ഥിതിക മാറ്റങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെയാണ് അവാർഡിനായി പരിഗണിച്ചതെന്ന് യുഎൻ വ്യകത്മാക്കി.