ന്യൂഡൽഹി: ജമ്മു കശ്മീരിന് സ്വന്തമായി ഭരണഘടനയും പ്രധാനമന്ത്രിയും ഭരണ സംവിധാനവും വേണമെന്ന ഒമർ അബ്ദുള്ളയുടെ പ്രസ്താവനക്ക് പ്രധനമന്ത്രിയുടെ മറുപടി. തെലങ്കാനയിലെ തെരഞ്ഞെടുപ്പ് വേദിയിലാണ് പ്രധാനമന്ത്രി മറുപടി നൽകിയത്. കോൺഗ്രസിന്റെ സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസ് പാർട്ടിക്ക് ഇങ്ങനെ പറയാൻ എങ്ങനെ ധൈര്യം ഉണ്ടായെന്ന് മോദി ചോദിച്ചു. 1953 കാലഘട്ടത്തിലേക്ക് ജമ്മുവിനെ തിരികെ നടത്തുന്ന പ്രസ്തവനായാണ് ഒമർ നടത്തിയതെന്ന് മോദി അഭിപ്രായപ്പെട്ടു. കോൺഗ്രസ് തന്നെ ഇതിന് മറുപടി നൽകാൻ ബാധ്യസ്ഥരാണെന്ന് മോദി കൂട്ടിച്ചേർത്തു. ജമ്മുവിലെ ബന്ദിപോരയിൽ നടന്ന പരസ്യ സമ്മേളനത്തിലാണ് ഒമർ അബ്ദുള്ള ഇങ്ങനെ പ്രസ്താവിച്ചത്. ജമ്മു ഒഴികെയുള്ള മറ്റ് പഴയ നാട്ടു രാജ്യങ്ങൾ ഉപാധികൾ മുന്നോട്ട് വെക്കാതെയാണ് ഇന്ത്യ മഹാരാജ്യവുമായി ചേർന്നത്. എന്നാൽ, ജമ്മു കശ്മീർ തങ്ങളുടേതായ വ്യത്യസ്തത എപ്പോഴും പുലർത്തുമെന്നും തങ്ങളുടേതായ ഭരണഘടന ഉണ്ടാകുമെന്നും പറഞ്ഞ ശേഷമാണ് ഇന്ത്യ എന്ന രാജ്യവുമായി ലയിച്ചതെന്നും ഒമർ അബ്ദുള്ള ഓർമിപ്പിച്ചു.
കോൺഗ്രസ് ഉൾപ്പടെയുള്ള സഖ്യ കക്ഷികൾക്ക് തന്റെ പ്രസ്താവനയോട് യാതൊരു ഉത്തരവാദിത്തവുമായില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. 370, 35 A ആർട്ടിക്കിളുകൾ പാലിച്ചില്ലെങ്കിൽ കശ്മീർ എന്ന സംസ്ഥാനം ഇന്ത്യയുമായി ചേർന്ന് നിൽക്കണോയെന്ന കാര്യം പുനർവിചിന്തനം ചെയ്യുമെന്നും ഒമർ അബ്ദുള്ള മാധ്യമപ്രവർത്തകരോട് പറഞ്ഞു. നേരത്തെ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും ഇതേ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.
കോൺഗ്രസ് ഉൾപ്പടെയുള്ള സഖ്യ കക്ഷികൾക്ക് തന്റെ പ്രസ്താവനയോട് യാതൊരു ഉത്തരവാദിത്തവുമായില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. 370, 35 A ആർട്ടിക്കിളുകൾ പാലിച്ചില്ലെങ്കിൽ കശ്മീർ എന്ന സംസ്ഥാനം ഇന്ത്യയുമായി ചേർന്ന് നിൽക്കണോയെന്ന കാര്യം പുനർവിചിന്തനം ചെയ്യുമെന്നും ഒമർ അബ്ദുള്ള മാധ്യമപ്രവർത്തകരോട് പറഞ്ഞു. നേരത്തെ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും ഇതേ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.