ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ തദ്ദേശനിര്‍മിത സെമി ഹൈസ്പീഡ് തീവണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. പുൽവാമയിലെ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദുഃഖസാന്ദ്രമായ ചടങ്ങിലായിരുന്നു പുതിയ തീവണ്ടിയുടെ അവതരണം. റെയിൽവേ മന്ത്രി പീയൂഷ് ഗോയലിന്റെയും റെയിൽവേ ബോര്‍ഡ് അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. വന്ദേ ഭാരത് എക്സ്പ്രസിന്റെ നിര്‍മാണത്തിനായി പ്രവര്‍ത്തിച്ച എല്ലാ എൻജിനീയര്‍മാരോടും ഡിസൈനര്‍മാരോടും നന്ദി പറയുന്നതായി പ്രധാനന്ത്രി വ്യക്തമാക്കി. കഴിഞ്ഞ നാലര വര്‍ഷമായി റെയിൽവേയെ മെച്ചപ്പെടുത്താനായി ആത്മാര്‍ത്ഥമായ ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണിക്കൂറിൽ 160 കിലോമീറ്റര്‍ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഇന്ത്യൻ റെയിൽവേയുടെ പുതിയ ട്രെയിൻ 18 എൻജിൻരഹിത ട്രെയിൻസെറ്റ് ഉപയോഗിച്ചാണ് വന്ദേ ഭാരത് എക്സ്പ്രസ് സര്‍വീസ് നടത്തുന്നത്. ഡൽഹിയിൽ നിന്ന് വാരണാസിയിലേയ്ക്കാണ് സര്‍വീസ്. 9.45 മണിക്കൂര്‍ കൊണ്ട് സര്‍വീസ് പൂര്‍ത്തിയാക്കും. യാത്രയ്ക്കിടയിൽ കാൺപൂരിലും അലഹാബാദിലും 40 മിനിട്ട് വീതമുള്ള ഇടവേളകള്‍ സഹിതമാണ് ഈ യാത്രാസമയം.
പൂര്‍ണ്ണമായും ശീതീകരിച്ച 16 കോച്ചുകളാണ് തീവണ്ടിയിലുള്ളത്. ഇതിൽ രണ്ട് എക്സിക്യൂട്ടീവ് ക്ലാസുകളും ഉള്‍പ്പെടും. 1128 യാത്രക്കാര്‍ക്ക് ഒരേ സമയം വന്ദേ ഭാരത് എക്സ്പ്രസിൽ സഞ്ചരിക്കാം.
ഇന്ത്യൻ റെയിൽവേ ഇതുവരെ കാണാത്ത സുരക്ഷാസംവിധാനങ്ങളും സൗകര്യങ്ങളുമാണ് വന്ദേഭാരത് എക്സ്പ്രസിലുള്ളത്. ഉള്ളിലും പുറത്തും മനോഹരിയായ പുതിയ ട്രെയിനിന്റെ എല്ലാ ഡോറുകളും ഓട്ടോമാറ്റിക്കാണ്. ട്രെയിൻ നിര്‍ത്തുമ്പോള്‍ ഡോറുകള്‍ ഓട്ടോമാറ്റിക് ആയി തുറക്കും. പുറപ്പെടും മുൻപ് വാതിലുകളെല്ലാം പൂര്‍ണ്ണമായും അടയുകയും ചെയ്യും. ഇതോടെ ഓടുന്ന ട്രെയിനിൽ നിന്ന് തെറിച്ചു വീണും ട്രെയിൻ പുറപ്പെട്ടു കഴിയുമ്പോള്‍ ഓടിക്കയറിയും ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് അവസാനമാകും.
അടുത്തു വരാനിരിക്കുന്ന സ്റ്റേഷൻ ഉള്‍പ്പെടെയുള്ള പ്രധാന വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്ന ജിപിഎസ് അധിഷ്ഠിത ഓഡിയോ വിഷ്വൽ പാസഞ്ചര്‍ ഇൻഫര്‍മേഷൻ സിസ്റ്റവും ട്രെയിനിലുണ്ട്. ഇതിനു പുറമെ യാത്രക്കാര്‍ക്കായി വൈഫൈ സൗകര്യവുമുണ്ട്. അതതു സീറ്റിലെ വെളിച്ചം യാത്രക്കാര്‍ക്ക് ക്രമീകരിക്കാനാകും. ഓൺലൈൻ വഴിയാണ് ട്രെയിനിന്റെ ടിക്കറ്റ് ബുക്കിങ്. ചെയര്‍കാറിന് 1760 രൂപയും എക്സിക്യൂട്ടീവ് ക്ലാസിന് 3310 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് വന്ദേ ഭാരത് എക്സ്പ്രസ് പൂര്‍ണ്ണമായും നിര്‍മിച്ചത്. 18 മാസം കൊണ്ടാണ് പുതിയ ട്രെയിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കൂടുതൽ റൂട്ടുകളിൽ സമാനമായ സര്‍വീസുകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് റെയിൽവേ.
മണിക്കൂറിൽ 160 കിലോമീറ്റര്‍ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഇന്ത്യൻ റെയിൽവേയുടെ പുതിയ ട്രെയിൻ 18 എൻജിൻരഹിത ട്രെയിൻസെറ്റ് ഉപയോഗിച്ചാണ് വന്ദേ ഭാരത് എക്സ്പ്രസ് സര്‍വീസ് നടത്തുന്നത്. ഡൽഹിയിൽ നിന്ന് വാരണാസിയിലേയ്ക്കാണ് സര്‍വീസ്. 9.45 മണിക്കൂര്‍ കൊണ്ട് സര്‍വീസ് പൂര്‍ത്തിയാക്കും. യാത്രയ്ക്കിടയിൽ കാൺപൂരിലും അലഹാബാദിലും 40 മിനിട്ട് വീതമുള്ള ഇടവേളകള്‍ സഹിതമാണ് ഈ യാത്രാസമയം.
പൂര്‍ണ്ണമായും ശീതീകരിച്ച 16 കോച്ചുകളാണ് തീവണ്ടിയിലുള്ളത്. ഇതിൽ രണ്ട് എക്സിക്യൂട്ടീവ് ക്ലാസുകളും ഉള്‍പ്പെടും. 1128 യാത്രക്കാര്‍ക്ക് ഒരേ സമയം വന്ദേ ഭാരത് എക്സ്പ്രസിൽ സഞ്ചരിക്കാം.
ഇന്ത്യൻ റെയിൽവേ ഇതുവരെ കാണാത്ത സുരക്ഷാസംവിധാനങ്ങളും സൗകര്യങ്ങളുമാണ് വന്ദേഭാരത് എക്സ്പ്രസിലുള്ളത്. ഉള്ളിലും പുറത്തും മനോഹരിയായ പുതിയ ട്രെയിനിന്റെ എല്ലാ ഡോറുകളും ഓട്ടോമാറ്റിക്കാണ്. ട്രെയിൻ നിര്‍ത്തുമ്പോള്‍ ഡോറുകള്‍ ഓട്ടോമാറ്റിക് ആയി തുറക്കും. പുറപ്പെടും മുൻപ് വാതിലുകളെല്ലാം പൂര്‍ണ്ണമായും അടയുകയും ചെയ്യും. ഇതോടെ ഓടുന്ന ട്രെയിനിൽ നിന്ന് തെറിച്ചു വീണും ട്രെയിൻ പുറപ്പെട്ടു കഴിയുമ്പോള്‍ ഓടിക്കയറിയും ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് അവസാനമാകും.
അടുത്തു വരാനിരിക്കുന്ന സ്റ്റേഷൻ ഉള്‍പ്പെടെയുള്ള പ്രധാന വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്ന ജിപിഎസ് അധിഷ്ഠിത ഓഡിയോ വിഷ്വൽ പാസഞ്ചര്‍ ഇൻഫര്‍മേഷൻ സിസ്റ്റവും ട്രെയിനിലുണ്ട്. ഇതിനു പുറമെ യാത്രക്കാര്‍ക്കായി വൈഫൈ സൗകര്യവുമുണ്ട്. അതതു സീറ്റിലെ വെളിച്ചം യാത്രക്കാര്‍ക്ക് ക്രമീകരിക്കാനാകും. ഓൺലൈൻ വഴിയാണ് ട്രെയിനിന്റെ ടിക്കറ്റ് ബുക്കിങ്. ചെയര്‍കാറിന് 1760 രൂപയും എക്സിക്യൂട്ടീവ് ക്ലാസിന് 3310 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് വന്ദേ ഭാരത് എക്സ്പ്രസ് പൂര്‍ണ്ണമായും നിര്‍മിച്ചത്. 18 മാസം കൊണ്ടാണ് പുതിയ ട്രെയിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കൂടുതൽ റൂട്ടുകളിൽ സമാനമായ സര്‍വീസുകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് റെയിൽവേ.