ആപ്പ്ജില്ല

അടിയന്തരാവസ്ഥയ്ക്ക് കാരണക്കാരായവർ ഒരിക്കലും പാപങ്ങളിൽനിന്നും മോചിതരാവില്ല: മോദി

നെഹ്രു കുടുംബത്തിനു പുറത്തുനിന്നുള്ളവർക്ക് കോൺഗ്രസിൽ അർഹമായ അംഗീകാരം ലഭിച്ചില്ലെന്ന് മോദി പറഞ്ഞു.

Samayam Malayalam 25 Jun 2019, 8:30 pm
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള പാർലമെന്റിലെ ആദ്യ പ്രസംഗത്തിൽതന്നെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
Samayam Malayalam modi


1975ലെ അടിയന്തരാവസ്ഥക്കാലം മുതൽത്തന്നെ പാർട്ടിയുടെ അധ്യക്ഷനായി തുടരുന്ന ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് മോദി വിമർശനം ഉന്നയിച്ചത്. അടിയന്തരാവസ്ഥയ്ക്ക് കാരണക്കാരായവർ ഒരിക്കലും അവരുടെ പാപങ്ങളിൽനിന്നും മുക്തരാവില്ലെന്ന് മോദി പറഞ്ഞു. അടിയന്തരാവസ്ഥ ജനാധിപത്യത്തിനേറ്റ മങ്ങലാണെന്നും മോദി പറഞ്ഞു.

നെഹ്രു കുടുബത്തിനു പുറത്തുള്ള ഒരു കോൺഗ്രസുകാരനും അർഹിച്ച അംഗീകാരം ലഭിച്ചില്ല. മൻമോഹൻ സിങ്ങിന്റെ പേര് പറയാൻപോലും കോൺഗ്രസിന് താൽപര്യമില്ല. പ്രണാബ് മുഖർജിയെ ഭാരതരത്നം നൽകി ആദരിച്ചത് ബിജെപിയാണെന്നും മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചക്ക് ലോക്സഭയിൽ മറുപടി പറയുകയായിരുന്നു മോദി.

അദിർ രഞ്ജൻ ചൗധരിയുടെ പ്രസംഗത്തിനുള്ള മറുപടിയും മോദി നൽകി. 'കോൺഗ്രസ് എംപി നിരവധി നേട്ടങ്ങൾ പറയുന്നതിനിടെ അടിയന്തരാവസ്ഥയെക്കുറിച്ച് പറയാൻ മറന്നു. ആരാണ് അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചത്? ഭരണഘടനയിൽ കളങ്കം ഏൽപ്പിക്കുകയും മാധ്യമങ്ങളെ ചൂഷണം ചെയ്യുകയും ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതാരാണ്? ആ ഇരുണ്ട ദിനങ്ങൾ ഞങ്ങൾക്ക് മറക്കാനാവില്ല'- മോദി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്