ന്യൂഡൽഹി: തനിക്ക് പ്രധാനം അധികാരം കിട്ടുന്നതല്ലെന്നും ലക്ഷ്യം ജനങ്ങളെ സേവിക്കുക എന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണമായ മൻ കീ ബാത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ ജനങ്ങളുടെ പ്രധാന സേവകനാകുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. Also Read: ആയുധമേന്തി, അടിവസ്ത്രം ധരിച്ച് മോഷ്ടാക്കൾ; കോട്ടയത്ത് കുറുവാസംഘമോ? ജാഗ്രതാ നിർദേശം
മൻ കീ ബാത്ത് റേഡിയോ പരിപാടിയുടെ 83-ാം അധ്യായമയിരുന്നു ഇന്ന് സംപ്രേഷണം ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികളെപ്പറ്റി പ്രധാനമന്ത്രി പരിപാടിയിൽ വിശദീകരിച്ചു. "സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ ഞങ്ങള്‍ ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി. ഇത് എനിക്ക് ഏറെ സംതൃപ്തിയുണ്ടാക്കുന്നുണ്ട്. ഇതാണ് ഞാൻ ജീവിതം കൊണ്ട് ഉദ്ദേശിക്കുന്നത്." പ്രധാനമന്ത്രി പറഞ്ഞു. താൻ ഒരു കാലത്തും അധികാരം ആഗ്രഹിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. "എനിക്ക് അധികാരത്തിലിരിക്കണമെന്ന ആഗ്രഹമില്ല. ഇപ്പോഴും ആഗ്രഹമില്ല, നാളെയുമില്ല." അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഒരുമിച്ചു ചേര്‍ത്തുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഉത്തര്‍ പ്രദേശിലെ ജലൗനിലെയും നൂൺ നദിയുടെയും അനുഭവം പ്രധാനമന്ത്രി ഉദാഹരണമായി പങ്കുവെച്ചു.
Also Read: ഒമിക്രോണിന് ഡെൽറ്റയേക്കാൾ വ്യാപനശേഷി കൂടുതൽ; അപകട സാധ്യത മനസിലാക്കണം: ഡോ സൗമ്യ സ്വാമിനാഥൻ
"ജലൗനിൽ നൂൺ എന്നൊരു നദിയുണ്ട്. ഈ നദി വരള്‍ച്ചയുടെ വക്കിലായിരുന്നു. ഇതോടെ പ്രദേശത്തെ കര്‍ഷകരും പ്രതിസന്ധിയിലായി. ഈ വര്‍ഷം ജലൗനിലെ കര്‍ഷകര്‍ ചേര്‍ന്ന് ഒരു സമിതി രൂപീകരിക്കുകയും നദിയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ഇത് എല്ലാവരെയും ഒരുമിച്ചു ചേര്‍ത്തു കൊണ്ടുള്ള വികസനത്തിൻ്റെ തെളിവാണ്." പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ശക്തി രാജ്യത്തെ യുവാക്കളാണെന്നും യുവാക്കള്‍ മുന്നോട്ടു വെക്കുന്ന നവീന ആശയങ്ങള്‍ വഴി ഇന്ത്യ ലോകത്തിനു വഴി കാട്ടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യുവാക്കളുടെ എണ്ണം കൂടുതലുള്ള രാജ്യങ്ങളിൽ മൂന്ന് കാര്യങ്ങളാണ് ഏറെ പ്രധാനപ്പെട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചില സമയത്ത് ഇത് യുവാക്കളുടെ സ്വഭാവം തന്നെയായി മാറും. പുതിയ ആശയങ്ങളാണ് ആദ്യത്തെ പ്രത്യേകത. റിസ്കെടുക്കാനുള്ള ആത്മവിശ്വാസമാണ് രണ്ടാമത്തേത്. മൂന്നാമത്തേത് തനിക്ക് കഴിയുമെന്നുള്ള ആത്മവിശ്വാസമാണ്. ഇത്തരത്തിൽ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി വികസിപ്പിക്കുന്നതാണ് ഇന്ത്യയിലെ യുവാക്കളുടെ പ്രത്യേകതയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മൻ കീ ബാത്ത് റേഡിയോ പരിപാടിയുടെ 83-ാം അധ്യായമയിരുന്നു ഇന്ന് സംപ്രേഷണം ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികളെപ്പറ്റി പ്രധാനമന്ത്രി പരിപാടിയിൽ വിശദീകരിച്ചു. "സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ ഞങ്ങള്‍ ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി. ഇത് എനിക്ക് ഏറെ സംതൃപ്തിയുണ്ടാക്കുന്നുണ്ട്. ഇതാണ് ഞാൻ ജീവിതം കൊണ്ട് ഉദ്ദേശിക്കുന്നത്." പ്രധാനമന്ത്രി പറഞ്ഞു. താൻ ഒരു കാലത്തും അധികാരം ആഗ്രഹിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. "എനിക്ക് അധികാരത്തിലിരിക്കണമെന്ന ആഗ്രഹമില്ല. ഇപ്പോഴും ആഗ്രഹമില്ല, നാളെയുമില്ല." അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഒരുമിച്ചു ചേര്‍ത്തുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഉത്തര്‍ പ്രദേശിലെ ജലൗനിലെയും നൂൺ നദിയുടെയും അനുഭവം പ്രധാനമന്ത്രി ഉദാഹരണമായി പങ്കുവെച്ചു.
Also Read: ഒമിക്രോണിന് ഡെൽറ്റയേക്കാൾ വ്യാപനശേഷി കൂടുതൽ; അപകട സാധ്യത മനസിലാക്കണം: ഡോ സൗമ്യ സ്വാമിനാഥൻ
"ജലൗനിൽ നൂൺ എന്നൊരു നദിയുണ്ട്. ഈ നദി വരള്‍ച്ചയുടെ വക്കിലായിരുന്നു. ഇതോടെ പ്രദേശത്തെ കര്‍ഷകരും പ്രതിസന്ധിയിലായി. ഈ വര്‍ഷം ജലൗനിലെ കര്‍ഷകര്‍ ചേര്‍ന്ന് ഒരു സമിതി രൂപീകരിക്കുകയും നദിയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ഇത് എല്ലാവരെയും ഒരുമിച്ചു ചേര്‍ത്തു കൊണ്ടുള്ള വികസനത്തിൻ്റെ തെളിവാണ്." പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ശക്തി രാജ്യത്തെ യുവാക്കളാണെന്നും യുവാക്കള്‍ മുന്നോട്ടു വെക്കുന്ന നവീന ആശയങ്ങള്‍ വഴി ഇന്ത്യ ലോകത്തിനു വഴി കാട്ടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യുവാക്കളുടെ എണ്ണം കൂടുതലുള്ള രാജ്യങ്ങളിൽ മൂന്ന് കാര്യങ്ങളാണ് ഏറെ പ്രധാനപ്പെട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചില സമയത്ത് ഇത് യുവാക്കളുടെ സ്വഭാവം തന്നെയായി മാറും. പുതിയ ആശയങ്ങളാണ് ആദ്യത്തെ പ്രത്യേകത. റിസ്കെടുക്കാനുള്ള ആത്മവിശ്വാസമാണ് രണ്ടാമത്തേത്. മൂന്നാമത്തേത് തനിക്ക് കഴിയുമെന്നുള്ള ആത്മവിശ്വാസമാണ്. ഇത്തരത്തിൽ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി വികസിപ്പിക്കുന്നതാണ് ഇന്ത്യയിലെ യുവാക്കളുടെ പ്രത്യേകതയെന്ന് പ്രധാനമന്ത്രി പറഞ്ഞു.