ആപ്പ്ജില്ല

ദേശീയ വിദ്യാഭ്യാസനയം 'എല്ലാവരുടേതുമാണ്'; 'സർക്കാർ ഇടപെടില്ലെ'ന്ന് പ്രധാനമന്ത്രി

സര്‍ക്കാരുകള്‍ക്കും പ്രാദേശിക ഭരണകൂടങ്ങള്‍ക്കും വിദ്യാഭ്യാസ സംവിധാനത്തിൽ കൂട്ടുത്തരവാദത്തമുണ്ടെങ്കിലും വിദ്യാഭ്യാസനയത്തിൽ സര്‍ക്കാര്‍ ഇടപെടൽ പരമാവധി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Samayam Malayalam 7 Sept 2020, 3:08 pm
ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസയം നടപ്പാക്കുമ്പോള്‍ സര്‍ക്കാര്‍ ഇടപെടൽ പരമാവധി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വിദ്യാഭ്യാസനയം 'എല്ലാവരുടേതുമാണെന്ന്' പ്രധാനമന്ത്രി പറഞ്ഞു. ദേശീയ വിദ്യാഭ്യാസനയം ചര്‍ച്ച ചെയ്യാനുള്ള ഗവര്‍ണര്‍മാരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
Samayam Malayalam പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി


Also Read: കണക്കിൽ ലോകത്ത് രണ്ടാമത്; റഷ്യയുടെ കൊവിഡ് വാക്സിൻ പരീക്ഷിക്കാൻ ഇന്ത്യ

"രാജ്യത്തിൻ്റെ പ്രതീക്ഷകള്‍ കൈവരിക്കുന്നതിനുള്ള രണ്ട് സുപ്രധാന മാര്‍ഗങ്ങളാണ് ദേശീയ വിദ്യാഭ്യാസ നയവും വിദ്യാഭ്യാസ സംവിധാനവും. കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും പ്രാദേശിക ഭരണകൂടങ്ങള്‍ക്കും വിദ്യാഭ്യാസ സംവിധാനത്തോട് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ വിദ്യാഭ്യാസ നയത്തിൽ സര്‍ക്കാരിൻ്റെ ഇടപെടൽ പരമാവധി കുറഞ്ഞിരിക്കണം എന്നുള്ളതും സത്യമാണ്. വിദേശനയം പോലെയും പ്രതിരോധ നയം പോലെയും വിദ്യാഭ്യാസനയവും സര്‍ക്കാരിൻ്റേതല്ല, രാജ്യത്തിൻ്റേതാണ്." പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസനയം നടപ്പാക്കാൻ ജനങ്ങള്‍ ഉത്സാഹിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: '60 വര്‍ഷംകൊണ്ട് മഞ്ഞുപാളി ഒരുകിലോമീറ്റര്‍ ഒലിച്ചിറങ്ങി; ഹിമാലയം ഉരുകുന്നു'; ആശങ്കയില്‍ ഗവേഷകര്‍

1986നും ശേഷം ഇതാദ്യമായാണ് രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രത്യേക സ്ട്രീമുകള്‍ തെരഞ്ഞെടുക്കാനായുള്ള സമ്മര്‍ദ്ദം വിദ്യാര്‍ഥികളിൽ നിന്ന് ഒഴിവായതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "പഠിപ്പിക്കുന്നതിനെക്കാള്‍ പഠിക്കുന്നതിനാണ്" പുതിയ വിദ്യാഭ്യാസനയത്തിൽ പ്രാധാന്യമെന്ന് പറഞ്ഞ പ്രധാനമന്ത്രി വിമര്‍ശനാത്മകമായ ചിന്തയ്ക്ക് പാഠ്യപദ്ധതിയെക്കാള്‍ ഊന്നൽ നല്‍കിയാണ് പുതിയ വിദ്യാഭ്യാസനയം തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്