ആപ്പ്ജില്ല

'ഇത് നിങ്ങളുടെ കടമയാണ്, ഇന്ത്യയെ പാകിസ്ഥാൻ ആക്രമിക്കണം': ഇമ്രാനു മേൽ സമ്മര്‍ദ്ദം

ഇന്ത്യയ്ക്കെതിരെയുള്ള പാകിസ്ഥാന്‍റെ നയത്തെ വിമര്‍ശിച്ച രാജാ ഫറൂഖ് ഹൈദര്‍ ഇങ്ങനെ പോയാല്‍ അടുത്ത 700 വര്‍ഷത്തേയ്ക്ക് കശ്മീരിനു സ്വാതന്ത്ര്യം കിട്ടില്ലെന്ന് മുൻപ് അഭിപ്രായപ്പെട്ടിരുന്നു.

Samayam Malayalam 12 May 2020, 12:53 pm
ഇസ്ലാമാബാദ്: സൈന്യത്തെ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനു മേല്‍ സമ്മര്‍ദ്ദവുമായി പാക് അധീന കശ്മീരിലെ പ്രധആനമന്ത്രി. പാക് അധീന കശ്മീരിലെ കാലാവസ്ഥാ വിവരങ്ങള്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യാൻ ആരംഭിച്ചതോടെയായിരുന്നു പാക് അധീന കശ്മീരിലെ പ്രധാനമന്ത്രി രാജാ ഫറൂഖ് ഹൈദറുടെ വാക്കുകള്‍. പാക് കാലാവസ്ഥാ വകുപ്പ് ഡൽഹിയിലെ കാലാവസ്ഥയും റിപ്പോര്‍ട്ട് ചെയ്യാൻ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Samayam Malayalam പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ


ഇന്ത്യയുടെ നടപടികളോട് പാകിസ്ഥാൻ പ്രതികരിക്കണമെന്നും ശക്തമായ നടപടികളാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. വാക്കുകള്‍ കൊണ്ടുള്ള പ്രതികരണങ്ങള്‍ കൊണ്ടു കാര്യമില്ലെന്നും സൈന്യത്തെ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. "നിങ്ങളുടെ സഹോദരങ്ങളെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ കടമയാണ്. ഇന്ത്യ പാക് അധീന കശ്മീരിലെ കാലാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നു. നമ്മള്‍ ഡൽഹിയിലെ കാലാവസ്ഥയും നിരീക്ഷിക്കണം. രാജാ ഹൈദര്‍ വ്യക്തമാക്കി."

Also Read: 'ലോക്ക് ഡൗൺ നീട്ടുമോ'; മോദി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

പാക് അധീന കശ്മീരിലെ ഭാഗങ്ങളും ഗിൽജിത് - ബാള്‍ടിസ്ഥാൻ പ്രവിശ്യയും കാലാവസ്ഥാ വകുപ്പിന്‍റെ നിരീക്ഷണത്തിനു കീഴിലാക്കാൻ കേന്ദ്രസര്‍ക്കാര്‍ ഈ മാസം ആദ്യം തീരുമാനിച്ചിരുന്നു. ഈ പ്രദേശങ്ങള്‍ അവിഭാജ്യ ഘടകമാണെന്ന് അവകാശപ്പെടുന്ന ഇന്ത്യയെ സംബന്ധിച്ച് ഇത് സുപ്രധാനമായ ചുവടുവെയ്പ്പാണ്.

Also Read: COVID-19 Live Page: ജീവനക്കാരന് കൊവിഡ്; എയർ ഇന്ത്യ ആസ്ഥാനം അടച്ചു

ഇന്ത്യയ്ക്കെതിരെ രാജാ ഫറൂഖ് ഹൈദര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത് ഇതാദ്യമല്ല. ജമ്മു കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് രണ്ട് മാസം മുൻപ് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയ്ക്കെതിരായ ഇമ്രാൻ ഖാൻ സര്‍ക്കാരിന്‍റെ നയത്തെ വിമര്‍ശിച്ച രാജാ ഹൈദര്‍ അടുത്ത 700 വര്‍ഷത്തേയ്ക്ക് കശ്മീരിന് സ്വാതന്ത്ര്യം കിട്ടില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്