അയോധ്യ: ലോകം ചുറ്റി സഞ്ചരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം മണ്ഡലം സന്ദർശിക്കാൻ സമയമില്ലെന്ന് പ്രിയങ്കാ ഗാന്ധി. അഞ്ച് വർഷത്തിനിടെ വാരണാസിയിലെ ഒരു മണ്ഡലം പോലും മോദി സന്ദർശിച്ചില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ഒരു കുടുംബത്തെപ്പോലും സന്ദർശിക്കാൻ മോദി തയ്യാറായില്ലെന്നും പ്രിയങ്ക പറഞ്ഞു. യുപിയിലെ ഫൈസാബാദിൽ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. മോദി നിങ്ങളുടെ ഗ്രാമം സന്ദർശിച്ചിട്ടുണ്ടോയെന്ന് പ്രിയങ്ക ജനങ്ങളോട് ചോദിച്ചു. ഇല്ലാ എന്നായിരുന്നു ജനത്തിന്റെ മറുപടി. വാരണാസിയിലെ ജനങ്ങളുടെ മറുപടികേട്ട് താൻ സ്തബ്ധയായെന്നും പ്രിയങ്ക പറഞ്ഞു. ലോകമെമ്പാടും നടന്ന് ആശ്ലേഷിക്കാൻ നടക്കുന്ന പ്രധാനമന്ത്രി സ്വന്തം ജനങ്ങളെ ആശ്ലേഷിക്കാൻ തയ്യാറായില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
അമേരിക്ക, ചൈന, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുള്ള പ്രധാനമന്ത്രി സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ സന്ദർശിക്കാൻ തയ്യാറായില്ല. വാരണാസിയിലെ ജനങ്ങൾക്കുവേണ്ടി മോദി ഒന്നും ചെയ്തില്ലെന്നും പ്രിയങ്ക പറഞ്ഞു. ധനികരെ കൂടുതൽ ധനികരാക്കുന്ന സർക്കാർ പാവപ്പെട്ടവർക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.
ജനവിരുദ്ധരും കർഷക വിരുദ്ധരുമാണ് രാജ്യം ഭരിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യ സംവിധാനത്തെയും തകർക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും പ്രിയങ്ക പറഞ്ഞു.
അമേരിക്ക, ചൈന, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുള്ള പ്രധാനമന്ത്രി സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ സന്ദർശിക്കാൻ തയ്യാറായില്ല. വാരണാസിയിലെ ജനങ്ങൾക്കുവേണ്ടി മോദി ഒന്നും ചെയ്തില്ലെന്നും പ്രിയങ്ക പറഞ്ഞു. ധനികരെ കൂടുതൽ ധനികരാക്കുന്ന സർക്കാർ പാവപ്പെട്ടവർക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.
ജനവിരുദ്ധരും കർഷക വിരുദ്ധരുമാണ് രാജ്യം ഭരിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യ സംവിധാനത്തെയും തകർക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും പ്രിയങ്ക പറഞ്ഞു.