ബെംഗലുരു: പ്രോടേം സ്പീക്കര്‍ കെ ജി ബൊപ്പയ്യയുടെ നേതൃത്വത്തിൽ കര്‍ണാടക നിയമസഭയിൽ നടപടിക്രമങ്ങള്‍ ആരംഭിച്ചു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി എസ് യെദ്യൂരപ്പയും മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും സഭയിൽ സത്യപ്രതിജ്ഞ ചെയ്തു.
നാലുമണിക്ക് വിശ്വാസവോട്ടിന് മുൻപായി വേഗത്തിൽ നടപടിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനായി അഞ്ചുപേരുടെ സെറ്റുകളായാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.
കോൺഗ്രസ് എംഎൽഎ പ്രതാപ് ഗൗഡ പാട്ടീൽ വൈകിയാണ് സഭയിലെത്തിയത്. കോൺഗ്രസ് എംഎൽഎമാരെ പാര്‍പ്പിച്ച ഈഗിള്‍ടൺ റിസോര്‍ട്ടിൽ നിന്നും മാറിയ പ്രതാപ് ഗൗഡ പാട്ടീൽ ബിജെപിയിലേയ്ക്ക് കൂറുമാറിയെന്ന് റിപ്പോര്‍ട്ട് വന്നെങ്കിലും പിന്നീട് ഇദ്ദേഹം കോൺഗ്രസിനു വേണ്ടി തന്നെ വോട്ട് ചെയ്യുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നു.
അതേസമയം, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന അന്നുമുതൽ അപ്രത്യക്ഷനായ കോൺഗ്രസ് എംഎൽഎ ആനന്ദ് സിങിനെപ്പറ്റി ഇപ്പോഴും വിവരമില്ല. നിലവിൽ 220 അംഗങ്ങളാണ് സഭയിലുള്ളത്.
സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം സത്യപ്രതിജ്ഞയും വിശ്വാസവോട്ടും മാത്രമാണ് ഇന്ന് അജണ്ടയിലുള്ളത്. ഇന്നുവൈകിട്ട് നാലുമണിക്ക് നടക്കുന്ന വിശ്വാസവോട്ടിൽ ആരൊക്കെ പങ്കെടുക്കുമെന്നോ കൂറുമാറുമെന്നോ വ്യക്തമല്ല.
നാലുമണിക്ക് വിശ്വാസവോട്ടിന് മുൻപായി വേഗത്തിൽ നടപടിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനായി അഞ്ചുപേരുടെ സെറ്റുകളായാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.
കോൺഗ്രസ് എംഎൽഎ പ്രതാപ് ഗൗഡ പാട്ടീൽ വൈകിയാണ് സഭയിലെത്തിയത്. കോൺഗ്രസ് എംഎൽഎമാരെ പാര്‍പ്പിച്ച ഈഗിള്‍ടൺ റിസോര്‍ട്ടിൽ നിന്നും മാറിയ പ്രതാപ് ഗൗഡ പാട്ടീൽ ബിജെപിയിലേയ്ക്ക് കൂറുമാറിയെന്ന് റിപ്പോര്‍ട്ട് വന്നെങ്കിലും പിന്നീട് ഇദ്ദേഹം കോൺഗ്രസിനു വേണ്ടി തന്നെ വോട്ട് ചെയ്യുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നു.
അതേസമയം, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന അന്നുമുതൽ അപ്രത്യക്ഷനായ കോൺഗ്രസ് എംഎൽഎ ആനന്ദ് സിങിനെപ്പറ്റി ഇപ്പോഴും വിവരമില്ല. നിലവിൽ 220 അംഗങ്ങളാണ് സഭയിലുള്ളത്.
സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം സത്യപ്രതിജ്ഞയും വിശ്വാസവോട്ടും മാത്രമാണ് ഇന്ന് അജണ്ടയിലുള്ളത്. ഇന്നുവൈകിട്ട് നാലുമണിക്ക് നടക്കുന്ന വിശ്വാസവോട്ടിൽ ആരൊക്കെ പങ്കെടുക്കുമെന്നോ കൂറുമാറുമെന്നോ വ്യക്തമല്ല.