ബെംഗളുരു: ഇന്ത്യൻ വിങ് കമാൻഡര്‍ അഭിനന്ദനെ വിട്ടയച്ച നടപടിയിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പുകഴ്ത്തി ഫേസ്ബിക്കിൽ പോസ്റ്റിട്ട കോളേജ് പ്രൊഫസറെ മുട്ടിൽ നിര്‍ത്തി മാപ്പ് പറയിപ്പിച്ചു. കര്‍ണാടകയിലെ വിജയപുരയിലെ ഒരു എൻജിനീയറിങ് കോളേജിലാണ് സംഭവം. കോളേജിലെത്തിയ ഒരു സംഘം പ്രതിഷേധക്കാര്‍ ഇദ്ദേഹത്തെക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ പോസ്റ്റിൽ രൂക്ഷമായ വിമര്‍ശനങ്ങളാണ് പ്രൊഫസര്‍ ഉന്നയിച്ചതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇമ്രാൻ ഖാന്റെ ഇടപെടലിനെക്കുറിച്ചായിരുന്നു പ്രൊഫസറുടെ പോസ്റ്റ്. മാപ്പ് പറയിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാര്‍ ഇയാള്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും വീഡിയോയിൽ കേള്‍ക്കാം.
ഇദ്ദേഹത്തെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ചൊവ്വാഴ്ച കോളേജ് തുറക്കുമ്പോള്‍ ഈ ആവശ്യം പരിഗണിക്കാമെന്ന് പ്രിൻസിപ്പാള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാൽ ഈ സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥനായ പ്രകാശ് എൻ അമൃത് പറയുന്നു.
സംഭവത്തിൽ പ്രതിഷേധമറിയിച്ച് ബിജെപി നേതാവായ വിവേക് റഡ്ഡിയും രംഗത്തെത്തിയിട്ടുണ്ട്. രാജ്യം പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളെക്കുറിച്ചും സൈന്യത്തെക്കുറിച്ചുമാണ് വികാരഭരിതമായ കാര്യങ്ങള്‍ എഴുതേണ്ടതെന്ന് വിവേക് റെഡ്ഡി പറഞ്ഞു. എന്നാൽ പാക്കിസ്ഥാനെ പുകഴ്ത്തിക്കൊണ്ടോ ഇന്ത്യയ്ക്കെതിരെയോ പോസ്റ്റുകളൊന്നും ഇടരുതെന്നും വിവേക് റെഡ്ഡി പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി നേതാവ് വിവേക് റെഡി രംഗത്തെത്തി. പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങളെക്കുറിച്ചും സൈന്യത്തെക്കുറിച്ചും വളരെ വികാരഭരിതമായ കാര്യങ്ങളാണ് എഴുതേണ്ടത്. അല്ലാതെ ഒരിക്കലും പാക്കിസ്ഥാനെ പുകഴ്ത്തിയോ അല്ലെങ്കിൽ ഇന്ത്യയെ മോശമായി ചിത്രീകരിച്ചോ പോസ്റ്റിടരുതെന്ന് വിവേക് റെഡി പറഞ്ഞു.
ഇദ്ദേഹത്തെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ചൊവ്വാഴ്ച കോളേജ് തുറക്കുമ്പോള്‍ ഈ ആവശ്യം പരിഗണിക്കാമെന്ന് പ്രിൻസിപ്പാള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാൽ ഈ സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥനായ പ്രകാശ് എൻ അമൃത് പറയുന്നു.
സംഭവത്തിൽ പ്രതിഷേധമറിയിച്ച് ബിജെപി നേതാവായ വിവേക് റഡ്ഡിയും രംഗത്തെത്തിയിട്ടുണ്ട്. രാജ്യം പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളെക്കുറിച്ചും സൈന്യത്തെക്കുറിച്ചുമാണ് വികാരഭരിതമായ കാര്യങ്ങള്‍ എഴുതേണ്ടതെന്ന് വിവേക് റെഡ്ഡി പറഞ്ഞു. എന്നാൽ പാക്കിസ്ഥാനെ പുകഴ്ത്തിക്കൊണ്ടോ ഇന്ത്യയ്ക്കെതിരെയോ പോസ്റ്റുകളൊന്നും ഇടരുതെന്നും വിവേക് റെഡ്ഡി പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി നേതാവ് വിവേക് റെഡി രംഗത്തെത്തി. പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങളെക്കുറിച്ചും സൈന്യത്തെക്കുറിച്ചും വളരെ വികാരഭരിതമായ കാര്യങ്ങളാണ് എഴുതേണ്ടത്. അല്ലാതെ ഒരിക്കലും പാക്കിസ്ഥാനെ പുകഴ്ത്തിയോ അല്ലെങ്കിൽ ഇന്ത്യയെ മോശമായി ചിത്രീകരിച്ചോ പോസ്റ്റിടരുതെന്ന് വിവേക് റെഡി പറഞ്ഞു.