ദുലേ: പുൽവാമ ഭീകരാക്രമണത്തിൻ്റെ അനന്തരഫലമായ ഓരോ തുള്ളി കണ്ണുനീരിനും പകരം ചോദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സൈനികരെ ലക്ഷ്യം വച്ചുള്ള ആക്രമണം വച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വീരമൃത്യു വരിച്ച ധീര സൈനികര്‍ക്ക് ജന്മം നൽകിയ മാതാപിതാക്കളെ ഞാൻ സല്യൂട്ട് ചെയ്യുകയാണ്. രാജ്യത്തെ പൗരനെന്ന നിലയിൽ അവരുടെ കുടുംബാംഗങ്ങളോടൊപ്പം നിൽക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. ഇത് ദുഖാചരണത്തിൻ്റെ സമയമാണെന്നും ആത്മനിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വ്യവസ്ഥകളാലും നയങ്ങളാലും ശക്തമായ ഇന്ത്യയാണ് ഇന്ന് നിലനില്‍ക്കുന്നത്. ഇത് ലോകം ഉടൻ തന്നെ തിരിച്ചറിയും. പുൽവാമ ആക്രമണത്തിൻ്റെ പൂര്‍ണ ഉത്തരവാദിത്തം പാകിസ്ഥാനാണ്. ഭീകരവാദത്തെ ഇവര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും മോദി വ്യക്തമാക്കി.
അതേസമയം പുൽവാമ ആക്രമണം 48 മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കാശ്‍മീരിൽ ഐഇഡി സ്ഫോടനത്തെ തുടര്‍ന്ന് ആര്‍മി മേജര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച സിആര്‍പിഎഫ് സൈനികരുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 40 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൻ്റെ പൂര്‍ണ ഉത്തരവാദിത്തം ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇവരുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിന്‍റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം പാക്കിസ്ഥാനാണെന്നാണ് ഇന്ത്യയുടെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതിൽ പങ്കില്ലെന്ന് വിശദീകരിച്ച് പാക്കിസ്ഥാൻ പത്രക്കുറിച്ച് പുറത്തിറക്കിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പാക് അംബാസഡറെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും ചെയ്തിരുന്നു.
പുതിയ വ്യവസ്ഥകളാലും നയങ്ങളാലും ശക്തമായ ഇന്ത്യയാണ് ഇന്ന് നിലനില്‍ക്കുന്നത്. ഇത് ലോകം ഉടൻ തന്നെ തിരിച്ചറിയും. പുൽവാമ ആക്രമണത്തിൻ്റെ പൂര്‍ണ ഉത്തരവാദിത്തം പാകിസ്ഥാനാണ്. ഭീകരവാദത്തെ ഇവര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും മോദി വ്യക്തമാക്കി.
അതേസമയം പുൽവാമ ആക്രമണം 48 മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കാശ്‍മീരിൽ ഐഇഡി സ്ഫോടനത്തെ തുടര്‍ന്ന് ആര്‍മി മേജര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച സിആര്‍പിഎഫ് സൈനികരുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 40 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൻ്റെ പൂര്‍ണ ഉത്തരവാദിത്തം ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇവരുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിന്‍റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം പാക്കിസ്ഥാനാണെന്നാണ് ഇന്ത്യയുടെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതിൽ പങ്കില്ലെന്ന് വിശദീകരിച്ച് പാക്കിസ്ഥാൻ പത്രക്കുറിച്ച് പുറത്തിറക്കിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പാക് അംബാസഡറെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും ചെയ്തിരുന്നു.