ആപ്പ്ജില്ല

വോട്ടിനായി പണം ഒഴുക്കിയാൽ പിടിവീഴും; പാർട്ടി പ്രവർത്തകരുടെ രൂപത്തിൽ പ്രത്യേക സ്ക്വാഡ്, കർശന പരിശോധന

ഓരോ പാർട്ടികളുടെയും പ്രചാരണ പ്രവർത്തനങ്ങളിലേക്ക് നേരിട്ടിറങ്ങി പരിശോധന നടത്താനാണ് പൂനെ ജില്ലാ ഭരണകൂടം ഷാഡോ പാര്‍ട്ടി വര്‍ക്കേഴ്സിനെ രൂപീകരിച്ചിരിക്കുന്നത്.

Samayam Malayalam 7 Oct 2019, 1:33 pm
മുംബൈ: ഹരിയാന, മഹാരാഷ്ട്ര നിയമസഭകളിലേക്കുള്ള തെരഞ്ഞടുപ്പ് ചൂടിലാണ് രാജ്യം. വോട്ട് പെട്ടിയിൽ വീഴാനും അല്ലെങ്കിൽ വഴുതി മാറുന്ന വോട്ടിനെ എങ്ങനെയെങ്കിലും പിടിക്കാനുമുള്ള പല തന്ത്രങ്ങളിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. പണം ഒഴുക്കി വോട്ട് പിടിക്കുന്ന നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇതിന് കടിഞ്ഞാണിടാനുള്ള തന്ത്രപരമായ നീക്കം നടത്തിയിരിക്കുകയാണ് പൂനെ ജില്ലാ ഭരണകൂടം.
Samayam Malayalam Vote


ഷാഡോ പാര്‍ട്ടി വര്‍ക്കേഴ്സ് എന്ന സ്പെഷ്യൽ സ്ക്വാഡിനാണ് പൂനെ ജില്ലാ ഭരണകൂടം രൂപം നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് ഒരു പാര്‍ട്ടി പ്രവര്‍ത്തകൻ്റെ രൂപത്തിൽ ഇറങ്ങിച്ചെന്ന് പണത്തിൻ്റെ ഒഴുക്ക് കണ്ടെത്തുക എന്നതാണ് ഷാഡോ പാര്‍ട്ടി വര്‍ക്കേഴ്സിൻ്റെ ചുമതല. പ്രചാരണങ്ങളിൽ അമിതമായ പണത്തിൻ്റെ ഒഴുക്ക് ഉണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സ്ക്വാഡ് രൂപീകരിക്കാൻ ജില്ലാ ഭരണകൂടം തയ്യാറായത്.

ഓരോ ഷാഡോ വര്‍ക്കേഴ്സിനും പാർട്ടികളുടെ പണമിടപാടുകൾ രേഖപ്പെടുത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത് പിന്നീട് സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച സംഖ്യയുമായി താരതമ്യപ്പെടുത്തി പരിശോധന നടത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഭക്ഷണം, റാലികള്‍ക്കായി ഉപയോഗിക്കുന്ന വാഹനം എന്നിവയുടെ ചെലവുകളാണ് പ്രധാനമായും പ്രത്യേക സ്ക്വാഡ് പരിശോധിക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടികളുടെയും കൃത്യമായ ചെലവ് പരിശോധിക്കാൻ പ്രത്യേക സ്ക്വാഡ് റാലികളിലേക്ക് ഇറങ്ങിച്ചെല്ലും. വ്യക്തമായ കണക്ക് കണ്ടുപിടിക്കാൻ ഉദ്യോഗസ്ഥര്‍ക്ക് ഭരണകൂടം എല്ലാവിധത്തിലുള്ള സ്വാതന്ത്ര്യവും നൽകിയിട്ടുണ്ടെന്ന് പൂനെ ജില്ലാ കളക്ടര്‍ നവൽ കിഷോര്‍ റാം പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികളുടെയും ചെലവ് കണക്കുകള്‍ ഓഡിറ്റിന് വിധേയമാക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിര്‍ദ്ദേശ പ്രകാരം 28 ലക്ഷം രൂപയാണ് പ്രചാരണത്തിന് പരമാവധി ഉപയോഗിക്കാൻ സാധിക്കുക. എന്നാൽ പ്രധാന നേതാക്കള്‍ പ്രചാരണത്തിന് എത്തുന്നതോടെ പന്തൽ, റാലി എന്നിവയുടെ മാത്രം ചെലവ് 20 ലക്ഷത്തിൽ എത്തുന്നുവെന്ന് പ്രത്യേക സ്ക്വാഡ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. ഓരോ റാലികളിലും എത്തുന്ന ജനങ്ങളിൽ ഭൂരിഭാഗവും ലേബര്‍ ക്യാമ്പുകളിൽ നിന്ന് എത്തുന്ന തൊഴിലാകളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്