അമൃത്സർ: പഞ്ചാബിലെ ചരിത്ര വിജയത്തിന് പിന്നാലെ സത്യപ്രതിജ്ഞാ ചടങ്ങിലും പ്രത്യേകതകളുമായി പഞ്ചാബിലെ ആം ആദ്മി സർക്കാർ. രാജ്ഭവന് പകരം ഭഗത് സിങിന്റെ ഗ്രാമമായ ഖഡ്കർകലനിൽ വെച്ചായിരിക്കും തങ്ങളുടെ സത്യപ്രതിജ്ഞയെന്നാണ് ഭഗവന്ത് മാൻ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 92 സീറ്റുകൾ നേടി അധികാരം ഉറപ്പിച്ചതിന് പിന്നാലെയാണ് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. മികച്ച ഭൂരിപക്ഷം നേടിയ ആം ആദ്മി പാർട്ടി സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ്. ഇതേ വേളയിലാണ് സത്യപ്രതിജ്ഞയെ സംബന്ധിച്ച് ഭഗവന്ത് മാൻ പ്രതികരണം നടത്തിയത്. "സത്യപ്രതിജ്ഞാ ചടങ്ങ് രാജ്ഭവനിലായിരിക്കില്ല നടക്കുക. ഖഡ്കർകലനിലാണ് ചടങ്ങുകൾ. തീയതി പിന്നീട് പ്രഖ്യാപിക്കും" ഫലപ്രഖ്യാപനത്തിന് പിന്നാലെ ഭഗവന്ത് മാൻ പറഞ്ഞു.
Also Read : എഎപി പഞ്ചാബിൽ നടത്തിയത് വിപ്ലവം; രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്ന് കെജ്രിവാൾ
സർക്കാർ ഓഫീസുകളിൽ മുഖ്യമന്ത്രിയുടെ ചിത്രം വയ്ക്കില്ലെന്നും ഭഗവന്ത് മാൻ പറഞ്ഞു. പാർട്ടി പ്രവർത്തകരും ക്യാബിനറ്റ് അംഗങ്ങളും ഓഫീസുകളിൽ ബിആർ അംബേദ്കറിന്റെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങൾ പ്രദർശിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
117 അംഗങ്ങളുള്ള പഞ്ചാബ് നിയമസഭയിൽ 92 സീറ്റുകളിലാണ് ആം ആദ്മി പാര്‍ട്ടി വിജയിച്ചത്. എതിരാളികളായ കോൺഗ്രസ് 18 സീറ്റുകളിലേയ്ക്ക് ഒതുങ്ങിയപ്പോള്‍ ബിജെപിയ്ക്ക് ലഭിച്ചത് 2 സീറ്റുകള്‍ മാത്രമാണ്. ഇതാദ്യമായാണ് ഡൽഹിയ്ക്ക് പുറത്ത് ഒരു സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി ഭരണം പിടിക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭകളിൽ ബിജെപിയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെ വന്ന ഒരേയൊരു തെരഞ്ഞെടുപ്പും പഞ്ചാബിലേതാണ്.
സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാം കൂട്ടത്തോടെ പരാജപ്പെട്ട ഞെട്ടലിലാണ് കോൺഗ്രസ്. നിലവിലെ മുഖ്യമന്ത്രി ഛന്നി, പിസിസി അധ്യക്ഷൻ സിദ്ദുവും സംസ്ഥാന മന്ത്രിമാരും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. കോൺഗ്രസിന് പുറമെ ആം ആദ്മി തോരോട്ടത്തിൽ ശിരോമണി അകാലിദളും തകർന്നടിയുന്ന കാഴ്ചയാണ് പഞ്ചാബിൽ കണ്ടത്. 2017ൽ 15 സീറ്റുണ്ടായിരുന്ന അകാലിദൾ ഇത്തവണ 3 സീറ്റുകളിൽ ഒതുങ്ങുകയായിരുന്നു.
Also Read : കെ ഫോൺ: സംസ്ഥാനത്ത് 2,000 വൈഫൈ ഹോട്സ്പോട്ടുകൾ
ആം ആദ്മിയുടെ ജയത്തിനു പിന്നാലെ പ്രതികരണവുമായി പാര്‍ട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും രംഗത്തെത്തിയിരുന്നു. ഡൽഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയം വിപ്ലവമായിരുന്നുവെന്നും ഇതാണ് പഞ്ചാബിൽ ആവര്‍ത്തിച്ചതെന്നും കെജ്രിവാള് പറഞ്ഞു. ഈ വിപ്ലവം രാജ്യമെമ്പാടും ആവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെജ്രിവാള് തീവ്രവാദിയല്ലെന്ന് ജനങ്ങള്‍ തെളിയിച്ചെന്നും പാര്‍ട്ടിയ്ക്കു ലഭിച്ച വലിയ ഭൂരിപക്ഷം ഇതിനു തെളിവാണെന്നും അദ്ദഹം പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനത്തെത്താനായി കെജ്രിവാള് പഞ്ചാബിലെ വിഘടനവാദികളുടെ പിന്തുണ സ്വീകരിക്കുകയാണെന്ന മുൻ നേതാവ് കുമാര്‍ ബിശ്വാസിന്റെ ആരോപണത്തോടായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.
Also Read : എഎപി പഞ്ചാബിൽ നടത്തിയത് വിപ്ലവം; രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്ന് കെജ്രിവാൾ
സർക്കാർ ഓഫീസുകളിൽ മുഖ്യമന്ത്രിയുടെ ചിത്രം വയ്ക്കില്ലെന്നും ഭഗവന്ത് മാൻ പറഞ്ഞു. പാർട്ടി പ്രവർത്തകരും ക്യാബിനറ്റ് അംഗങ്ങളും ഓഫീസുകളിൽ ബിആർ അംബേദ്കറിന്റെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങൾ പ്രദർശിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
117 അംഗങ്ങളുള്ള പഞ്ചാബ് നിയമസഭയിൽ 92 സീറ്റുകളിലാണ് ആം ആദ്മി പാര്‍ട്ടി വിജയിച്ചത്. എതിരാളികളായ കോൺഗ്രസ് 18 സീറ്റുകളിലേയ്ക്ക് ഒതുങ്ങിയപ്പോള്‍ ബിജെപിയ്ക്ക് ലഭിച്ചത് 2 സീറ്റുകള്‍ മാത്രമാണ്. ഇതാദ്യമായാണ് ഡൽഹിയ്ക്ക് പുറത്ത് ഒരു സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി ഭരണം പിടിക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭകളിൽ ബിജെപിയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെ വന്ന ഒരേയൊരു തെരഞ്ഞെടുപ്പും പഞ്ചാബിലേതാണ്.
സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാം കൂട്ടത്തോടെ പരാജപ്പെട്ട ഞെട്ടലിലാണ് കോൺഗ്രസ്. നിലവിലെ മുഖ്യമന്ത്രി ഛന്നി, പിസിസി അധ്യക്ഷൻ സിദ്ദുവും സംസ്ഥാന മന്ത്രിമാരും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. കോൺഗ്രസിന് പുറമെ ആം ആദ്മി തോരോട്ടത്തിൽ ശിരോമണി അകാലിദളും തകർന്നടിയുന്ന കാഴ്ചയാണ് പഞ്ചാബിൽ കണ്ടത്. 2017ൽ 15 സീറ്റുണ്ടായിരുന്ന അകാലിദൾ ഇത്തവണ 3 സീറ്റുകളിൽ ഒതുങ്ങുകയായിരുന്നു.
Also Read : കെ ഫോൺ: സംസ്ഥാനത്ത് 2,000 വൈഫൈ ഹോട്സ്പോട്ടുകൾ
ആം ആദ്മിയുടെ ജയത്തിനു പിന്നാലെ പ്രതികരണവുമായി പാര്‍ട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും രംഗത്തെത്തിയിരുന്നു. ഡൽഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയം വിപ്ലവമായിരുന്നുവെന്നും ഇതാണ് പഞ്ചാബിൽ ആവര്‍ത്തിച്ചതെന്നും കെജ്രിവാള് പറഞ്ഞു. ഈ വിപ്ലവം രാജ്യമെമ്പാടും ആവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെജ്രിവാള് തീവ്രവാദിയല്ലെന്ന് ജനങ്ങള്‍ തെളിയിച്ചെന്നും പാര്‍ട്ടിയ്ക്കു ലഭിച്ച വലിയ ഭൂരിപക്ഷം ഇതിനു തെളിവാണെന്നും അദ്ദഹം പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനത്തെത്താനായി കെജ്രിവാള് പഞ്ചാബിലെ വിഘടനവാദികളുടെ പിന്തുണ സ്വീകരിക്കുകയാണെന്ന മുൻ നേതാവ് കുമാര്‍ ബിശ്വാസിന്റെ ആരോപണത്തോടായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.