ആപ്പ്ജില്ല

പഞ്ചാബ് മുഖ്യമന്ത്രി വിമാനത്തിൽ കയറിയത് 'മദ്യപിച്ച് ലക്കുകെട്ടോ?'; 'പെഗ്‌വന്ത്' മാനെതിരെ ആരോപണവുമായി പ്രതിപക്ഷം; വിമാനം വൈകിയതിൽ വിശദീകരണവുമായി കമ്പനി

മാൻ പഞ്ചാബികൾക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപണങ്ങൾ.

Samayam Malayalam 20 Sept 2022, 1:31 pm
ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെ ജർമനിയിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനത്തിൽ നിന്നും ഇറക്കിവിട്ട നടപടിയിൽ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. അമിതമായി മദ്യപിച്ചതാണ് മുഖ്യമന്ത്രിയെ ഇറക്കിവിട്ടതിനുള്ള കാരണം എന്നായിരുന്നു പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണം. ശിരോമണി അകാലിദളും കോൺഗ്രസും അടക്കമുള്ള പ്രതിപക്ഷ പാർട്ടികളാണ് ആരോപണം ഉന്നയിക്കുന്നത്. മാൻ പഞ്ചാബികൾക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപണവുമായി രംഗത്തുവന്നു. ആരോപണം നിഷേധിച്ച് ആം ആദ്മിയും രംഗത്തുവന്നിട്ടുണ്ട്.
Samayam Malayalam punjab cm bhagwant mann lufthansa issue on flight
പഞ്ചാബ് മുഖ്യമന്ത്രി വിമാനത്തിൽ കയറിയത് 'മദ്യപിച്ച് ലക്കുകെട്ടോ?'; 'പെഗ്‌വന്ത്' മാനെതിരെ ആരോപണവുമായി പ്രതിപക്ഷം; വിമാനം വൈകിയതിൽ വിശദീകരണവുമായി കമ്പനി



​കടുത്ത വിമർശനങ്ങൾ

ഇത് സംബന്ധിച്ച് വാർത്തകൾ വന്നതോടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെതിരെ കടുത്ത ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ലുഫ്താൻസ വിമാനത്തിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ജർമൻ നഗരമായ ഫ്രാങ്ക്ഫർട്ടിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനത്തിൽ നിന്നുമാണ് ഇറക്കിവിട്ടതായി ആരോപണം ഉയർന്നിരിക്കുന്നത്. യാത്രയ്ക്ക് യോഗ്യനല്ലെന്ന് കാണിച്ചതോടെയാണ് ഇയാളെ പുറത്താക്കിയതെന്നാണ് ആരോപണം.

വിമാനക്കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നത് അനുസരിച്ച് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.40നായിരുന്നു ഫ്രാങ്ക്ഫർട്ടിൽ നിന്നും പുറപ്പെട്ട വിമാനം ഡൽഹിയിൽ പുലർച്ചെ 12.55ന് വിമാനം എത്തുകയും ചെയ്യുമെന്നും മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.

​സഹയാത്രികരുടെ പരാതിയുണ്ടെന്നും ആരോപണം

അദ്ദേഹം ഡൽഹിയിൽ പങ്കെടുക്കേണ്ട പരിപാടിയിൽ വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്തതായും റിപ്പോർട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രി മദ്യപിച്ച് ലക്കുകെട്ടിരുന്നുവെന്ന വാദവുമായി മറ്റ് സഹയാത്രികരും രംഗത്തുവന്നിട്ടുണ്ടെന്നാണ് ആരോപണം. 'മുഖ്യമന്ത്രി മാൻ സ്വന്തം കാലിൽ നിൽക്കാൻ സാധിക്കാത്ത നിലയിൽ ആയിരുന്നു ഉണ്ടായിരുന്നത്. അമിതമായി മദ്യപിച്ചിരുന്നതിനാൽ ഭാര്യയുടേയും സുരക്ഷാ ജീവനക്കാരുടേയും സഹായത്തോടെയാണ് വിമാനത്തിലേക്ക് പ്രവേശിച്ചത്' എന്നതരത്തിലാണ് പ്രചരിക്കുന്നത്. മുഖ്യമന്ത്രി കാരണം നാല് മണിക്കൂർ‍ സമയമാണ് വിമാനം വൈകിയത് എന്നും പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണങ്ങളാണ്. അതേസമയം, മദ്യപിച്ച് ലക്ക്കെട്ടാണോ മുഖ്യമന്ത്രി എത്തിയത് എന്നത് ഇപ്പോഴും വ്യക്തമല്ല.

​നിഷേധിച്ച് പർട്ടിയും ഓഫീസും

പഞ്ചാബ് മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് ആം ആദ്മി പാർട്ടിയും ഭഗവന്ത് മാന്റെ ഓഫീസും രംഗത്തുവന്നിട്ടുണ്ട്. അനാരോഗ്യം കാരണമാണ് ഡൽഹിയിലേക്കുള്ള യാത്ര വൈകിയത് എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം. പ്രതിപക്ഷം സംഘടിതമായ പ്രചരണം നടത്തുകയാണെന്നായിരുന്നു പാർട്ടിയുടെ പ്രതികരണം. വിമാനം വൈകിയതും വിമാനം മാറ്റേണ്ടിവന്നതും ആണ് താമസിച്ച് വിമാനം എത്തിയതിനാൽ ആണെന്നുള്ള വിമാനക്കമ്പനിയുടെ പ്രസ്താവനയും പാർട്ടി പങ്കുവച്ചിട്ടുണ്ട്.

​'പെഗ്വന്ത്' എന്ന പരിഹാസം

ഇതാദ്യമായല്ല ഭഗവന്ത് മദ്യപിച്ച് വിവാദത്തിലായിട്ടുള്ളത്. അതിനാൽ തന്നെ എതിരാളികൾ അദ്ദേഹത്തെ പെഗ്‌വന്ത് എന്ന പേര് വിളിച്ചായിരുന്നു പരിഹാസം. പാർലമെന്റിൽ എത്തിയും ഇയാൾ വിവാദത്തിൽപെട്ടിരുന്നു. പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും ഭഗവന്തിന്റെ മദ്യപാന ശീലത്തേക്കുറിച്ച് പരിഹാസമുന്നയിച്ചിരുന്നു. അതിന് പുറമെ, ഭഗവന്തിന്റെ മദ്യപാനത്തിനെതിരെ എഎപി എംപിയായിരുന്ന ഹരീന്ദർ സിങ്ങ് ഖൽസ രേഖമൂലം ലോക്സഭാ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. ഇതിന് പുറമെ, 2016ൽ മറ്റൊരു സംഭവമുണ്ടായിട്ടുണ്ട്. ഓസ്ട്രേലിയയിൽ കൊല്ലപ്പെട്ട യുവാവിന്റെ സംസ്കാരത്തിലാണ് ഭഗവന്ത് മദ്യപിച്ച് എത്തിയത്. കുടുംബം നിർബന്ധിച്ച് മടക്കിയയക്കുകയായിരുന്നു. ഗുരുദ്വാരയിലും മദ്യപിച്ച് എത്തിയതിൽ പരാതി ഉയർന്നിരുന്നു.

​കെജ്രിവാളിന്റെ ഉറപ്പ്

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എഎപിക്കെതിരെ ഉയർന്ന ഏറ്റവും വലിയ ആരോപണവും മദ്യപാനശീലത്തേക്കുറിച്ച് തന്നെയായിരുന്നു. തുടർന്ന്, ഇനി ഭഗവന്ത് മദ്യപിക്കില്ലെന്ന് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇത് വേറും പൊയ്‍വാക്കായിരുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവങ്ങൾ തെളിയിക്കുന്നത്. ലഹരി മുക്ത പഞ്ചാബ് എന്ന പാർട്ടി മുദ്രാവാക്യവും ഇന്ന് പരിഹസിക്കപ്പെടുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്