ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു ശേഷവും പഞ്ചാബ് കോൺഗ്രസിലെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി അമരീന്ദർ സിങ് രാജ എംഎൽഎ ഏപ്രിൽ 22ന് സ്ഥാനമേൽക്കാനിരിക്കെ വിമത നേതാക്കളുമായി നവജ്യോത് സിംഗ് സിദ്ദു കൂടിക്കാഴ്ച നടത്തി. ഏപ്രിൽ 15ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം വിളിച്ചു ചേർത്ത യോഗത്തിൽ സിദ്ദു പങ്കെടുത്തിരുന്നില്ല. ഇതിനു പിന്നാലെയാണ് വിമത നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. Also Read: 'ബംഗാളിലെ ബിജെപിയുടെ അവസ്ഥ കേരളത്തിലേതിനേക്കാൾ പരിതാപകരമാകും'
സിദ്ദുവിനെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് അമരീന്ദർ രാജ പറയുന്നത്. ഇരു നേതാക്കളും തമ്മിൽ അസ്വാരസ്യം നിലനിൽക്കുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഊർജ്ജ-സാമ്പത്തിക മേഖലകളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സിദ്ധു ഗവർണറെ കാണാൻ അനുമതി തേടിയതോടെയാണ് ഇരു നേതാക്കളും തമ്മിലുള്ള ഭിന്നത പുറത്തായത്.
അനധികൃത മണൽ ഖനന കേസിൽ മുൻ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നിക്കെതിരെ എൻഫോഴ്സ്മെന്റ് അന്വേഷണം ശക്തമാക്കുന്നതിനിടെ അദ്ദേഹത്തെ പരിഹസിക്കാനും സിദ്ദു മടിച്ചിരുന്നില്ല.
Also Read: ജഹാംഗീർപുരയിൽ ബുൾഡോസറുകൾ തടഞ്ഞ് ബൃന്ദ കാരാട്ട്; കോടതി ഉത്തരവുമായി നേരിട്ടെത്തി
"എന്റെ പോരാട്ടം പഞ്ചാബിനു വേണ്ടിയായിരുന്നു മണലിനുവേണ്ടിയായിരുന്നില്ല. ഭൂ-മണൽ-മദ്യമാഫിയയെ നിയന്ത്രിച്ചിരുന്നവർ ഖജനാവ് കൊള്ളയടിച്ച് പഞ്ചാബിനെ താഴെയിറക്കി." എന്നായിരുന്നു സിദ്ദുവിന്റെ ട്വീറ്റ്.
Also Read: കൊവിഡ് കൂടുന്നു; മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ; നിയന്ത്രണം കർശനമാക്കി ഡൽഹി
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടർന്നാണ് നവജ്യോത് സിംഗ് സിദ്ദുവിന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനം നഷ്ടമായത്. അമൃത്സർ ഈസ്റ്റിൽ ആം ആദ്മി പാർട്ടിയുടെ ജീവൻ ജ്യോത് കൗറിനോട് 6,750 വോട്ടുകൾക്ക് പരാജയപ്പെട്ടതും സിദ്ധുവിന് തിരിച്ചടിയായിരുന്നു. 92 സീറ്റുകളാണ് ആം ആദ്മി പാർട്ടിക്ക് ലഭിച്ചത്. 1966 ശേഷം ഒരു പാർട്ടിക്ക് ഇത്രയധികം സീറ്റുകൾ നേടാൻ കഴിയുന്നത് ആദ്യമായാണ്.
സിദ്ദുവിനെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് അമരീന്ദർ രാജ പറയുന്നത്. ഇരു നേതാക്കളും തമ്മിൽ അസ്വാരസ്യം നിലനിൽക്കുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഊർജ്ജ-സാമ്പത്തിക മേഖലകളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സിദ്ധു ഗവർണറെ കാണാൻ അനുമതി തേടിയതോടെയാണ് ഇരു നേതാക്കളും തമ്മിലുള്ള ഭിന്നത പുറത്തായത്.
അനധികൃത മണൽ ഖനന കേസിൽ മുൻ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നിക്കെതിരെ എൻഫോഴ്സ്മെന്റ് അന്വേഷണം ശക്തമാക്കുന്നതിനിടെ അദ്ദേഹത്തെ പരിഹസിക്കാനും സിദ്ദു മടിച്ചിരുന്നില്ല.
Also Read: ജഹാംഗീർപുരയിൽ ബുൾഡോസറുകൾ തടഞ്ഞ് ബൃന്ദ കാരാട്ട്; കോടതി ഉത്തരവുമായി നേരിട്ടെത്തി
"എന്റെ പോരാട്ടം പഞ്ചാബിനു വേണ്ടിയായിരുന്നു മണലിനുവേണ്ടിയായിരുന്നില്ല. ഭൂ-മണൽ-മദ്യമാഫിയയെ നിയന്ത്രിച്ചിരുന്നവർ ഖജനാവ് കൊള്ളയടിച്ച് പഞ്ചാബിനെ താഴെയിറക്കി." എന്നായിരുന്നു സിദ്ദുവിന്റെ ട്വീറ്റ്.
Also Read: കൊവിഡ് കൂടുന്നു; മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ; നിയന്ത്രണം കർശനമാക്കി ഡൽഹി
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടർന്നാണ് നവജ്യോത് സിംഗ് സിദ്ദുവിന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനം നഷ്ടമായത്. അമൃത്സർ ഈസ്റ്റിൽ ആം ആദ്മി പാർട്ടിയുടെ ജീവൻ ജ്യോത് കൗറിനോട് 6,750 വോട്ടുകൾക്ക് പരാജയപ്പെട്ടതും സിദ്ധുവിന് തിരിച്ചടിയായിരുന്നു. 92 സീറ്റുകളാണ് ആം ആദ്മി പാർട്ടിക്ക് ലഭിച്ചത്. 1966 ശേഷം ഒരു പാർട്ടിക്ക് ഇത്രയധികം സീറ്റുകൾ നേടാൻ കഴിയുന്നത് ആദ്യമായാണ്.