ചണ്ഡീഡഡ്: മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന ശുപാര്‍ശയുമായി പഞ്ചാബ് സര്‍ക്കാര്‍. മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തിൽ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമെടുത്തത്.
മയക്കുമരുന്ന് മുക്ത പഞ്ചാബെന്ന ലക്ഷ്യത്തിനായാണ് താൻ നിലകൊള്ളുന്നതെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. മയക്കുമരുന്ന് വിൽപന തലമുറകളെ നശിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അമിതമായ മയക്കുമരുന്ന് ഉപഭോഗത്തെത്തുടര്‍ന്ന് നിരവധി പേര് സംസ്ഥാനത്ത് മരണപ്പെട്ടതിനെത്തുടര്‍ന്ന് ഇതുസംബന്ധിച്ച കേസുകളുടെ അന്വേഷണപുരോഗതി വിലയിരുത്താനാണ് യോഗം ചേര്‍ന്നത്.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മയക്കുമരുന്നിന്റെ ഭീഷണി സംസ്ഥാനത്തു നിന്ന് തുടച്ചു നീക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് നടപ്പാക്കാൻ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
മയക്കുമരുന്ന് മുക്ത പഞ്ചാബെന്ന ലക്ഷ്യത്തിനായാണ് താൻ നിലകൊള്ളുന്നതെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. മയക്കുമരുന്ന് വിൽപന തലമുറകളെ നശിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അമിതമായ മയക്കുമരുന്ന് ഉപഭോഗത്തെത്തുടര്‍ന്ന് നിരവധി പേര് സംസ്ഥാനത്ത് മരണപ്പെട്ടതിനെത്തുടര്‍ന്ന് ഇതുസംബന്ധിച്ച കേസുകളുടെ അന്വേഷണപുരോഗതി വിലയിരുത്താനാണ് യോഗം ചേര്‍ന്നത്.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മയക്കുമരുന്നിന്റെ ഭീഷണി സംസ്ഥാനത്തു നിന്ന് തുടച്ചു നീക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് നടപ്പാക്കാൻ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.